Choclate
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്‍റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടുകാര്‍ വായിച്ചു കാണുമല്ലോ. 2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 218 പുലികളാണ് ഈ നാലു മാസത്തിനുള്ളില്‍ ചത്തത്. 2018ല്‍ ചത്ത പുലികളുടെ എണ്ണം 500 ആയിരുന്നു.

2009 മുതല്‍ വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്‌ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരികയാണ്. ഇന്ത്യയില്‍ പുലികളുടെ നിലനില്‍പ്പു തന്നെ ചോദ്യചിഹ്നമാവുകയാണെന്നാണ് വന്യജീവി സംരക്ഷണ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ലോകത്തില്‍ എത്ര തരം പുലികളുണ്ടെന്നും എന്തൊക്കെയാണ് അവയുടെ പ്രത്യേകതകളെന്നും നോക്കാം.

മാര്‍ജാരവംശത്തില്‍പ്പെട്ട ജീവികളാണ് പുലികള്‍. ശാസ്ത്രനാമം പാന്തേരം പാര്‍ഡസ്. താരതമ്യേന ചെറിയ കാലുകളുള്ള ഇവയുടെ ശരീരത്തിനും തലയ്ക്കും വലുപ്പം കൂടുതലാണ്. മണിക്കൂറില്‍ 58 കി.മി. വേഗത്തിൽ ഇവയ്ക്ക് ഓടാന്‍ സാധിക്കും. കാഴ്ചയില്‍ ജാഗ്വാറുമായി സാമ്യമുണ്ടെങ്കിലും ഇവ ജാഗ്വാറുകളെക്കാള്‍ ചെറുതും ഒതുങ്ങിയ ശരീരപ്രകൃതമുള്ളവയുമാണ്.

പെണ്‍പുലികളേക്കാള്‍ ആണ്‍പുലികള്‍ക്ക് തൂക്കവും വലുപ്പവും കൂടുതലായിരിക്കും. പെണ്‍പുലികളുടെ ഭാരം 21 മുതല്‍ 60 വരെ കിലോഗ്രാമും ആണ്‍പുലികളുടെ ഭാരം 36 മുതല്‍ 75 വരെ കിലോഗ്രാമും ആകാം. നീളം 90 മുതല്‍ 190 വരെ സെന്‍റീമീറ്റര്‍. 64 മുതല്‍ 99 വരെ സെന്‍റി മീറ്ററാണ് വാലിന്‍റെ നീളം.

ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നതെങ്കിലും എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥാനാശവും വേട്ടയുമാണ് ഇതിനു കാരണം. ഇതേകാരണം കൊണ്ടുതന്നെ ഐയുസിഎന്‍ പുള്ളിപ്പുലികളെ വംശനാശഭീഷണി വരാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അവസരോചിതമായി ഇരപിടിക്കുന്ന ശീലം, വലിയ ഭാരവും വഹിച്ചു കൊണ്ട് മരങ്ങളില്‍ കയറാനുള്ള കഴിവ്, പ്രശസ്തമായ ഗൂഢനീക്കങ്ങള്‍, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങള്‍ ഇവയെ മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട മറ്റു മൃഗങ്ങളില്‍നിന്ന് വ്യത്യസ്തരാക്കുന്നു.
ഒറ്റയ്ക്കുള്ള താമസം ഇഷ്ടപ്പെടുന്നവരാണ് പുലികള്‍. എന്നാല്‍ ഇണചേരുമ്പോഴും കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോഴും ഇവര്‍ സംഘമായി കഴിയാറുണ്ട്. രാത്രികാലങ്ങളില്‍ ഉണര്‍ന്നിരുന്ന് ഇരയെ വേട്ടയാടുന്നതാണ് ശീലം.

കൂടുതല്‍ സമയവും മരങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഇവയുടെ ശരീരത്തിലെ പുള്ളികള്‍ ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കാന്‍ സഹായിക്കുന്നു. ഇരയെ മറ്റാരും കൊണ്ടുപോകാതിരിക്കാനാണ് വേട്ടയാടി പിടിച്ച ഉടനെ അവയെ മരത്തിൽ കയറ്റിവയ്ക്കുന്നത്.



* ഗർഭകാലം 106 ദിവസം.
* ശരാശരി ആയുസ് 15 മുതല്‍ 20 വരെ വയസ്.
* ലെപ്പേര്‍ഡ് എന്ന ഇംഗ്ലീഷ് വാക്ക് ഗ്രീക്ക് വാക്കായ ലെപ്പേര്‍ഡസില്‍ നിന്നാണ് ഉണ്ടായത്.
leopard = Leon (lion} + Pardus (panther}
* അധികം വെള്ളം കുടിക്കുന്ന ശീലം ഇവര്‍ക്കില്ല. ഇരകളില്‍നിന്നുള്ള ജലാംശം മാത്രം മതി ഇവയ്ക്ക് അതിജീവിക്കാന്‍.
* മണിക്കൂറില്‍ 58 കിലോമീറ്റര്‍ വേഗത്തിൽ ഓടാൻ കഴിയും.

പുള്ളി അഥവാ റോസെറ്റെ

പുലിയുടെ ശരീരത്തില്‍ കാണപ്പെടുന്ന പുള്ളികളാണ് റോസെറ്റെകള്‍. റോസാപ്പൂക്കളുടെ ആകൃതിയുള്ളതിനാലാണ് ഇവയുടെ ശരീരത്തിലുള്ള പുള്ളികളെ റോസെറ്റെ എന്നു പറയുന്നത്. ശത്രുക്കളില്‍നിന്ന് രക്ഷനേടാനും മറഞ്ഞിരുന്ന് ഇര പിടിക്കാനും ഈ പുള്ളികള്‍ പുലികളെ ഏറെ സഹായിക്കും.

ഭക്ഷണക്രമം

മാന്‍, കുരങ്ങ്, പാമ്പ്, വലിയ പക്ഷികള്‍, സീബ്ര, മീന്‍, മുള്ളന്‍പന്നി തുടങ്ങി തങ്ങള്‍ക്കു മുന്നില്‍ എത്തുന്ന എന്തിനേയും ഭക്ഷിക്കും. പതിയിരുന്ന് ആക്രമിക്കുന്നതാണ് രീതി. ഇരയ്ക്ക് രക്ഷപ്പെടാനോ പ്രതികരിക്കാനോ ഉള്ള അവസരംപോലും നല്കാതെ ഇവര്‍ ഇരയുടെ മുകളിലേക്കു ചാടിവീണ് അവയുടെ കഴുത്തില്‍ പല്ലുകള്‍ ഇറക്കും.

ഒന്‍പതു വീരന്മാര്‍

ആദ്യകാലത്ത് വിശ്വസിച്ചിരുന്നത് പുലികള്‍ക്ക് ഇരുപത്തിയേഴോളം ഉപവിഭാഗങ്ങള്‍ ഉണ്ടെന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ കാള്‍ ലിന്ന്യൂസിന്‍റെ കാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കകാലം വരെ ഇത് ശാസ്ത്രീയമായി അംഗീകരിച്ചിരുന്നു. എന്നാല്‍, 1996ല്‍ നടത്തിയ ഡിഎന്‍എ പരിശോധനകള്‍ എട്ട് ഉപവര്‍ഗങ്ങളായി പുലികളെ നിജപ്പെടുത്തി. പിന്നീട്, 2001ല്‍ അറേബ്യന്‍ പുള്ളിപ്പുലി എന്ന ഉപവംശം കൂടി ഉള്‍പ്പെടുത്തിയതോടെ പുലികളുടെ എണ്ണം ഒന്‍പതായി.

1. ആഫ്രിക്കന്‍ പുള്ളിപ്പുലി

ശാസ്ത്രനാമം പാന്തേര പാര്‍ഡസ് പാര്‍ഡസ്. സഹാറാ മരുഭൂമിക്കു ചുറ്റുമുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. മഞ്ഞ, സ്വര്‍ണ നിറം, കറുപ്പ് എന്നിങ്ങനെ ഇവയുടെ നിറത്തില്‍ വ്യത്യാസം വരാം.



മനുഷ്യന്‍റെ ക്രൂര വിനോദമായ മൃഗവേട്ട അഥവാ ട്രോഫി ഹണ്ടിംഗ് ആണ് ആഫ്രിക്കന്‍ പുള്ളിപ്പുലികളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചത്. മാംസത്തിനു വേണ്ടിയുള്ള വേട്ടയ്ക്കും ഇതില്‍ ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്.

2. ഇന്ത്യന്‍ പുള്ളിപ്പുലി

ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് ഫുസ്‌കാ. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ഇവയെ ഐയുഎന്‍സിയുടെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തോലിനും ശരീരഭാഗങ്ങള്‍ക്കുമായുള്ള വേട്ട, മനുഷ്യരില്‍നിന്നുള്ള പീഡനം, ആവാസവ്യവസ്ഥയുടെ നാശം എന്നിവയാണ് ഇന്ത്യന്‍ പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് എത്തിച്ചത്.



ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
സ്വന്തം ആവാസവ്യവസ്ഥകള്‍ക്കും അതിര്‍ത്തികള്‍ക്കും ഉള്ളില്‍തന്നെ ഇവ പലതരം വാസസ്ഥലങ്ങള്‍ ഒരുക്കാറുണ്ട്.

3. അറേബ്യന്‍ പുള്ളിപ്പുലി

ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന ഇനം. ശാസ്ത്രീയ നാമം പാന്തേരാ പാര്‍ഡസ് നിമ്‌ർ. ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലികളാണ് ഇത്. ഇളം മഞ്ഞ മുതല്‍ കടുത്ത സ്വര്‍ണ നിറം വരെയാകാം ഇവയ്ക്ക്.



അറേബ്യന്‍ ഉപദ്വീപാണ് ഇവയുടെ ആവാസസ്ഥലം. ഇതിനുപുറമേ ഈജിപ്തിലെ സിനായ് ഉപദ്വീപിലും ഇവയെ കാണാം. ഉയര്‍ന്ന പുല്‍പ്രദേശങ്ങളും പര്‍വതപ്രദേശങ്ങളുമാണ് ഇവ താമസിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അറേബ്യന്‍ ഗാസെല്‍, കേപ് ഹേര്‍, നൂബിയന്‍ ഐബെക്‌സ് തുടങ്ങി പ്രദേശത്തു തന്നെ കാണപ്പെടുന്ന ചെറിയ മൃഗങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം.

കണക്കുകള്‍ പ്രകാരം സ്വന്തം ആവാസസ്ഥലങ്ങളില്‍ കഴിയുന്ന അറേബ്യന്‍ പുള്ളിപ്പുലികളുടെ എണ്ണം 100ല്‍ താഴെ മാത്രമാണ്. ഐയുസിഎന്നിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഗുരുതരമാംവിധം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനമാണിത്. വേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് അറേബ്യന്‍ പുള്ളിപ്പുലികളുടെയും വില്ലന്‍.

4. പേര്‍ഷ്യന്‍ പുള്ളിപ്പുലി

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ ഇനം. ഇവയെ കൊക്കേഷ്യന്‍ പുള്ളിപ്പുലി എന്നും വിളിക്കുന്നു. കൊക്കേഷ്യന്‍ മലനിരകള്‍, ഇറാന്‍, കിഴക്കന്‍ തുര്‍ക്കി, തെക്കന്‍ തുര്‍ക്കുമെനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് പേര്‍ഷ്യന്‍ പുള്ളിപ്പുലികളെ കാണാന്‍ സാധിക്കുക.



ഇറാനില്‍ 2007-2011 കാലയളവില്‍ നടന്ന പഠനങ്ങളുടെ കണ്ടെത്തല്‍ പ്രകാരം ഏഴു ശതമാനം പേര്‍ഷ്യന്‍ പുള്ളിപ്പുലികളും ചത്തത് അനധികൃത വേട്ടയുടെ ഇരകളായും വിഷബാധയേറ്റുമാണ്. 18 ശതമാനത്തോളം പുള്ളിപ്പുലികള്‍ ചത്തത് റോഡ് അപകടങ്ങളിലൂടെയും. കണക്കുകള്‍ പ്രകാരം 871 മുതല്‍ 1290 വരെ പേര്‍ഷ്യന്‍ പുള്ളിപ്പുലികള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.

5. വടക്കന്‍ ചൈനീസ് പുള്ളിപ്പുലി

മറ്റു പുള്ളിപ്പുലികളേക്കാള്‍ തിളങ്ങുന്ന ഓറഞ്ച് നിറമുള്ള വടക്കന്‍ ചൈനീസ് പുള്ളിപ്പുലികളുടെ ആവാസസ്ഥലം ചൈനയുടെ വടക്കന്‍ പ്രദേശങ്ങളാണ്. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് ജാപൊനെന്‍സിസ്.



സാധാരണ മാന്‍, കാട്ടുപന്നി തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണമെങ്കിലും ഇവ ചെറുപ്രാണികളേയും പക്ഷികളേയും ഭക്ഷിക്കാറുണ്ട്. വനനശീകരണവും തോലിനായുള്ള വേട്ടയും ഇവയെ വംശനാശത്തിന്‍റെ വക്കോളം എത്തിച്ചിരിക്കുകയാണ്.

6. അമുര്‍ പുള്ളിപ്പുലി

ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് ഇവയും. വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്‍റെ കണക്കുകള്‍ പ്രകാരം എഴുപതോളം അമുര്‍ പുള്ളിപ്പുലികള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പാന്തേരാ പാര്‍ഡസ് ഓറിയെന്‍റാലിസ് എന്നതാണ് ശാസ്ത്രനാമം.



ഫാര്‍ ഈസ്റ്റേണ്‍ പുള്ളിപ്പുലികള്‍ എന്നറിയപ്പെടുന്ന ഇവ കിഴക്കന്‍ റഷ്യ, കൊറിയന്‍ ഉപദ്വീപ്, വടക്കുകിഴക്കന്‍ ചൈന എന്നിവിടങ്ങളില്‍ വസിക്കുന്നു. കട്ടിയുള്ള പുറംതോല്‍ ഇവയെ തണുപ്പുള്ള കാലാവസ്ഥയെ തരണം ചെയ്യാന്‍ സഹായിക്കുന്നു. മനുഷ്യരുടെ കടന്നുകയറ്റം, ആവാസസ്ഥലങ്ങള്‍ കൈയേറിക്കൊണ്ടുള്ള റോഡ് നിര്‍മാണം, കാട്ടുതീ, ശരീര അവയവങ്ങള്‍ക്കും തോലിനുമായുള്ള വേട്ട തുടങ്ങിയവയാണ് അമുര്‍ പുള്ളിപ്പുലികളെ വംശനാശത്തിലേക്ക് തള്ളിവിട്ടത്.

7. ഇന്തോ-ചൈനീസ് പുള്ളിപ്പുലികള്‍

ചൈനയുടെ തെക്കന്‍ പ്രദേശങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയിലും കണ്ടുവരുന്ന ഇവയുടെ പ്രധാന ആവാസസ്ഥലങ്ങള്‍ ബര്‍മ, തായ്‌ലന്‍ഡ്, കംബോഡിയ, ചൈന, വിയറ്റ്‌നാം, മലേഷ്യ എന്നിവിടങ്ങളാണ്. പാന്തേരാ പാര്‍ഡസ് ഡെലാകൗരി എന്നാണ് ശാസ്ത്രനാമം.



2016ലെ കണക്കുകള്‍ പ്രകാരം 400 മുതല്‍ 1000 വരെയാണ് ലോകത്ത് മുഴുവനുള്ള ഇന്തോ-ചൈനീസ് പുള്ളിപ്പുലികളുടെ എണ്ണം. വേട്ടയ്ക്കും ആവാസസ്ഥലത്തിന്‍റെ നശീകരണത്തിനും പുറമേ ചൈനീസ് മരുന്നുത്പാദനത്തിന് ഇവയുടെ ശരീരഭാഗങ്ങള്‍ ഉപയോഗിക്കുന്നതും അവയ്ക്കു വംശനാശ ഭീഷണി ഉയര്‍ത്തുന്നു.

8. ജാവന്‍ പുള്ളിപ്പുലി

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ജാവന്‍ പുള്ളിപ്പുലികളെ പ്രധാനമായും കണ്ടുവരുന്നത് ഇന്തോനേഷ്യയിലെ ജാവയിലാണ്. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് മെലാസ്. പൂര്‍ണമായും കറുപ്പോ സാധാരണയായി കണ്ടുവരുന്ന പുള്ളികളോ തന്നെയാകും ഇവയുടെ നിറം.



ഏറ്റവും ഒടുവില്‍ നടന്ന കണക്കെടുപ്പു പ്രകാരം 250ല്‍ താഴെ ജാവന്‍ പുള്ളിപ്പുലികളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പുലിവേട്ടയ്ക്കു പുറമേ ഇരകളുടെ കുറവ്, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയവയാണ് ജാവന്‍ പുള്ളിപ്പുലികളുടെ ജീവനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.

9. ശ്രീലങ്കന്‍ പുള്ളിപ്പുലി

പേരുപോലെ തന്നെ ശ്രീലങ്കക്കാരാണ് ശ്രീലങ്കന്‍ പുള്ളിപ്പുലികള്‍. ശാസ്ത്രനാമം പാന്തേരാ പാര്‍ഡസ് കൊട്ടിയ. തവിട്ടു കലര്‍ന്ന മഞ്ഞയാണ് ഇവയുടെ നിറം. വളരെ അടുത്തടുത്തായാണ് ഇവയുടെ ശരീരത്തില്‍ പുള്ളികള്‍ കാണപ്പെടുക.



ശ്രീലങ്കയിലെ യാല നാഷണല്‍ പാര്‍ക്കും വില്‍പാട്ട് നാഷണല്‍ പാര്‍ക്കും പുള്ളിപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളാണ്. 1956ല്‍ ശ്രീലങ്കന്‍ ജന്തുശാസ്ത്രജ്ഞനായ പോള്‍ എഡ്വാര്‍ഡ് പൈറിസ് ദേരാനിയാഗലയാണ് ശ്രീലങ്കന്‍ പുള്ളിപ്പുലികളെ ആദ്യമായി വര്‍ഗീകരിച്ചത്. 2008ല്‍ ഐയുസിഎന്‍ ഇവയെ വംശനാശം നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഞങ്ങൾ ഒന്നല്ല, രണ്ടാണ്

ചീറ്റപ്പുലിയും പുള്ളിപ്പുലിയും ഒന്നാണോ എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നിയേക്കാം. അല്ല എന്നതാണ് സത്യം.



* പുള്ളിപ്പുലികൾക്ക് റോസെറ്റെ ആകൃതിയിലുള്ള പുള്ളികളും ചീറ്റയ്ക്ക് വൃത്താകൃതിയിലുള്ള പുള്ളികളുമാണ് ഉള്ളത്.
* പുള്ളിപ്പുലികൾക്ക് ഭാരവും ശക്തിയും കൂടുതലായിരിക്കും. ചീറ്റകൾക്ക് താരതമ്യേന ഉയരം കൂടുതലാകും.
* പുള്ളിപ്പുലി രാത്രിയും ചീറ്റപ്പുലി പകലുമാണ് ഇര തേടിയിറങ്ങുന്നത്.
* പുള്ളപ്പുലി ഇരയേയും കൊണ്ട് മരത്തിൽ കയറുന്പോൾ ചീറ്റപ്പുലി അവയേയും കൊണ്ട് പുൽപ്രദേശങ്ങളിലേക്ക് പോകും.
* പുള്ളിപ്പുലികൾ ഏകാന്തവാസികളും ചീറ്റകൾ കൂട്ടമായി ജീവിക്കന്നവരുമാണ്.
* പുള്ളിപ്പുലികൾക്ക് ചെറുതും ദൃഢവുമായ കാലുകളും ചീറ്റപ്പുലികൾക്ക് നീളമുള്ള കാലുകളുമാണുള്ളത്. നീളമുള്ള കാലുകൾ വേഗത്തിൽ ഓടാൻ സഹായിക്കും.

അഞ്ജലി അനില്‍കുമാര്‍