Star Chat |
Back to home |
|
നസ്രിയയുടെ ‘കൂടെ’; റോഷന്റെയും |
|
|
ആനന്ദത്തിലെ ഗൗതമിനുശേഷം ഒരിക്കൽക്കൂടി യുവനടൻ റോഷൻ മാത്യുവിന്റെ കഥാപാത്രം - അഞ്ജലിമേനോൻ ചിത്രം ‘കൂടെ’യിലെ ക്രിഷ് - സിനിമ കണ്ടിറങ്ങുന്നവരുടെ കൂടെപ്പോരുകയാണ്. അഭിനേത്രി മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചതുപോലെ ‘ഹൃദയം കൊണ്ടു മാത്രമേ റോഷൻ അഭിനയിക്കൂ’ എന്നതുകൊണ്ടുമാവാം അത്. സിനിമ ചെയ്യുകയാണെങ്കിൽ അത് അഞ്ജലി മേനോന്റെ പടത്തിൽ ചെയ്യണം എന്നത് ‘മഞ്ചാടിക്കുരു’ കണ്ട ദിവസം മുതൽ റോഷൻ കൂട്ടുകാരുമായി പങ്കുവച്ചിരുന്ന തമാശ നിറഞ്ഞ ഒരു സ്വപ്നമായിരുന്നു. ‘ആനന്ദ’ത്തിന്റെ ഷൂട്ടിനിടയിൽപ്പൊലും അണ്‍നോണ്‍ നന്പറുകളിൽ നിന്നു കോൾ വരുന്പോൾ ‘ഒരു സെക്കൻഡ്, ഞാൻ ഇപ്പോ വരാം, അഞ്ജലി മേനോനാണെന്നു തോന്നുന്നു’ എന്നൊക്കെ കൂട്ടുകാരോടു തമാശയ്ക്കു പറഞ്ഞിരുന്നു. സിനിമയിൽ വരുന്നതിനു മുന്‍പു തന്നെ റോഷൻ കണ്ട ആ വലിയ സ്വപ്നം വർഷങ്ങൾക്കിപ്പുറം ‘കൂടെ’യിൽ സത്യമായി. എം. രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയയും അഞ്ജലി മേനോന്റെ ലിറ്റിൽ ഫിലിംസ് ഇന്ത്യയും ചേർന്ന് അവതരിപ്പിക്കുന്ന ‘കൂടെ’യിൽ നസ്രിയയുടെ പെയറായി വേഷമിട്ട റോഷൻ മാത്യു സംസാരിക്കുന്നു.... അഞ്ജലി മേനോന്റെ കൂടെയുള്ള സിനിമ എന്നതിനപ്പുറം ഏറെ ആഗ്രഹങ്ങൾ സഫലമായ സിനിമകൂടിയല്ലേ കൂടെ...? ഏറെയും സിനിമയിലേക്കു വരുന്നതിനു മുന്‍പേയുള്ള ആഗ്രഹങ്ങളാണ്. സിനിമയിൽ വന്നിട്ടു പോലും ഈയൊരു രണ്ടു കൊല്ലത്തിനിടയിൽ അല്ലെങ്കിൽ എന്റെ എട്ടാമത്തെ സിനിമ അഞ്ജലി മേനോൻ, പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരുടെ കൂടെ ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പൃഥ്വിരാജ്, പാർവതി, നസ്രിയ... ഇവർ മൂന്നുപേരുമായും കോംബിനേഷൻ സീനുകളുണ്ട്. ഇവർക്കൊപ്പമുള്ള എന്റെ ആദ്യ ചിത്രം കൂടിയാണിത്. എല്ലാ സീനുകളും നസ്രിയയ്ക്കൊപ്പമാണ്. രാജുവേട്ടനും പാർവതിയുമായും ഒന്നുരണ്ടു സീനുകളുണ്ട്. കൂടെയുടെ ഭാഗമായ കഥ...? ആനന്ദം കണ്ട് അഞ്ജലി മാം നല്ല ഫീഡ് ബാക്ക് തന്നതായി ഒരിക്കൽ സംവിധായകൻ ഗണേഷ് രാജ് പറഞ്ഞിരുന്നു. എന്നെ ഒരുപാട് ഇഷ്ടമായെന്നു മാം പറഞ്ഞിരുന്നുവത്രേ. ഞാൻ മുംബൈയിലാണെന്നു ഗണേഷേട്ടനിൽ നിന്ന് അറിഞ്ഞപ്പോൾ നേരിൽ കാണണമെന്നു മാം പറഞ്ഞു. എനിക്കു വലിയ സന്തോഷമായി. അപ്പോൾ ഞാൻ കൊച്ചിയിലായിരുന്നു. പക്ഷേ, ഒട്ടും സമയം കളയാതെ മുംബൈയ്ക്കു പോയി. മാം പറഞ്ഞ ദിവസം നേരിൽക്കണ്ടു. എന്റെ ലൈഫ്, സിനിമ എന്നിവയൊക്കുറിച്ചൊക്കെ ഒന്നൊന്നര മണിക്കൂർ സംസാരിച്ചു. കൂടെയെക്കുറിച്ചു മാത്രം ഒന്നും സംസാരിച്ചില്ല. പക്ഷേ, വളരെ എൻജോയബിളായ വർത്തമാനമായിരുന്നു അത്. അതിനാൽ എനിക്കു പ്രത്യേകിച്ചു പരിഭവമേതും തോന്നിയില്ല. പുതിയ ഒരു മൂവി വർക്ക് ചെയ്യുന്നുണ്ടെന്നും അതിൽ എനിക്ക് ഒരു കാരക്ടർ ചെയ്യാൻ പറ്റുമോ എന്ന ഒരാലോചന തന്റെ മനസിലുണ്ടെന്നും അതിനുവേണ്ടി വിളിച്ചതാണെന്നും ഞാൻ ഇറങ്ങാൻ നേരം മാം പറഞ്ഞു. സ്ക്രിപ്റ്റ് എഴുതുന്നതിനു മുന്‍പ് ആക്ടേഴ്സിനെ കണ്ട് പരിചയപ്പെട്ട് അവരെ കുറച്ചുകൂടി മനസിലാക്കി അതിൽനിന്ന് കൂടുതലറിഞ്ഞ്് എഴുതാനാണു താത്പര്യമെന്നു മാം പറഞ്ഞു. എനിക്കു വലിയ സന്തോഷമായി. എന്താണു മൂവിയെന്നോ എന്താണു കാരക്ടറെന്നോ കണ്‍ഫേംഡ് ആണോ എന്നൊന്നും തിരിച്ചു ചോദിക്കാൻ ഞാൻ നിന്നില്ല. നാട്ടിലേക്കു തിരിച്ചുവന്നു മറ്റു പടങ്ങൾ ചെയ്തുകൊണ്ടിരുന്നു. അഞ്ജലി മാമിന്റെ അടുത്ത പടത്തിൽ ഞാനുണ്ടെന്നു കേട്ടതായി വിശ്വാസപൂർവം മൻസൂറിന്റെ ഷൂട്ടിനിടെ ചില ക്രൂ മെംബേഴ്സ് പറഞ്ഞു. എനിക്കൊന്നുമറിയില്ലെന്നും പക്ഷേ ‘നിങ്ങളുടെ നാവ് പൊന്നാകട്ടെ’എന്നും ഞാൻ അവരോടു പറഞ്ഞു. അങ്ങനെ കുറേ മാസങ്ങൾ കഴിഞ്ഞു. അഞ്ജലിമേനോൻ ചിത്രത്തിലേക്കു രാജുവേട്ടന്റെ ചെറുപ്പം അഭിനയിക്കാൻ ഒരു പയ്യനെ വേണമെന്ന് ഒരു പരസ്യം ആയിടെ വന്നു. അതു കഴിഞ്ഞു കുറേ നാളുകൾക്കുശേഷം ഗണേഷേട്ടനുമൊത്ത് ഒരു കോഫീഷോപ്പിലിരുന്നപ്പോൾ അഞ്ജലി മാമിനെ നേരിൽ കണ്ട കാര്യമൊക്കെ ഞാൻ പറഞ്ഞു. ആ റോൾ ഞാൻ ചെയ്താൽ ശരിയാവില്ലെന്നു നേരിട്ടു കണ്ടപ്പോൾ തോന്നിയിട്ടുണ്ടാവാം, അതാവും പിന്നീടു വിളിക്കാഞ്ഞത് എന്നൊക്കെ ഞാൻ പറഞ്ഞു. എന്തായാലും അതു വിട്ടുകളയരുതെന്നും കാരക്ടറിന്റെ കാര്യം എന്തായെന്ന് അഞ്ജലി മാമിനോടു ചോദിക്കാനും ഗണേഷേട്ടൻ പറഞ്ഞു. അങ്ങനെ വീണ്ടും വിളിച്ചു. എഴുതിവന്നപ്പോഴേക്കും ആ വേഷം ഞാൻ ചെയ്താൽ ശരിയാവില്ലെന്നു തോന്നിയതായും പക്ഷേ, ആ റോൾ വേറെ ആരെക്കൊണ്ടു ചെയ്യിപ്പിക്കാമെന്നു തനിക്ക് അറിയില്ലെന്നും മറ്റൊരു പ്രോജക്ടിൽ വർക്ക് ചെയ്യാമെന്നും മാം പറഞ്ഞു. അക്കാര്യവും ഞാൻ ഗണേഷേട്ടനെ വിളിച്ചുപറഞ്ഞു. ഇപ്പോൾ ഇതു വിട്ടു കളഞ്ഞാൽ ലൈഫിൽ ഇതുപോലെ ഒന്നു കിട്ടില്ലെന്നും ആ റോൾ ചെയ്തു നോക്കാൻ താത്പര്യമുണ്ടെന്ന് കുറച്ചുകൂടി ഉറപ്പിച്ചുപറയാനും ഗണേഷേട്ടന്റെ നിർദേശം. അങ്ങനെ രണ്ടാമതും അഞ്ജലിമാമിനെ വിളിച്ചു. ഒന്നോ രണ്ടോ സീൻ ഓഡിഷൻ ചെയ്തോട്ടെ എന്നു ചോദിച്ചു. ‘എന്തായാലും ഓഡിഷനു പ്ലാനിട്ടിരുന്നു. അതിൽ വന്നോളൂ. എന്നും നേരിട്ടു കാര്യങ്ങൾ ചോദിക്കുന്ന ആളുകളെ തനിക്കിഷ്ടമാണ്.’- ചിരിച്ചുകൊണ്ടു മാം പറഞ്ഞു. അങ്ങനെ ഓഡിഷനു പോയി. രണ്ടാമത് ഒരു ദിവസംകൂടി ഓഡിഷനു വിളിപ്പിച്ചു. കാരക്ടർ കണ്‍ഫേം ആയതായും ഞാനാണു ചെയ്യുന്നതെന്നും പിന്നീടൊരു ദിവസം മാം വിളിച്ചുപറഞ്ഞു. ആനന്ദത്തിനുശേഷം ഓഡിഷനിലൂടെ എത്തിയ പടമാണ് കൂടെ. ഓഡീഷനിലൂടെ കിട്ടിയതാണെന്ന ഫീലിംഗ് പെർഫോം ചെയ്യുന്നതിന് സഹായകമാണ്. കൂടെ എന്ന സിനിമ പറയുന്നത്...? ആദ്യദിവസം അഞ്ജലി മാം എന്നോടു പറഞ്ഞ ഒൗട്ട് ലൈനും എന്റെ കഥാപാത്രത്തിന്റെ ഡീറ്റയിലിംഗും മാത്രമായിരുന്നു സിനിമ കാണുന്നതുവരെ കൂടെയെക്കുറിച്ച് എനിക്കുണ്ടായിരുന്നത്. എനിക്കു ഷൂട്ടിംഗ് ഉള്ള ദിവസങ്ങളിൽ മാത്രമായിരുന്നു ഞാൻ സെറ്റിലുണ്ടായിരുന്നത്. ഞാനില്ലാത്ത സീനുകൾ അങ്ങനെ ഇരുന്നു കണ്ടിട്ടുമില്ല. ഒരു ഫാമിലിയിൽ ഒരാങ്ങളയും പെങ്ങളും തമ്മിലുള്ള റിലേഷൻഷിപ്പും കുടുംബത്തിനു പുറത്തുള്ള അവരുടെ വളരെ അടുത്ത ബന്ധങ്ങളും പറയുന്ന സിനിമയാണു കൂടെ. പൃഥിയുടെയും നസ്രിയയുടെയും കഥാപാത്രങ്ങൾ - ജോഷ്വയും ജെനിയും - അവർ തമ്മിലുള്ള ബന്ധം, അവർക്ക് അവരുടെ അച്ഛനമ്മമാരുമായുള്ള ബന്ധം, അതുൽ കുൽക്കർണി അവതരിപ്പിക്കുന്ന കഥാപാത്രവുമായുള്ള ബന്ധം, ജോഷ്വയ്ക്ക് പാർവതിയുടെ കഥാപാത്രം സോഫിയയുമായുള്ള ബന്ധം, നസ്രിയയുടെ കഥാപാത്രം ജെനിക്ക് എന്റെ കഥാപാത്രം ക്രിഷുമായുള്ള ബന്ധം ... അങ്ങനെ ജോഷ്വയും ജെനിയും ജീവിതത്തിൽ ഏറെ പ്രാധാന്യത്തോടെ കാണുന്ന ചിലരുമായുള്ള ബന്ധങ്ങളുടെ കഥയാണു ‘കൂടെ’. അടിസ്ഥാനപരമായി ജെനിയുടെ കഥയാണ് കൂടെ. പക്ഷേ, അതു ജോഷ്വയുടെ വീക്ഷണ കോണിലൂ ടെയാണു നമ്മൾ കാണുന്നത്. കൂടെയിലെ ക്രിഷിനെക്കുറിച്ച്...? ജെനി പഠിക്കുന്ന കോളജിൽ സീനിയറായി പഠിക്കുന്ന പയ്യനാണു ക്രിഷ്. കോളജ് ബാൻഡിലെ അംഗം. ഈ ബാൻഡ് വളരെ പോപ്പുലറാണ്. ബാൻഡിലെ ഏറ്റവും പോപ്പുലർ സിംഗർ ലീഡ് സിംഗറാണ് - സിദ്ധാർഥ് മേനോൻ ചെയ്യുന്ന കഥാപാത്രം. ക്രിഷ് ഈ ബാൻഡിലെ ഒട്ടും പോപ്പുലർ അല്ലാത്ത എന്നാൽ ഏറ്റവുമധികം കഴിവുള്ള, ഏറെ ടാലൻഡായ ഏറ്റവും പ്രധാനപ്പെട്ട അംഗമാണ്. ഏറെ അന്തർമുഖനാണു ക്രിഷ്. ആളുകളുമായി അത്രവേഗം സംസാരിക്കില്ല. മ്യൂസിക് പ്ലേ ചെയ്യുന്പോൾ മാത്രമാണ് ക്രിഷ് കോണ്‍ഫിഡന്റ് ആവുക. ജോഷ്വയും സോഫിയയും ...? ജോഷ്വയുടെ പെയറായ സോഫിയയ്ക്ക് അവരുടേതായ ഒരു ബാക്ക് സ്റ്റോറിയുണ്ട്. ജോഷ്വയിലൂടെയാണ് നമ്മൾ സോഫിയയെ പരിചയപ്പെടുന്നത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. കൂടെയിലെ മുഖ്യ കഥാപാത്രങ്ങൾ ജോഷ്വയും ജെനിയുമാണെങ്കിലും ഇവരുടെ ലൈഫിലുള്ള ബാക്കി എല്ലാവരുടെയും കഥകളും നമ്മൾ അറിയുന്നുണ്ട്; മഞ്ചാടിക്കുരുവിലും ബാംഗളൂർ ഡെയ്സിലുമെന്നപോലെ ഇതിലും. അവർ കാണുന്ന ഭാഗം മാത്രമല്ല പ്രേക്ഷകർ കാണുന്നത്. അതാണ് അഞ്ജലി മാമിന്റെ റൈറ്റിംഗ് രീതി. വലിയ താരങ്ങൾക്കൊപ്പമുള്ള അഭിനയം. ടെൻഷനുണ്ടായിരുന്നോ...? അഞ്ജലിമേനോൻ, പൃഥ്വിരാജ്, പാർവതി, നസ്രിയ, കാമറാമാൻ ലിറ്റിൽ സ്വയന്പ്, മ്യൂസിക് ചെയ്ത രഘു ദീക്ഷിത്... ഇവരെല്ലാവരും തന്നെ ഞാൻ ഏറെ ആദരവോടെ കാണുന്ന ആളുകളാണ്. ഇപ്പോൾ നമ്മൾ ആവർത്തിച്ചു കണ്ടുകൊണ്ടിരിക്കുന്ന സിനിമകളിലെ ട്രെൻഡിംഗ് ആളുകളാണിവർ. നമ്മൾ ഫോളോ ചെയ്യുന്ന ആളുകളാണിവർ. അതിനാൽ അവരുടെ അടുത്തേക്കു ചെല്ലുന്പോൾ അത്തരത്തിലുള്ള ഒരു ആവേശവും അതേസമയം തന്നെ അല്പം സങ്കോചവുമൊക്കെയുണ്ടായിരുന്നു. എന്റെ വർക്ക് ഇവരുടെ വർക്കിന്റെയത്രയും നല്ലതാണോ എന്ന പേടിയും ഉണ്ടായിരുന്നു. ഷൂട്ടിംഗിനു മുന്‍പു ഞങ്ങൾക്ക് പത്തു ദിവസത്തെ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. രണ്ടു ദിവസമായപ്പോഴേക്കും ആ പേടി മാമും ബാക്കിയെല്ലാവരുംകൂടി മാറ്റി. ഇതുവരെ അവർ ചെയ്ത സിനിമകളും ഞാൻ ചെയ്ത സിനിമകളും വന്ന വഴിയുമെല്ലാം മറന്നിട്ട് ഇവിടുന്നങ്ങോട്ടു നമ്മളെല്ലാവരുമൊരുമിച്ചു കൂടെ എന്ന സിനിമ ഉണ്ടാക്കുന്നു എന്ന പോയന്റിലാണു തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് വളരെ കംഫർട്ടബിളായിരുന്നു. രാജുവേട്ടനും പാർവതിയുമൊക്കെ വന്നുചേർന്നപ്പോഴേക്കും സെറ്റിന്റെ പൊതുവായ എനർജിയും എല്ലാവരും തമ്മിലുള്ള ബന്ധങ്ങളും ഏറെ സൗഹൃദപദമായിക്കഴിഞ്ഞിരുന്നു. ഈ സെറ്റിൽ ഞാൻ ഏറ്റവുമടുത്തു കളിച്ചുചിരിച്ചു തമാശകൾ പറഞ്ഞ ആളുകളിലാണ് രാജുവേട്ടനും പാർവതിയും നസ്രിയയുമൊക്കെ വരുന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഉൾപ്പെടെ എല്ലാവരും എല്ലാവരുമായും ഏറെ കന്പനിയായിരുന്നു. അതിനാൽ വലിയ താരങ്ങൾക്കൊപ്പമാണ് അഭിനയിക്കുന്നത് എന്നതിന്റെ ടെൻഷൻ ഫീൽ ചെയ്യേണ്ടി വന്നില്ല. പൃഥ്വിരാജിന്റെ കൂടെ....? പലപ്പോഴും ഞാൻ ഒന്നു രണ്ടു റീടേക്കുകളിലേക്കു പോകുന്പോൾ ‘സോറി, അടുത്ത ടേക്കിൽ ഞാൻ ശരിയാക്കും’ എന്നൊക്കെ രാജുവേട്ടനോടു പറയാറുണ്ടായിരുന്നു. ‘കുഴപ്പമില്ലെടാ, ഏഴും എട്ടും ടേക്കു പോകാതെ ഇവിടെ ആരും ഒന്നും ശരിയാക്കുന്നില്ല എന്നായിരുന്നു രാജുവേട്ടന്റെ മറുപടി. രാജുവേട്ടൻ ഉൾപ്പെടെയുള്ളവർ എല്ലാ രീതിയിലും നമ്മളെയും അവരുടെ ഒപ്പമെന്നു കണ്ടാണു ട്രീറ്റ് ചെയ്യുന്നത്. ഇവർക്കൊപ്പം വർക്ക് ചെയ്യുന്പോൾ ഒരുപാടു കാര്യങ്ങൾ നിരീക്ഷിച്ചു പഠിക്കാനുണ്ട്. എന്നാൽ കണ്ടതുകൊണ്ടുമാത്രം അത്രയെളുപ്പത്തിൽ പഠിക്കാമെന്നും എനിക്കു തോന്നിയിട്ടില്ല. രാജുവേട്ടൻ വർക്ക് ചെയ്യുന്പോഴുള്ള ടെക്നിക്കൽ ബ്രില്യൻസ് ഏറെ ഇംപ്രസീവാണ്. ഫ്രെയിം സംബന്ധിച്ച എല്ലാ കാര്യങ്ങളും പറഞ്ഞുതന്നിട്ടുണ്ടാകുമെങ്കിലും അഭിനയിച്ചു തുടങ്ങിക്കഴിയുന്പോൾ ചെയ്യുന്ന കാര്യമൊഴിച്ച് എന്റെ തലയിൽ വേറെ ഒന്നും വരില്ല. എന്നാൽ, രാജുവേട്ടന് ഓരോ ടേക്ക് ചെയ്യുന്പോഴും ഒരു സെക്കൻഡ് പോലും ഒന്നും വിട്ടുപോകില്ല. അതുകൊണ്ടുതന്നെ ടെക്നിക്കലായി ഒരു തെറ്റും രാജുവേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടിട്ടില്ല. മാത്രമല്ല എന്റെ സൈഡിൽ നിന്നു ചെറിയ ഒരു തെറ്റുണ്ടായാൽ പോലും രാജുവേട്ടന് അതു വളരെപ്പെട്ടെന്നു തിരിച്ചറിയാനാവും. എത്ര സിനിമകൾ ചെയ്താലാണ് ആ ടെക്നിക്കൽ ബ്രില്യൻസിലേക്ക് എത്താനാവുക എന്ന് എനിക്കറിയില്ല. പാർവതിയുടെ കൂടെ....? പാർവതിയുമായി എനിക്കു രണ്ട് കോംബിനേഷൻ സീനുകളുണ്ടായിരുന്നു. പാർവതിയുടെ പെർഫോമൻസ് ഓരോ സെക്കൻഡിലും 100 ശതമാനം റിയലിസ്റ്റിക്കാണെന്ന് വാനവില്ലേ... എന്ന പാട്ടു കണ്ടപ്പോൾത്തന്നെ ഞാൻ പറഞ്ഞിരുന്നു. ഒന്നും മിണ്ടാതെ പാർവതി ഒരു മൂലയിൽ നിൽക്കുന്ന സീനിൽ പോലും പാർവതിയെത്തന്നെ നമുക്കു നോക്കിനിൽക്കാൻ പറ്റും; മൊത്തം കഥ നമുക്കു മനസിലാവും. ഞാനും രാജുവേട്ടനുമായി സംസാരിക്കുന്ന ഒരു സീനിന്റെ സൈഡിൽ പാർവതി നിൽക്കുന്പൊഴും ഇടയ്ക്ക് ഞാൻ തിരിഞ്ഞു പാർവതിയെ നോക്കിയാൽ അതുവരെ ആ സീനിൽ ഞാൻ പറഞ്ഞ കാര്യങ്ങളോ രാജുവേട്ടൻ പറഞ്ഞ കാര്യങ്ങളോ എന്നുള്ളതിന്റെ ഇഫക്ട് പാർവതിയുടെ മുഖത്ത് അപ്പോഴും കാണാം. തുടർച്ചയായി അത്രയും അനായാസമായി അത്രയും റിയലിസ്റ്റിക്കായി പെർഫോം ചെയ്തുകൊണ്ടിരിക്കുന്ന ഒരാക്ടറാണു പാർവതി. ഒരു ഫ്രെയിമിൽ ഏതു മൂലയ്ക്കു പാർവതിയുടെ ഫേസ് വന്നാലും അത്രയും കാരക്ടറുണ്ടാവും അതിൽ. വേറെ ലെവൽ പേർഫോമൻസാണത്. വ്യക്തിപരമായും വളരെ ഫ്രണ്ട്ലിയാണു പാർവതി. എല്ലാറ്റിനെയും പറ്റി ജിജ്ഞാസയോടെ , ഏറെ താത്പര്യത്തോടെ സംസാരിക്കും. എന്റെ വർക്കിനെക്കുറിച്ച്, ചെയ്ത നാടകങ്ങളെക്കുറിച്ച്...അങ്ങനെ എന്നെപ്പറ്റി ഒരുപാടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. അതൊക്കെ വളരെ സ്വാഭാവികമായ താത്പര്യത്തിൽ നിന്നുണ്ടാകുന്നതാണ്. ഞങ്ങൾ ഇപ്പോൾ വളരെ നല്ല സുഹൃത്തുക്കളാണ്. എനിക്കും പാർവതിയോടു സംസാരിക്കാൻ വലിയ ഇഷ്ടമാണ്. എന്റെ ഫേവറിറ്റ് കോ ആക്ടേഴ്സിൽ ഒരാളാണു പാർവതി നസ്രിയയുടെ കൂടെ....? 180 ശതമാനം ഫണ്‍ ആണു നസ്രിയ. ആക്ടർ എൻജോയ് ചെയതാൽ മാത്രമേ ഓഡിയൻസിന് എൻജോയ് ചെയ്യാൻ പറ്റൂ എന്ന് അഭിനയവുമായി ബന്ധപ്പെടുത്തി പറയാറുണ്ട്. നസ്രിയയുടെ അത്രയും എൻജോയ് ചെയ്ത് അഭിനയിക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്തു ടൈപ്പ് സീൻ ആണെങ്കിലും എത്ര ആവേശജനകമായ വർക്ക് ആണെങ്കിലും നസ്രിയയ്ക്ക് എപ്പോഴും കളിയും ചിരിയും തമാശകളുമാണ്. ടേക്ക് പറഞ്ഞുകഴിഞ്ഞാൽ ആക്്ഷൻ മുതൽ കട്ട് വരെ ബാക്കിയെല്ലാം മാറ്റിവച്ച് നസ്രിയ അഭിനയിക്കും. ആ ടേക്ക് അടിപൊളിയായിരിക്കും. അതിനാൽ നസ്രിയയ്ക്കൊപ്പം ഒരു സീൻ ചെയ്യുക എന്നതു വളരെ എൻജോയബിളായ ഒരു കാര്യമാണ്. കുറേനേരം ഇരുന്നു ചിരിക്കും. അതിടയിൽ ഒരു സീൻ ചെയ്തു തരും. നസ്രിയയുടെ പെർഫോമൻസ് സ്വിച്ചിടുന്നതുപോലെയാണു വരിക. ആക്്്ഷൻ പറയുന്ന നിമിഷം വരെ തമാശ പറഞ്ഞു ചിരിച്ചിരിക്കാൻ എനിക്കു പറ്റില്ല. കൂടെയിലെ ജെനിയെക്കുറിച്ച്...? ജെനിയുടെ യാത്രയാണ് കൂടെയുടെ കഥ. കുറേനാൾ മാറിനിന്ന സഹോദരനുമായും ജെനിയുടെ ജീവിതത്തിലെ ബാക്കിയുള്ള എല്ലാവരുമായുള്ള റിലേഷൻഷിപ്പ് തന്നെയാണ് ഈ സിനിമ പറയുന്നത്. അഞ്ജലി മാം എഴുതിത്തുടങ്ങിയപ്പോൾത്തന്നെ ജെനിയായി നസ്രിയയെ കണ്ടു എന്നാണ് എന്നോടു പറഞ്ഞത്. ആദ്യമായി ഇതേക്കുറിച്ചു സംസാരിച്ചപ്പോൾതന്നെ നസ്രിയ വളരെ ആവേശത്തിലായതായും പറഞ്ഞു. മറ്റു സിനിമകൾപോലെയല്ല കൂടെയെന്നും നസ്രിയയ്ക്കു ജെനിയിൽ പെർഫോം ചെയ്യാൻ ഏറെയുണ്ടെന്നും അതിന്റേതായ നെർവസ്നെസ് നസ്രിയയിൽ ഉണ്ടെന്നും ഷൂട്ട് തുടങ്ങുന്നതിനു മുന്‍പ് മാം എന്നോടു പറഞ്ഞിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങിയപ്പോൾ അങ്ങനെയൊരു നെർവസ്നസ് ഞാൻ എവിടെയും കണ്ടില്ല. നസ്രിയയെ ഏറെ ആവേശത്തിലാക്കിയ കാരക്ടറാണ് ജെനി. ക്രിഷിന്റെയും ജെനിയുടെയും കഥ ഈ പടത്തിന്റെ ഒരു സെഗ്മെന്റാണ്. വാനിനും നസ്രിയയുടെ കൂടെയുള്ള പട്ടിക്കുമൊക്കെ സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. കൂടെയിലെ സിങ്ക് സൗണ്ട് അനുഭവങ്ങൾ...? ഞാൻ ആദ്യമായി സിങ്ക് സൗണ്ട് ചെയ്ത പടമാണു കൂടെ. മൂത്തോനിലും സിങ്ക് സൗണ്ട് ആയിരുന്നു. എല്ലാ പടങ്ങളും ഏറെ സമയമെടുത്താണ് ഞാൻ ഡബ്ബ് ചെയ്തിരുന്നത്. പൈലറ്റിൽ കേട്ട അത്രയും നന്നായിട്ടില്ല എന്നാണ് ഓരോ തവണയും തോന്നുന്നത്. പൈലറ്റുപോലെ ആക്കിയെക്കാനാണ് എപ്പോഴും എന്റെ ശ്രമം. അതിനാൽ സിങ്ക്സൗണ്ട് ഏറെ സൗകര്യപ്രദമായി തോന്നി. അതിൽ വർക്ക് ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. മാത്രമല്ല ഡയലോഗ് പഠിച്ചെടുക എന്നതു ബുദ്ധിമുട്ടുള്ള കാര്യവുമല്ല. എന്തു കാര്യമാണെങ്കിലും ഏറെ എഗ്സൈറ്റ്മെന്റ് ഉണ്ടെങ്കിൽ വേഗം പഠിച്ചെടുക്കാം എന്നതുകൊണ്ടുമാവാം അത്. ഡയലോഗ് സ്ക്രിപ്റ്റിലേതുപോലെ ആവണം എന്നു നിർദേശമുണ്ടായിരുന്നോ? ഇംപ്രോവൈസേഷന് എത്രത്തോളം സാധ്യതയുണ്ടായിരുന്നു..? അക്കാര്യത്തിൽ അഞ്ജലി മാമിന്റെ സമീപനം ഓരോ ആക്ടേഴ്സിനും വെവ്വേറെ ആയിരുന്നു. സ്ക്രിപ്റ്റിൽ ഇങ്ങനെ എഴുതിയിരിക്കുന്നതുകൊണ്ട് ഇതേപോലെതന്നെ പറയണമെന്നില്ല. എന്തെങ്കിലും ചെറിയ മാറ്റങ്ങൾ എനിക്കു സ്വാഭാവികമായി വരുന്നുണ്ടെങ്കിൽ അതു വന്നോട്ടേ..അതിൽ കുഴപ്പമില്ല എന്ന് മാം എന്നോടു പറഞ്ഞിരുന്നു. നമ്മൾ പറഞ്ഞ ഒരു കാര്യത്തിൽ മാം ഉദ്ദ്യേശിച്ച എന്തെങ്കിലും ഒരു കാര്യം വരാതെ പോയിട്ടുണ്ടെങ്കിൽ ‘നമുക്ക് ഒരു ടേക്ക് കൂടി പോകാം. ഈ ഒരു സംഗതി കൂടി പറയാൻ നോക്കൂ. അതുകൂടിയുണ്ടെങ്കിൽ നന്നായിരിക്കുമെന്നു തോന്നിയിട്ടുണ്ട് ’എന്നു മാം പറയും. അത്രയും വിനയത്തോടെയാണു മാം അതു നമ്മളോടുപറയുന്നതുപോലും. മാം എപ്പോഴും ഇംഗ്ലീഷിലാണ് സ്ക്രിപ്റ്റ് എഴുതുക. പിന്നീടതു പരിഭാഷപ്പെടുത്തുകയാണു പതിവ്. ഷൂട്ട് തുടങ്ങുന്നതിനുമുന്പ് എന്റെ സീൻ മാത്രം വായിക്കാൻ തന്നു. പിന്നീട് അടുത്തുവിളിച്ചിരുത്തി സീനിനെക്കുറിച്ചു സംസാരിച്ചു. ഇംഗ്ലീഷിൽ വായിച്ച സീൻ എന്താണെന്നു മലയാളത്തിൽ പറഞ്ഞു നോക്കാൻ നിർദേശിച്ചു. ‘ഇതുപോലെയങ്ങു പറഞ്ഞാൽ മതി. വേണമെങ്കിൽ അവിടെ ഇതു കൂടി ചേർത്തോളൂ, അവസാനത്തെ പാരഗ്രാഫ് നമുക്ക് ഇങ്ങനെ പറയാം... ’എന്ന മട്ടിൽ ഞങ്ങൾ രണ്ടുപേരുംകൂടി ചർച്ചചെയ്ത് മലയാളരൂപം വരുത്തുകയായിരുന്നു. പറന്നേ ചെറു ചിറകടിച്ചുയരേ...എന്ന ഗാനം ഏറെ എൻജോയ് ചെയ്തു ചെയ്യാനായി. അല്ലേ...? ഉൗട്ടിയിലെ മെക്കാൻസ് എന്ന് ആർക്കിടെക്ചറൽ കോളജിലായിരുന്നു അതിന്റെ ചിത്രീകരണം. പടത്തിലെ ഒരു സെഗ്്മെന്റാണ് അവിടെ ചിത്രീകരിച്ചത്. പറന്നേ എന്ന പാട്ട് ആ സെഗ്്മെന്റിൽ കൃത്യമായി ഫിറ്റാകുന്നുണ്ട്. കോളജിനുള്ളിലെ ഒരു ഷോ ആയിട്ടാണ് അതു വരുന്നത്. രണ്ടു ദിവസമായിരുന്നു പറന്നേ...സോംഗ് ഷൂട്ട്. ബൃന്ദാ മാസ്റ്ററുടെ കൊറിയോഗ്രഫി. ലിറ്റിൽ സ്വയന്പിന്റെ കാമറ. സംഗീതം ചെയ്ത രഘുദീക്ഷിത് സാറിന്റെ സാന്നിധ്യം. ഞങ്ങൾ സ്റ്റേജിൽ നിന്നവരും നസ്രിയയും നസ്രിയയുടെ ഫ്രണ്ട്സായി അഭിനയിക്കുന്നവരും ബാക്കി ജൂണിയർ ആർട്ടിസ്റ്റുകളും ആ കോളജിലെ വിദ്യാർഥികളും ക്രൂവിലെ എല്ലാവരും ഒരുപോലെ എൻജോയ് ചെയ്താണ് ആ രണ്ടു ദിവസം ഞങ്ങൾ ഷൂട്ട് ചെയ്തത്. അവർ പാട്ടു പ്ലേ ചെയ്യും. ഞങ്ങൾ പെർഫോം ചെയ്യും. ഓഡിയൻസ് എൻജോയ് ചെയ്യും. അതിനിടെ രണ്ടു കാമറ വച്ച് ഷോട്സ് എടുക്കുന്നുണ്ട് എന്ന രീതിയിൽ ഏറെ എൻജോയബിൾ ആയിരുന്നു ഷൂട്ടിംഗ്. രണ്ടാമത്തെ ദിവസം ഷൂട്ട് തീർന്ന നിമിഷം ഒരിക്കൽക്കൂടി ആ പാട്ട് പ്ലേ ചെയ്ത് എല്ലാവരും ഡാൻസ് ചെയ്തു...അത്രയും ഹാപ്പിയായിരുന്നു ആ ഷൂട്ട്. നല്ല ഒരു ഫീൽ തരുന്ന പാട്ടാണത്. ഏറെ എനർജറ്റിക് ആയതിനാൽ രണ്ടുദിവസം നിർത്താതെ കേട്ടിട്ടും ആർക്കും മടുത്തില്ല. ബെന്നി ദയാലും രഘു ദീക്ഷിതും ചേർന്നാണു പാടിയത്. സംഗീതം രഘുദീക്ഷിത്. വരികൾ എഴുതിയത് റഫീക് അഹമ്മദ്. ആ പാട്ടിന്റെ വരികൾ ഏറെ പ്രചോദനപരവും പോസിറ്റീവും ആകാനുള്ള കാരണങ്ങൾ സിനിമയിലുണ്ട്. സെറ്റിൽ നിന്നു കിട്ടിയ ഫീൽ വച്ചു പറയുകയാണെങ്കിൽ ഈ പാട്ടിന്റെ വരികൾ പറയുംപോലെ തന്നെ ഈ സിനിമയും ജീവിതത്തെ ചുംബിക്കുന്നതു തന്നെയാണ്. കൂടെ എന്ന ടൈറ്റിൽ....? പടം ഷൂട്ട് ചെയ്യുന്പോൾ ടൈറ്റിൽ ഉണ്ടായിരുന്നില്ല. പോസ്റ്റർ റിലീസിംഗിനു രണ്ടുദിവസം മുന്‍പാണ് ഞാൻ പേരറിഞ്ഞത്. പടത്തിനു കൃത്യമായി ചേരുന്ന സിംപിളായ മനോഹരമായ പേരെന്നു തോന്നി. ‘കനവുപോൽ കൂടെ ആരോ’ എന്ന ടാഗ് ലൈനും കൂടി കണ്ടതോടെ ‘കൂടെ’ എന്ന ടൈറ്റിൽ ഈ കഥയ്ക്കിണങ്ങുമെന്നും തോന്നി. കൂടെയും അഞ്ജലിമേനോനും കരിയറിലെ അമൂല്യ സമ്മാനങ്ങളല്ലേ...? തീർച്ചയായും. കൂടെ അഞ്ജലിമാമിന്റെ സിനിമയായതുകൊണ്ടും എറെ പ്രത്യേകതകൾ ഉള്ള പ്രോജക്ട് ആയതിനാലും ഈ പടത്തിന്റെ അവസാനവിധി എന്താണെങ്കിൽപോലും എന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം മൈൽ സ്റ്റോണ്‍ തന്നെയാണ്. എന്നു തിരിഞ്ഞുനോക്കിയാലും ‘കൊള്ളാം, ആദ്യത്തെ അഞ്ചാറുപടങ്ങൾക്കുശേഷം അഞ്ജലി മേനോന്റെ കൂടെയിൽ അഭിനയിച്ചു’ എന്നുപറയുന്നതു വളരെ വലിയ കാര്യമാണ്. ഏറെ പ്രതീക്ഷകളുള്ള ഒരു പടം കൂടിയാണിത്. അതിന്റേതായ ടെൻഷനുമുണ്ട്. ഇതിനുശേഷം ചിലപ്പോൾ കരിയറിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നൊരു ചിന്ത മനസിലുണ്ട്. ആനന്ദത്തിന്റെ റിലീസിനു ശേഷം അത്തരമൊരു തോന്നൽ ഉണ്ടായത് ഇപ്പോഴാണ്. പറന്നേ... എന്ന പാട്ടിൽ പോലും ഫ്രഷ് ഫീലും പോസിറ്റിവിറ്റിയുമാണെന്ന് ധാരാളം പേർ പറഞ്ഞിരുന്നു. പാട്ടു കണ്ട ഉടൻ തന്നെ വിനീതേട്ടൻ ഉൾപ്പെടെയുള്ളവർ വിളിച്ച് ഇഷ്ടവും സന്തോഷവും പങ്കുവച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെയായിരുന്നോ അഞ്ജലി മേനോന് ഒപ്പമുള്ള അനുഭവം...? ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു കണ്ട ചില സിനിമകൾ പ്രതീക്ഷയ്ക്കുമപ്പുറമെന്ന്് അറിയുന്പോൾ ഒന്നുകൂടി കാണാനുള്ള ഒരാവേശം ചിലപ്പോൾ ഉണ്ടാകാറില്ലേ. അതായിരുന്നു അഞ്ജലി മാമിന്റെ സിനിമ ചെയ്തശേഷമുള്ള എന്റെ ഫീൽ. അത് എത്ര നല്ല എക്സ്പീരിയൻസ് ആയിരുന്നു എന്ന് ഇപ്പോഴും തോന്നുന്നുണ്ട്. ടെക്നിക്കലായിട്ടല്ല മാം ആക്ടേഴ്സിനെ ഡയറക്ട് ചെയ്തിരുന്നത്. ‘ഈ സമയത്ത് ഇവിടെ നോക്കൂ, ഈ സമയത്ത് അങ്ങോട്ടു നടക്കൂ...’ എന്നതരം ഡയറക്്ഷനായിരുന്നില്ല അത്. ആക്ടറിനെക്കാളും കാരക്ടറിനെയാണ് മാം ഡയറക്ട് ചെയ്യുന്നത്. ആ സമയത്ത് കാരക്ടർ എന്തായിരിക്കും ചിന്തിക്കുന്നത് അല്ലെങ്കിൽ എന്തായിരിക്കും ചിന്തിക്കേണ്ടത് എന്ന പോയിന്റിലേക്ക് ആക്ടറിനെ കൊണ്ടുവരും. അത്രയ്ക്കു മനോഹരമായാണ് ആക്ടേഴ്സുമായി മാം വർക്ക് ചെയ്യുന്നത്. അഞ്ജലിമാം വളരെ സ്പെസിഫിക് ആണെന്നു തോന്നിയ ചില നിമിഷങ്ങളുണ്ട്. ഞാനും നസ്രിയയും ഇരുന്നു സംസാരിക്കുന്ന മൊണ്ടാഷ് ഷോട്ട് എടുക്കുകയായിരുന്നു. ഒരു ടേക്കിനുശേഷം മാം രണ്ടു മിനിറ്റ് ആലോചിച്ചു. അതിനുശേഷം ആർട്ട് വിഭാഗത്തിലുള്ളവരെ വിളിച്ച് സൈഡിലുള്ള ഒരു ഭാഗം പെയിന്റ് ചെയ്യിപ്പിച്ചു, ചില്ലറ മാറ്റങ്ങൾ വരുത്തി. പിന്നീടാണ് ബാക്കി ടേക്കുകൾ എടുത്തത്. അത്രയും ദൂരെയുള്ള ഒരു ചെറിയ വസ്തു അതു ഫ്രെയിമിൽ ശ്രദ്ധിക്കപ്പെടുമോ എന്നൊക്കെ ഞാൻ അന്ന് ആലോചിച്ചു. പക്ഷേ, ഇപ്പോൾ പാട്ടു കണ്ടപ്പോഴാണ് ഒരു ഫ്രെയിമിൽ പോലും ആ കളർഫുൾ ഫീൽ...ആ എനർജി താഴെ പോകുന്നില്ല എന്ന് അറിഞ്ഞത്. പാട്ടിലുള്ള അതേ എനർജി തന്നെ ഓരോ ഫ്രെയിമിലുമുണ്ട്, കളർ പാറ്റേണിലുമുണ്ട്. ഈ സെറ്റിൽ ഒരിക്കൽപ്പോലും സീനുകളെടുക്കുന്പോഴുള്ള സ്ട്രെസും ടെൻഷനും അഭിനേതാക്കളിലേക്ക് എത്തിയിട്ടില്ല. എത്ര ടെൻഷനും കാലതാമസവും നേരിട്ടാലും അഭിനേതാക്കൾക്ക് അതിന്റെ സ്ട്രെസ് കൊടുക്കാതിരിക്കാൻ മാം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ സീൻ എടുത്തപ്പോൾ ചില ടെൻഷനുകൾ ഉണ്ടായിരുന്നു എന്നൊക്കെ പിന്നീട് അസിസ്്സ്റ്റന്റ് ഡയറക്ടേഴ്സ് പറഞ്ഞാണ് അറിഞ്ഞിട്ടുള്ളത്. സംവിധായകൻ രഞ്ജിത്ത്, മാലാ പാർവതി എന്നിവരുമായുള്ള അനുഭവങ്ങൾ....? പാർവതിചേച്ചിയൊക്കെ വളരെ അടുപ്പമുള്ളവരാണ്. ഇവരെയൊക്കെ പിന്നീടു കാണുന്പൊഴും മനസിൽ സന്തോഷം നിറയുകയാണ്. ഒരാളെ കണ്ടുകഴിഞ്ഞാൽ ഇത്രയേറെ സന്തോഷം വരുമോ എന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. അവർ രണ്ടുപേരുമായും എനിക്ക് ഒരു കോംബിനേഷൻ സീൻ മാത്രമാണുള്ളത്. അതിൽ ഞാൻ അവരോടും അവർ എന്നോടും ഒന്നും മിണ്ടുന്നില്ല. അന്നു മാത്രമാണ് ഞങ്ങൾ സീനിൽ കണ്ടത്. വർക്ക്ഷോപ്പിലും ലൊക്കേഷനിലുമൊക്കെ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പാർവതിചേച്ചിയും തിയറ്റർ പശ്ചാത്തലത്തിൽ നിന്നു വരുന്നതിനാൽ ഞങ്ങൾക്കു സംസാരിക്കാൻ ഏറെ വിഷയങ്ങളുണ്ടായിരുന്നു. രഞ്ജിത് സാറുമായി അധികം കാഷ്വലായി സംസാരിക്കാനായില്ല; ഏറെ ബഹുമാനമുള്ള ആളുകളുമായി അങ്ങനെ സംസാരിക്കാൻ എനിക്കു വലിയ ബുദ്ധിമുട്ടാണ്. കൂടെയിൽ പ്രചോദിപ്പിച്ചത്...? അഞ്ജലി മേനോൻ, നസ്രിയ, പാർവതി, പൃഥ്വിരാജ്...ഇവരെല്ലാവരും തന്നെ. കൂടെയിൽ നിന്നു മൂത്തോനിലേക്ക്...? കൂടെയിൽ നിന്നാണ് മൂത്തോനിലേക്ക്് എന്റെ പേരെത്തുന്നത്. ഇതിലെ സൗണ്ട് റിക്കോർഡിസ്റ്റ് അജയനാണ് എന്റെ പേര് ഗീതുവിനോട് നിർദേശിച്ചത്. ഗീതുവും അഞ്ജലി മാമും നല്ല സുഹൃത്തുക്കളായതു കാരണം അവർ തമ്മിൽ എന്നെക്കുറിച്ചു സംസാരിച്ചു. അങ്ങനെയാണ് ഗീതു എന്നെ കാണാൻ വിളിച്ചത്. പക്ഷേ, അത് ഓഡിഷൻ ആയിരുന്നില്ല. രണ്ടു മിനിറ്റ് ഗീതു എന്നോടു സംസാരിച്ചു. എനിക്കു താത്പര്യമുണ്ടെങ്കിൽ ഈ പടത്തിൽ ഒരു വേഷം ചെയ്യാമെന്നു പറഞ്ഞു. അങ്ങനെയാണ് മൂത്തോനിലെത്തിയത്. ഗീതു എനിക്കു തന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാരക്ടറാണ്്. ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം വരെ ഒരിക്കൽപോലും ഇത് എന്നെക്കൊണ്ടു ചെയ്തെടുക്കാൻ പറ്റുമെന്ന് തോന്നിയിരുന്നില്ല. പക്ഷേ, എനിക്ക് ആ റോൾ തന്ന ദിവസം മുതൽ ഗീതുവിനു 100 ശതമാനം ആത്മവിശ്വാസം ഉണ്ടായിരുന്നു. മൂത്തോനിൽ ഒരു ചെറിയ സെഗ്്മെന്റിലാണ് എന്റെ കഥാപാത്രം വരുന്നത്. ഒട്ടും അപ്രധാനമല്ല ആ വേഷം. എല്ലാ സീനും നിവിനേട്ടനൊപ്പമാണ്. ആനന്ദത്തിലും ഞങ്ങൾ മീറ്റ് ചെയ്യുന്ന ഒരു സീനുണ്ട്. മൂത്തോനിൽ വച്ചു കാണുന്പോൾ ആ ഒരു പരിചയമുണ്ടായിരുന്നു. മൂത്തോന്റെ ഷൂട്ടിംഗ് കഴിഞ്ഞു. അതു പൂർത്തിയാക്കിയശേഷമാണ് നിവിനേട്ടൻ കായംകുളം കൊച്ചുണ്ണിയുടെ ക്ലൈമാക്സ് ചെയ്യാൻ പോയത്. ഇന്റർനാഷണൽ ഫെസ്റ്റിവലുകളിൽ പോയതിനുശേഷമേ കൊമേഴ്സ്യൽ റിലീസ് ഉണ്ടാവുകയുള്ളൂ. അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്...അടുത്തടുത്തു രണ്ടു സംവിധായികമാർക്കൊപ്പം വർക്ക് ചെയ്യാനുള്ള അവസരം...? അതേ. ഏറെ ടാലന്റഡായ രണ്ടു ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യാനായി. ഇരുവരുടെയും വർക്കിംഗ് സ്റ്റൈൽ പൂർണമായും വ്യത്യസ്തമാണ്. ഇവർ രണ്ടുപേരും ഫീമെയിൽ ഡയറക്ടേഴ്സ് ആയതിനാൽ പ്രത്യേകമായി സംഭവിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. പക്ഷേ, ഇവർ രണ്ടുപേരും അങ്ങേയറ്റം ബ്രില്യന്റ് ഡയറക്ടേഴ്സ് ആയതിനാൽ ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നതു കണ്ടു. ഞാൻ ചെയ്തതിൽ തന്നെ ഒരുപാടു കാര്യങ്ങൾ മാറി. എനിക്ക് എന്റെ വർക്ക് തന്നെ കുറേക്കൂടി നന്നാക്കാനായി. അതൊക്കെ ഡയറക്്ഷനിലുള്ള ഇവരുടെ കഴിവു കാരണമാണ്. ഒരു ആക്ടർ എന്ന നിലയിൽ ഇവർക്കൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവങ്ങൾ ഏറെ സംതൃപ്തി തരുന്നതായിരുന്നു. അടുത്ത സിനിമ...? ഒന്നു രണ്ടു സ്ക്രിപ്റ്റുകൾ വായിക്കുന്നു. അതിന്റെ ആലോചനകൾ നടക്കുന്നു. ഒന്നും ഫൈനൽ ആയിട്ടില്ല. നമുക്കു സംതൃപ്തി ഉണ്ടാകുന്ന വർക്കുകൾ ചെയ്യാൻ പറ്റിയാൽ മതി. ക്വാളിറ്റിയുള്ള ചിത്രങ്ങളെന്ന നിലയിൽ കൂടെയും മൂത്തോനും ചെയ്തതിൽ വളരെ സന്തോഷമുണ്ട്. ഞാൻ ഈ സിനിമകളിൽ ഇല്ലായിരുന്നുവെങ്കിൽ പോലും ഇതിന്റെ റിലീസ് ടൈമിൽ ഞാൻ ഇത്രയും തന്നെ എഗ്സൈറ്റഡ് ആയിരിക്കും. ആ ടൈപ്പ് വർക്ക് ഇനിയും ചെയ്യാനാവണം എന്ന പ്രതീക്ഷയാണുള്ളത്. നാടകങ്ങളിലുള്ള താത്പര്യം ഇപ്പോഴുമുണ്ടോ....? സിനിമയിലെത്തിയശേഷം കിട്ടിയ ചില സുഹൃത്തുക്കളുമായി ചേർന്ന് ഞാൻ ഒരു നാടകം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. മൈത്രിയിൽ വർക്ക് ചെയ്യുന്ന സുഹൃത്തും എഴുത്തുകാരനുമായ ഫ്രാൻസിസാണ് എന്റെ കഥയ്ക്കു നാടക രൂപാന്തരം ഒരുക്കുന്നത്. ആക്ടേഴ്സിനെ വച്ച് ഇംപ്രോവൈസ് ചെയ്തു ഡെവലപ്പായ സീൻ കണ്ടതിനുശേഷമാണ് ഫ്രാൻസിസ് അതു കടലാസിലേക്കു പകർത്തുന്നത്. ഒരു മാസത്തെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ നാലു സീൻ പൂർത്തിയായി. മൊത്തം 18 സീനുകളുണ്ടാവും. 80 ശതമാനം മലയാളത്തിലും 20 ശതമാനം ഇംഗ്ലീഷിലുമാവും നാടകം. സെപ്റ്റംബറിൽ നാടകം അരങ്ങിലെത്തും. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
സെന്നയും പദ്മിനിയും
|
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
|
|
|
|
|
|
|
|