Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
അനൂപ് മേനോന്‍റെ അത്താഴ വിഭവങ്ങൾ
പ്രണയത്തിന്‍റെ പുതിയൊരു മേച്ചിൽ പുറത്തേക്കു മലയാളികളെ കൂട്ടിക്കൊണ്ടുപോകാൻ ഒരുങ്ങുകയാണ് പ്രിയ നടൻ അനൂപ് മേനോൻ. മിയയും അനൂപ് മേനോനും പ്രണയ ജോടിയായി എത്തുന്ന "എന്‍റെ മെഴുതിരി അത്താഴങ്ങൾ' 27-നു തിയറ്ററിലെത്തുകയാണ്. പ്രണയത്തിന്‍റെ പുതിയൊരു ഇടത്തിലേക്ക് ഈ ചിത്രം ഓരോ പ്രേക്ഷകനേയും കൂട്ടിക്കൊണ്ടു പോകുമെന്നു നായകനും ചിത്രത്തിന്‍റെ രചയിതാവുമായ അനൂപ് ഉറപ്പിച്ചു പറയുന്നു. പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന മെഴുതിരി അത്താഴത്തിന്‍റെ വിഭവങ്ങളെക്കുറിച്ചും തന്‍റെ വിശേഷങ്ങളെക്കുറിച്ചും അനൂപ് മേനോൻ...

വ്യത്യസ്തമായ പേരാണ് ചിത്രത്തിന്‍റേത്. എന്തൊക്കെയാണ് പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്ന വിഭവങ്ങൾ?

ഈ സിനിമയ്ക്ക് "എന്‍റെ മെഴുതിരി അത്താഴങ്ങൾ' എന്ന പേരിട്ടപ്പോൾ ഒരുപാട് എതിരഭിപ്രായങ്ങൾ വന്നിരുന്നു. ഓഡിയൻസിലേക്ക് എത്തുമോ, അവാർഡു സിനിമ പോലെ തോന്നില്ലേ... എന്നൊക്കെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദി ഡോൾഫിൻസ് തുടങ്ങിയ എന്‍റെ സിനിമകളൊക്കെ പതിവു പാതയിൽ നിന്നും മാറിയുള്ള പേരുകളായിരുന്നു. ഈ സിനിമയ്ക്ക് എന്‍റെ മെഴുതിരി അത്താഴങ്ങൾ എന്നല്ലാതെ മറ്റൊരു പേരു നൽകാൻ എനിക്കു കഴിയുമായിരുന്നില്ല.

ഒരു ഷെഫിന്‍റെയും കാൻഡിൽ മാനുഫാക്ചററുടേയും കഥയാണ് ഇതിലൊരുക്കിയിരിക്കുന്ന വിഭവം. മിയ അഭിനയിക്കുന്ന കഥാപാത്രം മെഴുകുതിരിയുണ്ടാക്കുന്ന ആളാണ്. എന്‍റെ കഥാപാത്രം ഒരു പാചകക്കാരനും. അയാൾ ഉണ്ടാക്കുന്ന അത്താഴങ്ങളും അവൾ തെളിയിക്കുന്ന മെഴുതിരി വെളിച്ചവുമാണ് ഈ സിനിമയിലുള്ളത്.



ഈ സിനിമയുടെ കഥയിലേക്കെത്തുന്നത് എങ്ങനെയാണ്?

ആംഗ്രി ബേബീസ് സിനിമയുടെ 75-ാം ദിനാഘോഷം ലുലു മാളിൽ നടക്കുന്പോൾ സംവിധായകൻ സജി സുരേന്ദ്രനാണ് എന്നോട് പറയുന്നത് ഒരു ഫുൾ ഫ്ലെഡ്ജ് ലൗവ് സ്റ്റോറി എഴുതാൻ. എന്‍റെ സിനിമകളിലെല്ലാം പ്രണയം ഉണ്ടായിരുന്നെങ്കിലും പൂർണമായും ഒരു പ്രണയ കഥ എഴുതിയിട്ടില്ല. മലയാളത്തിൽ കോളജ് ടൈപ്പ് ലൗവ് സ്റ്റോറീസ് നിരവധിയെത്തിയിട്ടുണ്ടെങ്കിലും മെച്വർ ലൗവ് സ്റ്റോറി പറയുന്ന സിനിമ എത്തിയിട്ട് ഒരുപാടു കാലമായി. അതായിരുന്നു എന്‍റെ ആദ്യത്തെ ഇൻസ്പിരേഷൻ.

പിന്നീട് ഹിമാലയത്തിൽ മഞ്ഞുമൂടിയ ഒരു റിസോർട്ടിൽ തമാസിക്കുന്ന സമയം. അവിടെ അടുത്തുള്ളൊരു കോട്ടേജിൽ താമസിക്കുന്ന കപ്പിൾസിനെ കാണാനിടയായി. പക്ഷേ, അവരെ കണ്ടാൽ കപ്പിൾസാണെന്നു തോന്നുകയില്ല. അതിൽ എനിക്കു വളരെ ആകാംഷ തോന്നി. ഒരു ദിവസം കഴിഞ്ഞപ്പോൾ അവർ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടു. അയാൾ ഒരു ഷെഫും അവർ ഒരു കാൻഡിൽ മാനുഫാക്ചറുമാണ്. അവരുടെ കഥ എനിക്കു വളരെ ഇന്‍ററസ്റ്റിംഗായി തോന്നി. ആ കഥയിലെ ഒരു വലിയ ഇൻസിഡന്‍റിൽ നിന്നുമാണ് ഈ സിനിമയെ കണ്ടെത്തുന്നത്.



എഴുത്തിന്‍റെ സമയത്തു തന്നെ നായക കഥാപാത്രത്തിനെ സ്വന്തമായി അവതരിപ്പിക്കണമെന്നു കരുതിയിരുന്നോ?

ഒരിക്കലും എന്‍റെ സിനിയിൽ നായകനായി എന്നെ അവരോധിക്കാറില്ല. ഈ സിനിമയുടെ എഴുത്തിന്‍റെ സമയത്തും മറ്റാരെങ്കിലും നായകൻ എന്നായിരുന്നു മനസിൽ. പിന്നെ മറ്റൊരു ഓപ്ഷൻ ഇല്ലാതായപ്പോഴാണ് ഞാൻ നായകനാകുന്നത്. അതുപോലെ മിയയും വളരെ താമസിച്ച് എത്തിയതാണ് ഈ സിനിമയിലേക്ക്. ഒരുപാട് നായികമാരെ ആ കഥാപാത്രത്തിനായി നോക്കിയതാണ്. സ്ക്രീൻ ടെസ്റ്റും നടത്തി. പക്ഷേ, ഒന്നും ശരിയായില്ല.

ഒരിക്കൽ ഇറ്റലിയിൽ നിന്നും ഞാൻ കൊച്ചിൻ എയർപോർട്ടിലെത്തി ലഗേജ് ക്ലിയർ ചെയ്യുന്ന സമയത്ത് എന്‍റെ തോളിൽ ഒരാൾ തട്ടി. തിരിഞ്ഞു നോക്കിയപ്പോൾ എന്‍റെ കഥാപാത്രം അഞ്ജലിയെപ്പോലെ ഷാളൊക്കെ ധരിച്ച്, രോമക്കോട്ടൊക്കെ ഇട്ട് ഒരാൾ മുന്നിൽ നിൽക്കുന്നു. അതു മിയയാണെന്നു പെട്ടെന്ന് എനിക്കു മനസിലായില്ല. അവിടെ വച്ചാണ് മിയയോട് പറയുന്നത് ഞാനൊരു നായികയെ തേടി നടക്കുകയാണെന്ന്. അടുത്ത ദിവസം കഥ കേട്ട മിയ പിന്നീട് എന്നേക്കാൾ ഈ സിനിമയുടെ ഭാഗമായി മാറി. ഇതുവരെ കാണാത്തൊരു മിയയെയാണ് ഈ സിനിമയിൽ പ്രേക്ഷകർ കാണാൻ പോകുന്നത്.



ഇത്തരമൊരു കഥയ്ക്കു ഉൗട്ടി പശ്ചാത്തലമാകുന്നത് എങ്ങനെയായിരുന്നു?

കഥ എഴുതുന്പോൾ ഷിംലയോ മഞ്ഞുനിറഞ്ഞ ഒരു വിദേശ രാജ്യത്തോ സെറ്റു ചെയ്തൊരു സിനിമയായിരുന്നു ഇത്. ബജറ്റൊക്കെ വന്നപ്പോഴാണ് ഉൗട്ടിയിലേക്കെത്തുന്നത്. ഇപ്പോൾ ചിന്തിക്കുന്പോൾ ഉൗട്ടിയേക്കാൾ മറ്റൊരിടവും ഈ കഥയ്ക്ക് ഇത്രമേൽ യോജിക്കുമെന്നു തോന്നുന്നില്ല.

ഇങ്ങനെ സിനിമയിലേക്ക് ഓരോന്നും വന്നു ഭവിക്കുകയായിരുന്നു. ബൈജുച്ചേട്ടന്‍റെ റോളിലേക്ക് മറ്റൊരു നടനെയാണ് ആദ്യം കരുതിയത്. പക്ഷേ, ആ നടനും ബജറ്റും ഒത്തു പോകാത്തതുകൊണ്ടാണ് ബൈജുച്ചേട്ടനെ പരിഗണിച്ചത്. എനിക്ക് അഭിമാനത്തോടെ പറയാവുന്ന ഒരുകാര്യമുണ്ട്. ബൈജുവേട്ടന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.



ഓരോ സിനിമയിലും പ്രണയത്തിനായി പ്രത്യേകമിടം സൃഷ്ടിക്കാറുണ്ടല്ലോ?

ഓരോരുത്തരുടേയും ജീവിതത്തിലുള്ള സർവ വ്യാപിയായ ഒരു കാര്യമാണ് പ്രണയം. സൗഹൃദം പ്രണയമാകുന്ന കാഴ്ച സാധാരണമാണ്. പക്ഷേ, പ്രണയത്തിനു ശേഷം ഒരു സൗഹൃദമുണ്ടാകേണ്ട ആവശ്യമുണ്ട്. ആ ഇടമാണ് ഈ സിനിമ അന്വേഷിക്കുന്നത്, അതു പ്രണയത്തിനേക്കാൾ മേലെയുള്ള ഇടമാണ്. ആ പ്രണയമാണ് കാലങ്ങളോളം നിലനിൽക്കുന്നത്. ആ ഇടമാണ് എന്‍റെ മെഴുതിരി അത്താഴങ്ങൾ കാണിക്കുന്നത്.

ഇന്നു പ്രണയത്തിനു പുതിയതായി ഒന്നും പറയാനില്ല എന്നു തോന്നുന്നതുകൊണ്ടാകാം പ്രണയ കഥകൾ എത്താത്തത്. പ്രണയ കഥകൾ പറയണമെങ്കിൽ പുതിയതായി എന്തെങ്കിലും ഉണ്ടാകണം. അത്തരത്തിൽ പുതിയ കാര്യം പ്രേക്ഷകരോടു പറയാനുണ്ട് എന്ന തോന്നലാണ് മെഴുതിരി അത്താഴങ്ങളായി എത്തുന്നത്.

ഇടക്കാലത്ത് എഴുത്തിൽ ഇടവേള സംഭവിച്ചതിന് കാരണം ?

ഒരു നടനായി നിൽക്കുന്നതുകൊണ്ട് സിനിമയിൽ ഇടവേള സംഭവിച്ചതായി എനിക്കു തോന്നിയിട്ടില്ല. ഈ നാലു വർഷക്കാലവും പല ചർച്ചകളൊക്കെ നടന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ എഴുത്തിലൊരു ഇടവേളയൊന്നും തോന്നിയിട്ടില്ല. പിന്നെ ദി ഡോൾഫിൻസ് എനിക്കു വളരെ പ്രിയപ്പെട്ട ഒരു തിരക്കഥയായിരുന്നു. പക്ഷേ, പല കാരണങ്ങൾ കൊണ്ട് അതു മര്യാദയ്ക്കു ഷൂട്ട് ചെയ്യാൻ സാധിച്ചില്ല എന്നത് എന്നെ വേദനിപ്പിച്ചു. അതുകൊണ്ടു കുറച്ചു കാലം മിണ്ടാതിരുന്നു എന്നതാണ് സത്യം.



നായകനായി മാത്രം നിൽക്കാതെയുള്ള വിവിധ കഥാപാത്രങ്ങളിലൂടെ സഞ്ചാരമെങ്ങനെയാണ്?

സിനിമയുമായി ബന്ധപ്പെട്ടു നിൽക്കണമെന്നാണ് എന്‍റെ ആഗ്രഹം. അതിൽ നടൻ, നായകൻ, സൂപ്പർ ഹീറോ എന്നൊന്നുമില്ല. ഇഷ്ടം സിനിമയോടാണ്. എനിക്കു താൽപര്യമുള്ളതു ചെയ്യാനാണ് ശ്രമിക്കുന്നത്. വിക്രമാദിത്യനും ആംഗ്രി ബേബീസും ഒരേ സമയത്താണ് തിയറ്ററിൽ കളിച്ചത്. ആംഗ്രി ബേബീസിൽ നായകനും വിക്രമാദിത്യനിൽ വില്ലനും. അതൊക്കെ വളരെ രസകരമായ സംഗതികളാണ്. പിന്നെ ഇൻഡസ്ട്രി വളരെ മാറിയിരിക്കുന്നു. പലതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണു കരിയറിന്‍റെ തുടക്കം മുതൽ ശ്രമിച്ചിട്ടുള്ളത്.

ഒരു അഭിനേതാവായുള്ള സിനിമയിലേക്കുള്ള കടന്നുവരവ് ഇപ്പോൾ എങ്ങനെ ഓർമിക്കുന്നു?

ഒരുപാടു സീരിയലുകൾ ചെയ്തിട്ടും നായകനായൊക്കെ ഇത്രയും കാലം നിൽക്കാനായ ആകെയൊരാളാണ് ഞാൻ. അതൊരു ഭാഗ്യമാണ്. പിന്നെ സീരിയലിന്‍റെ ടാഗ് കുടഞ്ഞു കളയുക എന്നതു വളരെ പ്രയാസമേറിയ ഒന്നാണ്. സീരിയൽ പൂർണമായും നിർത്തി ഒന്നര രണ്ടു വർഷത്തോളം വെറുതിയിരുന്നിട്ടാണ് ഞാൻ സിനിമയിലേക്കെത്തുന്നത്. ആ റിസ്ക് ഏറ്റെടുക്കാൻ എല്ലാവർക്കും പറ്റണമെന്നില്ല. സാന്പത്തികമടക്കം പല ജീവിത സാഹചര്യങ്ങൾ നേരിടേണ്ടിവരും.

ആ ഇടവേളയ്ക്കു ശേഷമാണ് തിരക്കഥയിലൂടെ ഞാൻ സിനിമയിലേക്കെത്തുന്നത്. എന്നിട്ടും സീരിയലിൽ നിന്നുള്ള ആള് എന്ന പേരിൽ ഒരുപാട് സിനിമയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ലൊക്കേഷനിലേക്കു പോകാൻ നിൽക്കുന്പോൾ അവസാന നിമിഷം നമ്മളെ മാറ്റിയെന്ന് വിളിച്ചു പറയുന്ന സാഹചര്യമൊക്കെ ഉണ്ടായിട്ടുണ്ട്. അന്നതു വളരെ വിഷമം നൽകിയെങ്കിലും ഇന്നതൊക്കെ ഓർമ്മകളാണ്.



പുതിയ സിനിമകൾ?

എന്‍റെ മെഴുതിരി അത്താഴങ്ങൾ കഴിഞ്ഞിട്ടേ മറ്റൊരു സിനിമ ചെയ്യുന്നുള്ളു എന്നു കരുതിയിരിക്കുകയാണ്. "നീലി' എന്നൊരു ഹൊറർ ചിത്രമാണ് പൂർത്തിയാക്കിയ മറ്റൊന്ന്. മംമ്തയാണ് അതിൽ പ്രധാന വേഷത്തിലെത്തുന്നത്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.