Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
ആളൊരുക്കം ഒരു അവാർഡ് സിനിമയല്ല: വി.സി. അഭിലാഷ്
ഇന്ദ്രൻസിനു മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ച ‘ആളൊരുക്കം’ തിയറ്ററുകളിലേക്ക്. മാധ്യമപ്രവർത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ആദ്യചിത്രം. “ ഇന്ദ്രൻസ് ചേട്ടന് അവാർഡ് കിട്ടിയെന്നു കരുതി ആളൊരുക്കം ഒരു അവാർഡ് സിനിമയല്ല. പൂർണമായും കൊമേഴ്സ്യൽ വാല്യു ഉള്ള ഒരു സിനിമയാണ്. തിയറ്ററിൽ വിജയിക്കണമെന്ന ലക്ഷ്യത്തോടെ എടുത്ത സിനിമയാണ്. ടിക്കറ്റെടുത്തു കാണുന്ന പ്രേക്ഷകനു പൂർണമായും മുതലാകുന്ന തരത്തിലുള്ള ചിത്രം തന്നെയാണിത്...” ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ ജോളി ലോനപ്പൻ നിർമിച്ച ആളൊരുക്കത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ വി.സി. അഭിലാഷ്.



സിനിമയിലേക്കുള്ള വഴി..?

സിനിമയാണു പാഷൻ. അതായിരുന്നു സ്വപ്നം. സംവിധാനം പഠിക്കാനുള്ള അവസരങ്ങൾ കിട്ടിയിരുന്നില്ല. ഒരു സിനിമയുടെ സെറ്റിൽ അതിന്‍റെ പാച്ച് വർക്കുമായി ബന്ധപ്പെട്ടു മൂന്നുദിവസം അസിസ്റ്റന്‍റ് ഡയറക്ടറായി നിന്ന ഒരനുഭവം മാത്രമാണ് പഠനം എന്ന നിലയിൽ ഉണ്ടായത്. നല്ല രീതിയിൽ ഹോംവർക്ക് ചെയ്യുകയും സിനിമാസെറ്റുകളിൽ പോയി കണ്ടു പഠിക്കുകയും നമ്മുടെ മനസിൽ സിനിമയുണ്ടാവുകയും ചെയ്താൽ ടെക്നോളജി നമ്മുടെ പിറകേ വരുമെന്നാണ് എന്‍റെ വിശ്വാസം. എനിക്കു ഗോഡ്ഫാദർമാർ ആരും ഉണ്ടായിരുന്നില്ല. എന്‍റെ മനസിൽ ചില കഥകളുണ്ടായിരുന്നു.

ഈ സിനിമ സംഭവിച്ചതിൽ എനിക്കു നന്ദി പറയാനുള്ളത് നാലുപേരോടാണ്. തിരുവനന്തപുരം സ്വദേശി നാൻസിയും അവരുടെ ഭർത്താവ് ബെന്നിയും ചേർന്നാണ് നാൻസിയുടെ സഹോദരനായ വർഗീസ് ഫെർണാണ്ടസിലേക്ക് എത്തിച്ചത്. ഈ സിനിമയുടെ എക്സിക്യൂട്ട് പ്രൊഡ്യൂസറാണ് അദ്ദേഹം. വർഗീസ് അച്ചായനാണ് എന്നെ ജോളി ലോനപ്പനു പരിചയപ്പെടുത്തിയത്. ഒരു നല്ല പുസ്തകം വായിച്ചുതീരുന്നതുപോലെ തോന്നണം ഒരു സിനിമ കണ്ടിറങ്ങിയാൽ എന്നു ചിന്തിക്കുന്ന സഹൃദയനാണ് ജോളി ലോനപ്പൻ. ജോളി സാറിന്‍റെ സിനിമാ നിർമാണ കന്പനിക്കുവേണ്ടി ദേശീയ പുരസ്കാരം വാങ്ങിയ ഒരുപാടു സംവിധായകരെയൊക്കെ അദ്ദേഹം പോയിക്കണ്ടിരുന്നു. പിന്നീടാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടതും ഞങ്ങൾ ജോളിസാറിനെ കണ്ടതും. ഞാൻ പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമായി.



അഞ്ചു ദിവസത്തെ ചിത്രീകരണം മാത്രം ആവശ്യമുള്ള ഒരമ്മാവൻ കഥാപാത്രമാണ് ഇന്ദ്രൻസിനുണ്ടായിരുന്നത്; ലൈംഗിക പരാക്രമിയായിട്ടുള്ള ഒരാളിന്‍റെ വേഷം. ഏറെ താത്പര്യത്തോടെയാണ് അദ്ദേഹം ആ വേഷം ചെയ്യാമെന്നു സമ്മതിച്ചത്.

ആ കഥയുമായി മുന്നോട്ടുപോകുന്നതിനിടെ അതുമായി സാദൃശ്യമുള്ള ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതായി ഇതിൽ വർക്ക് ചെയ്യാൻ വന്ന കാമറാമാൻ എന്നോടു പറഞ്ഞു. അദ്ദേഹം അസോസിയേറ്റായി വർക്ക് ചെയ്തുകൊണ്ടിരുന്ന സിനിമയായിരുന്നു അത്. അങ്ങനെ ആ കഥ അവിടെ ഉപേക്ഷിച്ച് മറ്റൊരു സിനിമ ചെയ്യാൻ തീരുമാനിച്ചു. എന്‍റെ തന്നെ മറ്റൊരു കഥ പ്രൊഡ്യൂസറിനോടു പറഞ്ഞു. ആളൊരുക്കം എന്ന കഥയായിരുന്നു അത്. അതിലെ ഓട്ടൻതുള്ളൽ കലാകാരൻ ആയിരുന്ന പപ്പുപിഷാരടിയെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഇന്ദ്രൻസ് ചേട്ടനാണെന്ന് എനിക്കു തോന്നി. ആദ്യത്തെ കഥ മാറിപ്പോയെന്നും പുതിയ കഥയിലെ പ്രധാന വേഷം ചെയ്യുന്നതു ചേട്ടനാണെന്നും വീട്ടിൽ ചെന്നുകണ്ട് ഞാൻ പറഞ്ഞു. പുതിയ കഥ കേട്ടതോടെ പഴയ കഥയേക്കാൾ നല്ലത് ഇതാണെന്ന് അദ്ദേഹവും പറഞ്ഞു. 30 ദിവസത്തെ ഡേറ്റാണ് ഞങ്ങൾ ചോദിച്ചത്. ഇന്ദ്രൻസ് ചേട്ടൻ സമ്മതിച്ചു. അങ്ങനെയാണ് ആളൊരുക്കം എന്ന പ്രോജക്ടിലെത്തിയത്. നിർമാതാവ് ജോളി ലോനപ്പൻ ഈ സിനിമ പൂർണമായും എനിക്കു വിട്ടുതന്നു.



ആളൊരുക്കം പറയുന്നത്...?

ഓട്ടൻതുള്ളൽ കലാകാരനായിരുന്ന പപ്പു പിഷാരടിയുടെ മകൻ 16 വർഷങ്ങൾക്കു മുന്പു നാടു വിട്ടുപോയി. മകൻ പോകുന്പോൾ അയാൾക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. നാടുവിട്ടുപോയ മകനെയൊർത്തു വിഷമം ഉണ്ടായിരുന്നില്ല. അതിനിടെ മകളും ഭാര്യയുമൊക്കെ അയാൾക്കു നഷ്ടമായി. അവസാന ആശ്രയമായ മകനെ കണ്ടുപിടിക്കണമെന്ന ആഗ്രഹത്തോടെ അയാൾ നഗരത്തിലെത്തുന്നു. തെരുവുവിളക്കിന്‍റെ ചുവട്ടിൽ കിടന്നിരുന്ന അയാളെ ആരോ ഒരു ചാരിറ്റി ആശുപത്രിയിലാക്കി. അവിടത്തെ ഡോക്ടർ സീതയും സുഹൃത്തുക്കളും മകനെ കണ്ടെത്താൻ അയാൾക്കൊപ്പം നിൽക്കുന്നു. തുടർന്നുള്ള സംഭവങ്ങൾ സ്ക്രീനിൽ കണ്ടറിയേണ്ടതാണ്. ഈ സിനിമ കണ്ടു തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്ന ഒരാൾക്ക് ആളൊരുക്കം എന്ന വാക്കിന് അർഥമുണ്ടെന്നും അത് ഈ സിനിമയുടെ കഥയുമായി ഇഴചേർന്നിരിക്കുന്നത് എങ്ങനെയെന്നും മനസിലാകും.



പപ്പുപിഷാരടിയായി ആദ്യം പരിഗണിച്ചത് ഇന്ദ്രൻസിനെയാണോ...?

ഒരു കഥ രൂപപ്പെട്ടുകഴിഞ്ഞാൽ കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കുന്നു എന്നു തീരുമാനിച്ച് അവരുടെ ഡേറ്റ് വാങ്ങിയശേഷം സ്ക്രിപ്റ്റിംഗിലേക്കു കടക്കുന്നതാണ് എന്‍റെ രീതി. ഈ കഥയുടെ ആശയം രൂപപ്പെട്ടതിനുശേഷം ആദ്യം മനസിലേക്കുവന്നത് ഇന്ദ്രൻസ് ചേട്ടനാണ്. പൂർവകാലത്ത് ഓട്ടൻതുള്ളൽ കലാകാരനായിരുന്നു പപ്പുപിഷാരടി. ഓട്ടൻതുള്ളൽ കലാകാരന്മാർക്കുള്ള ശാരീരികമായ മെയ്‌വഴക്കം അവർ പ്രായമായാലും നിലനിൽക്കും. അത്തരം ശാരീരികമായ പ്രത്യേകതകൾ ഉള്ള കലാകാരനാണ് ഇന്ദ്രൻസ് ചേട്ടൻ. അദ്ദേഹത്തിന്‍റെ ശരീരത്തിൽ ആക്ഷേപഹാസ്യം എപ്പോഴും നിഴലിച്ചുനിൽക്കുന്നുണ്ട്.



ഈ സിനിമയുടെ വൈകാരികവും സങ്കീർണവുമായ ചില മുഹൂർത്തങ്ങളിലേക്ക് എത്തുന്പോഴാണ് ഇന്ദ്രൻസ് ചേട്ടന്‍റെ കഥാപാത്രം സീരിയസാകുന്നത്. അതുവരെ അല്പം തമാശകളൊക്കെ പറഞ്ഞുനടക്കുന്ന നാട്ടിൻപുറത്തുകാരനായ പപ്പുപിഷാരടിയാണ്. അദ്ദേഹം ഇതിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്ന ഒരു സീക്വൻസുണ്ട്. അതിനൊക്കെ മെയ് വഴക്കം സഹായകമാകുമെന്നു തോന്നി. മറ്റേതെങ്കിലും നടനിൽ അതു സാധിക്കില്ല എന്നൊന്നുമല്ല പറയുന്നത്. അസാധാരണ ടാലന്‍റുള്ള ധാരാളം പേർ മലയാളസിനിമയിലുണ്ട്. എങ്കിലും, ആദ്യം ഇന്ദ്രൻസേട്ടൻ മനസിലേക്കു വന്നു. അതൊരു നല്ല തീരുമാനമായിരുന്നു എന്ന് സംവിധായകനെന്ന രീതിയിൽ സിനിമ പൂർത്തീകരിച്ചപ്പോഴേക്കും എനിക്കു ബോധ്യപ്പെട്ടു.



ഓട്ടൻതുള്ളൽ കലാകാരന്‍റെ ജീവിതം പറയുന്ന സിനിമയാണോ ആളൊരുക്കം...?

ഓട്ടൻതുള്ളൽ കലാകാരന്‍റെ ജീവിതമല്ല ആളൊരുക്കം എന്ന സിനിമ പറയുന്നത്. ഇന്ദ്രൻസ് ചേട്ടന് അവാർഡ് കിട്ടിയശേഷം പൊതുവേ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ട്. ഓട്ടൻതുള്ളൽ കലാകാരനായ പപ്പുപിഷാരടി എന്ന് ആളുകൾ പറഞ്ഞുപറഞ്ഞ് അങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. ഓട്ടൻതുള്ളൽ കലാകാരനായ പപ്പുപിഷാരടിയുടെ ഈ കാലഘട്ടത്തിലെ ജീവിതമാണ് സിനിമ പറയുന്നത്. പക്ഷേ, അദ്ദേഹം ഓട്ടൻതുള്ളൽ കലാകാരൻ ആയിരുന്നു എന്നുള്ളതുകൊണ്ടുതന്നെ ഓർമയുടെ സഞ്ചാരപഥങ്ങളിൽ ഓട്ടൻതുള്ളൽ എന്ന കല ഉണ്ട്. ചെറുപ്പകാലത്ത് പപ്പുപിഷാരടി അവതരിപ്പിക്കുന്ന ഒരു ഓട്ടൻതുള്ളൽ പൂർണമായും ഇതിൽ ചിത്രീകരിച്ചിട്ടുമുണ്ട്.



ഇന്ദ്രൻസ് ഓട്ടൻതുള്ളൽ പഠിച്ചത്..?

ഇന്ദ്രൻസ് ചേട്ടന് ഓട്ടൻതുള്ളൽ ചെയ്യാൻ അറിയില്ല എന്ന് എനിക്കറിയാമായിരുന്നു. ഓട്ടൻതുള്ളൽ കലാകാരന്‍റെ വേഷമാണ് എന്നു പറഞ്ഞപ്പോൾ ‘പിന്നെന്താ അതു കുഴപ്പമില്ല ചെയ്യാമല്ലോ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴുള്ള ധൈര്യവും ആത്മവിശ്വാസവും അസാധാരണമാണ്. വർഷങ്ങൾ നീണ്ട സാധനയിലൂടെയാണ് ഓരോ ഓട്ടൻതുള്ളൽ കലാകാരനും അതു പഠിച്ചെടുക്കുന്നത്. കാലങ്ങളോളം ഒരു പരിശീലനവും നടത്താതെ ഒരു നടൻ സ്റ്റേജിൽ ഓട്ടൻതുള്ളൽ പെർഫോം ചെയ്യുക എന്ന ഏറ്റവും ദുർഘടകരമായ കാര്യമാണ് ഇന്ദ്രൻസ് രണ്ടുംകൽപ്പിച്ചു ചെയ്യാമെന്നുപറഞ്ഞത്. അദ്ദേഹം തന്ന ആത്മവിശ്വാസം എന്നെ ഏറെ സഹായിച്ചു.

വേണമെങ്കിൽ ഈ സിനിമയിൽനിന്ന് ഓട്ടൻതുള്ളൽ ഒഴിവാക്കാം. പക്ഷേ അതു സിനിമയുടെ നട്ടെല്ലായി ഫീൽ ചെയ്യുന്നതുകൊണ്ട് അതിനെക്കുറിച്ചു ഞാൻ ആലോചിച്ചില്ല. അങ്ങനെയാണ് അദ്ദേഹത്തോട് ഓട്ടൻതുള്ളൽ പൂർണമായും അവതരിപ്പിക്കണമെന്ന നിബന്ധനവച്ചത്. അങ്ങനെയാണ് കലാമണ്ഡലം നിഖിൽ എന്ന ഓട്ടൻതുള്ളൽ അധ്യാപകനിലേക്ക് ഞങ്ങൾ എത്തിയത്. നിഖിലാണ് ഇന്ദ്രൻസ് ചേട്ടനെ സിനിമയ്ക്ക് ആവശ്യമുള്ള ഓട്ടൻതുള്ളൽഭാഗം പരിശീലിപ്പിച്ചത്.



ഹനുമാന്‍റെ സഭാപ്രവേശം എന്ന വിഷയം നമ്മുടെ കഥയുമായി ഇഴചേർന്നിരിക്കുന്ന ഒരു സന്ദർഭത്തെ മുൻനിർത്തി ഡി.യേശുദാസ് എന്ന കവി രചിച്ച തുള്ളൽപ്പാട്ട് കലാമണ്ഡലം നാരായണൻ, കലാമണ്ഡലം നയനൻ തുടങ്ങിയ കലാകാരന്മാർ ലൈവായി പാടി റിക്കാർഡ് ചെയ്തു. ആ പാട്ടിനൊപ്പിച്ച് ഇന്ദ്രൻസ് ചേട്ടൻ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.

സംഗീതസംവിധാനം..?

റോണി റാഫേലാണ് പാട്ടുകളും പശ്ചാത്തലസംഗീതവും ഒരുക്കിയത്. ധാരാളം നല്ല ബിജിഎം ചെയ്തിട്ടുള്ള സംഗീതസംവിധായകനാണ്. പ്രിയദർശൻ സാറിന്‍റെ ഒപ്പം എന്ന സിനിമയുടെ പശ്ചാത്തലസംഗീതം കേട്ടിട്ടാണ് ഞാൻ റോണിയെ സമീപിച്ചത്. ഡി.യേശുദാസ് രചിച്ച ഓട്ടൻതുള്ളൽ പാട്ടുകൂടാതെ മറ്റൊരു പാട്ടുകൂടിയുണ്ട് ആളൊരുക്കത്തിൽ. അജേഷ് ചന്ദ്രൻ എഴുതിയ ഒരിടത്തൊരു പുഴയുണ്ട് എന്നു തുടങ്ങുന്ന ആ പാട്ടു പാടിയത് വിദ്യാധരൻ മാസ്റ്ററാണ്. ഏറെക്കാലത്തിനുശേഷമാണ് അദ്ദേഹം ഇന്ദ്രൻസ് ചേട്ടനു വേണ്ടി പാടിയത്.



ഇന്ദ്രൻസിൽ നിന്ന് ഇംപ്രോവൈസേഷൻ...?

ഈ സിനിമയിൽ പൂർണമായും ഞാൻ ആവശ്യപ്പെട്ട മാനറിസങ്ങളാണ് അദ്ദേഹം തന്നത്. ഇത് ഇന്ന രീതിയിൽ ചെയ്യണമെന്ന് ഞാൻ പറയുന്പോൾ അദ്ദേഹം മറ്റൊരു സംഭവം ഇങ്ങോട്ടു ചെയ്തുകാണിക്കും. അതു പലപ്പോഴും എനിക്ക് ഇഷ്ടമാകും. സ്പോട്ടിൽവച്ചു തന്നെ സീനിൽ ചിലതു ചേർക്കുകയോ ചിലത് ഒഴിവാക്കുകയോ ഒക്കെ ചെയ്യും. അങ്ങനെ സ്പോട്ട് ഇംപ്രോവൈസേഷനിലൂടെയാണ് ഈ സിനിമയിലെ പല കഥാമുഹൂർത്തങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.



ഇന്ദ്രൻസിന് അവാർഡ് പ്രതീക്ഷിച്ചിരുന്നോ..?

ഈ സിനിമയ്ക്ക് ആളൊരുക്കം എന്നതിനപ്പുറം മറ്റൊരു നല്ല പേര് കിട്ടാനില്ല എന്നുള്ളപ്പോൾത്തന്നെ ഈ പേരിട്ടാൽ ഇതൊരവാർഡു പടമാണോ എന്ന് ആളുകൾ തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. പക്ഷേ, അത്തരം കാര്യങ്ങളൊന്നും ചിന്തിക്കാതെയാണ് ഈ പേരിട്ടതും ഇതുമായി മുന്നോട്ടുപോയതും. ഈ സിനിമ ഒരുപാടുപേർക്ക് ഒരുപാടു രീതികളിൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഡിസംബറിൽ നടത്തിയ പ്രിവ്യൂവിനുശേഷമുള്ള പ്രതികരണങ്ങളിൽ നിന്നു ബോധ്യമായി. അങ്ങനെയാണ് ഞങ്ങൾ ഇത് അവാർഡിന് അയച്ചത്. മികച്ച സിനിമയ്ക്കുള്ള അവാർഡിനു പരിഗണിക്കുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. പക്ഷേ, ഇന്ദ്രൻസ് ചേട്ടന്‍റെ മികച്ച പെർഫോമൻസ് പരിഗണിക്കപ്പെടുമെന്ന വിശ്വാസമുണ്ടായിരുന്നു. സ്റ്റേറ്റ് അവാർഡു വരുന്നതുവരെ അധികമാരും ഈ സിനിമയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഭാഗ്യവശാൽ ഇന്ദ്രൻസ് ചേട്ടന് അവാർഡ് വന്നതോടെ സിനിമയെ വേറൊരു ലെവലിൽ സ്വീകരിക്കാൻ തുടങ്ങി.



ഇന്ദ്രൻസുമൊത്തുള്ള അനുഭവങ്ങൾ..?

ഇന്ദ്രൻസ് ചേട്ടന്‍റെ കാരക്ടറിന്‍റെ പ്രത്യേകത തന്നെയാണ് എടുത്തുപറയേണ്ടത്. അദ്ദേഹം സീനിയറായ ഒരാക്ടറാണ്. പുതിയ ഡയറക്ടർ എന്ന നിലയിൽ എന്‍റെ സംസാരത്തിലൊന്നും അദ്ദേഹത്തിന് അസഹിഷ്ണുത വരാതെ പരമാവധി ശ്രദ്ധിക്കുക എന്നതാണു ഞാൻ ഏറ്റെടുത്ത ഒരു ദൗത്യം. എങ്കിലും ചില സമയങ്ങളിലൊക്കെ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലേ എന്നൊക്കെ നമുക്കു സംശയം തോന്നും. അടുത്തുചെന്നു ചോദിക്കുന്പോൾ ‘ശരിയായോ സർ, ഇല്ലെങ്കിൽ നമുക്കു വീണ്ടും നോക്കാം’ എന്നു നമ്മളെ ഞെട്ടിച്ചുകൊണ്ട് ഇന്ദ്രൻസ് ചേട്ടന്‍റെ മറുപടി വരും. അദ്ദേഹത്തിന്‍റെ ലാളിത്യത്തെ മറികടന്നുകൊണ്ട് സെറ്റിൽ ആർക്കും ഒന്നും ചെയ്യാനാകുമായിരുന്നില്ല.



ഒരനുഭവം ഇങ്ങനെയാണ് - ഞങ്ങൾ ഒരു മഴസീൻ എടുക്കുകയായിരുന്നു. ഷൂട്ടിംഗ് പുലർച്ചയോളം നീണ്ടു. ഇതേ മഴസീനിൽത്തന്നെ ഒരു ഷോട്ടിന്‍റെ കൂടി ഭാഗമായിട്ടു വേണം അദ്ദേഹത്തിനു മടങ്ങാൻ. വേണമെങ്കിൽ ഇന്ദ്രൻസ് ചേട്ടനു തൊട്ടടുത്ത വീട്ടിൽ പോയിട്ടു വരാം. പക്ഷേ, തന്‍റെ ഷോട്ട് എടുക്കുന്നതുവരെ ലൊക്കേഷനിലെ പഴയ വീടിന്‍റെ മൂലയിൽ സ്റ്റൂളിലിരുന്ന് ഉറങ്ങുകയായിരുന്നു അദ്ദേഹം. ആ കാഴ്ച ഇപ്പോഴും എന്‍റെ മനസിലുണ്ട് . അദ്ദേഹത്തെപ്പോലെ സീനിയറായ ഒരു നടൻ ആ രീതിയിലൊക്കെ സഹകരിക്കുക എന്നതു വലിയ കാര്യമാണ്.

ആളൊരുക്കത്തിന്‍റെ നിർമാണം തടയാൻ ചില നീക്കങ്ങൾ നടന്നതായി വാർത്തകൾ വന്നിരുന്നു..?

അങ്ങനെയല്ല അതു സംഭവിച്ചത്. വാസ്തവത്തിൽ ആളൊരുക്കത്തിന്‍റെ ചിത്രീകരണം മുടക്കാനായിരുന്നില്ല അവരുടെ ശ്രമം. ഇന്ദ്രൻസ് ചേട്ടന്‍റെ ഡേറ്റ് കിട്ടാൻ മറ്റൊരു സൂപ്പർസ്റ്റാർ പടത്തിന്‍റെ പ്രൊഡക്‌ഷൻ കണ്‍ട്രോളർ നടത്തിയ ശ്രമം ആ പടത്തിന്‍റെ വിജയകരമായ ചിത്രീകരണത്തിന് അദ്ദേഹം പ്രഫഷണലായി സ്വീകരിച്ച കാര്യം മാത്രമാണ്. ആ സംഭവം ഇങ്ങനെയാണ് - നമ്മുടെ സിനിമ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്പ് കമ്മാരസംഭവത്തിന്‍റെ പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷഫീറേട്ടൻ എന്നെ വിളിച്ച് ഇന്ദ്രൻസ് ചേട്ടന്‍റെ ഡേറ്റു ചോദിച്ചു. നമുക്കു തന്ന ഡേറ്റ് മാറ്റിക്കൊടുക്കാൻ എനിക്കു സാധിക്കുമായിരുന്നില്ല. പിന്നീടു ചില കാരണങ്ങളാൽ കമ്മാരസംഭവത്തിന്‍റെ ചിത്രീകരണം നീണ്ടുപോയി. അതിനിടെ നമ്മുടെ പടം ഷൂട്ട് തീർന്ന് അവാർഡിനു പോയി.



ഇന്ദ്രൻസ് ചേട്ടന് അവാർഡ് കിട്ടിയതോടെ കുറ്റബോധം തോന്നിയ ഷഫീർ അദ്ദേഹത്തെ വിളിച്ചു ക്ഷമ പറയുകയും ആ സംഭവങ്ങളെക്കുറിച്ച് ഒരു ജനപ്രിയ മാധ്യമത്തിൽ തന്‍റെ ഉള്ളിലെ എല്ലാ അഹങ്കാരവും പോയി എന്നിങ്ങനെ തുറന്നെഴുതുകയും ചെയ്തു. വേണമെങ്കിൽ അദ്ദേഹത്തിന് അങ്ങനെ ചെയ്യാതിരിക്കാമായിരുന്നു. നല്ല ഒരു മനുഷ്യനായതുകൊണ്ടാണ് ഇങ്ങനെ തുറന്നെഴുതാൻ തോന്നിയത്. അതു വായിച്ച ശേഷം ഞാൻ ഷഫീറേട്ടനെ വിളിച്ചു. എനിക്ക് അദ്ദേഹത്തോട് ഇപ്പോൾ നന്ദിയും സ്നേഹവുമാണു തോന്നുന്നത്. വാസ്തവത്തിൽ ആ തുറന്നെഴുത്തു നമ്മുടെ സിനിമയ്ക്കു വലിയ ഗുണം ചെയ്തു.



ആളൊരുക്കം - മറ്റു വിശേഷങ്ങൾ...?

ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ശ്രീഷ്മ, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവൻ നാരായണൻകുട്ടി, സജിത്ത് നന്പ്യാർ, സജിത സന്ദീപ്, എം.ഡി. രാജമോഹൻ, എം. കെ. ഗോപാലകൃഷ്ണൻ, പത്മൻ കല്ലൂർക്കാട്, ഈശ്വരൻ നന്പൂതിരി എന്നിവരാണ് മറ്റുവേഷങ്ങളിൽ. കൊച്ചിയിലെ ആക്ട് ലാബ് എന്ന അഭിനയ പരിശീലനക്കളരിയിലെ സജീവിന്‍റെ പത്തിനടുത്തു ശിഷ്യന്മാർ ഈ സിനിമയിൽ വേഷമിട്ടിരിക്കുന്നു.ഏറെ ടാലന്‍റഡായ ആ കലാകാരന്മാർ വളരെ ഗംഭീരമായിത്തന്നെ പെർഫോം ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം സാംലാൽ പി. തോമസ്. എഡിറ്റിംഗ് വിഷ്ണു കല്യാണി.

അടുത്ത പ്രോജക്ട്..?

ഓഗസ്റ്റിൽ പുതിയ സിനിമ പ്ലാൻ ചെയ്യുന്നുണ്ട്. അടുത്ത പടം പൂർണമായും കൊമേഴ്സ്യൽ ആയിരിക്കും. ആ സിനിമയ്ക്ക് ആവശ്യമുള്ള ബജറ്റിലാവും അതു ചെയ്യുക.

വീട്ടുവിശേഷങ്ങൾ..

സ്വദേശം നെടുമങ്ങാട്. അച്ഛൻ വിജയകുമാർ. അമ്മ ചന്ദ്രിക. ഭാര്യ രാഖി കൃഷ്ണ പഞ്ചായത്ത് ജീവനക്കാരി. സഹോദരൻ അരുണ്‍ വിജയ് ഉടൻ തന്നെ സ്വന്തമായി ഒരു പടം ചെയ്യാനുള്ള ശ്രമത്തിലാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.