Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
"നോണ്‍സെൻസ്'; പേരിൽ എല്ലാമുണ്ട്.!
അല്ല ഡയറക്ടറേ, ഈ രക്തം കിട്ടാൻ ഇത്രയ്ക്കൊക്കെ ഓടേണ്ടതുണ്ടോ..? അതും ഈ കാലത്ത്...! അതുപോട്ടെ, ഒരു ക്ലാസ്റൂമിനകത്ത് ഒരു കുട്ടിക്ക് പേന കിട്ടാൻ ഇത്ര വിഷമമോ...?

"നോണ്‍സെൻസ്' കണ്ടിറങ്ങുന്പോൾ ഇതുപോലുള്ള ഒരുപിടി ചോദ്യങ്ങളാവും മനസിലൂടെ പാഞ്ഞുപോകുക. തിരക്കഥയിൽ നിരത്തി എഴുതിയ രംഗങ്ങൾ ഓരോന്നും പകർത്തിവയ്ക്കും മുന്പ് ഇത്തിരിയൊക്കെ ചിന്തിക്കണ്ടേ...‍? ആ ഒരു ചിന്താക്കുഴപ്പം നോണ്‍സെൻസെന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ ശരിക്കും പേരുപോലെയാക്കി തീർത്തിട്ടുണ്ട്.



ഈ സൈക്കിൾ സ്റ്റണ്ടൊക്കെയിട്ട് പെരുപ്പിച്ച് ഒന്നാന്തരമൊരു കൊമേർഷ്യൽ ചിത്രമാക്കാനുള്ള സംഗതിയെല്ലാം നോണ്‍സെൻസിൽ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും വേണ്ടവിധത്തിൽ ഉപയോഗിക്കാതെ കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങൾ കുത്തിനിറച്ച് ശരിക്കും ഈ ചിത്രത്തെ വഴിയാധാരമാക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.

ബിഎംഎക്സ് റൈഡറാകാൻ സ്വപ്നം കാണുന്ന അരുണിന്‍റെ കഥയാണ് നവാഗത സംവിധായകൻ എം.സി.ജിതിൻ നോണ്‍സെൻസിൽ പറയുന്നത്. ഒന്നോ രണ്ടോ ദിവസം നടക്കുന്ന കാര്യങ്ങളെ കോർത്തിണക്കിയാണ് ചിത്രത്തിന്‍റെ പോക്ക്. തുടക്കത്തിൽ കാട്ടുന്ന ബൈക്ക് സ്റ്റണ്ട്സ് രംഗങ്ങൾ കൗതുകം ഉണർത്തുമെങ്കിലും കഥ ശരിക്കും കാണിച്ചു തുടങ്ങുന്നതോടെ ചിത്രത്തിലേക്ക് ക്ലീഷേകൾ വരിവരിയായി പ്രവേശിച്ച് തുടങ്ങും.



പ്ലസ് വണ്‍ വിദ്യാർഥിയായ അരുണ്‍ (റിനോഷ് ജോർജ്) ക്ലാസിൽ അധ്യാപകർക്ക് നോണ്‍സെൻസ് ആകുന്നത് എങ്ങനെയെന്ന് കാണിക്കാൻ സംവിധായകൻ പലരും പ്രയോഗിച്ച നന്പറുകളൊക്കെ തന്നെയാണ് പ്രയോഗിക്കുന്നത്.

എന്നാൽ ശരിക്കും നായകൻ സെൻസുള്ളവനാണെന്ന് കാണിക്കുന്ന നന്പറുകളാകട്ടെ പുതുമയുള്ളതുമാണ്. ഇവിടുത്തെ ഒരു പ്രധാന അധ്യാപികയുണ്ട്. നായകനെ കണ്ടാൽ പുള്ളിക്കാരി ചൂടാകും. അധ്യാപികയായി എത്തിയ ശ്രുതി രാമചന്ദ്രൻ ചൂടായി ചൂടായി ഭേഷായി വെറുപ്പിച്ചിട്ടുണ്ട്.



പക്ഷേ, സംഗതി കൈവിട്ട് പോകുന്നത് ചിത്രത്തിൽ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടാകുന്നതോടെയാണ്. ചിത്രത്തിന്‍റെ വേഗം കൂട്ടാനും പിന്നെ സമൂഹത്തിലെ ചില നൂലാമാലകൾ കാട്ടാനുമായി സംവിധായകൻ കാട്ടിക്കൂട്ടിയ വേലകളെല്ലാം ചിത്രത്തെ പിന്നോട്ടടിക്കാൻ മാത്രമേ ഉപകരിച്ചുള്ളു.

വിനയ് ഫോർട്ട് ഓട്ടോക്കാരനായി എത്തി ഒരുപിടി അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പുള്ളി വാതുറന്ന് പറഞ്ഞ ചില സംഭാഷണങ്ങളും മറ്റും ഏച്ചുകെട്ടലുകൾ പോലെ മുഴച്ചുനിന്നപ്പോൾ ബോറടി മാത്രമാണ് സമ്മാനിച്ചത്.



നായകൻ പെടാപ്പാടുപെട്ട് അഭിനയിച്ച് പ്രതിഫലിപ്പിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തിരക്കഥ വില്ലനായി വരികയും കഥാപാത്രങ്ങൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത സാഹചര്യവും സംജാതമാകുന്നതോടെ കാര്യങ്ങൾ മൊത്തത്തിൽ കൈവിട്ടുപോയി. രക്തം തേടിയുള്ള ഓട്ടോ യാത്ര ചിത്രത്തെ കുറച്ചുകൂടി വലിച്ചുനീട്ടാനല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല.

നോണ്‍സെൻസെന്ന് വിളിപ്പേരുള്ള നായകൻ സെൻസിബിളായി ചെയ്യുന്ന പല കാര്യങ്ങളാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക. പക്ഷേ, അത് വേണ്ടവിധം സംയോജിപ്പിച്ചെടുക്കാൻ സംവിധായകന് കഴിയാതെ പോയതാണ് ചിത്രം നൂലു പൊട്ടിയ പട്ടം പോലെ പറക്കാൻ കാരണം.



ഹർത്താലും അതിനോട് അനുബന്ധിച്ച് വന്ന രംഗങ്ങളും ചിത്രത്തിന്‍റെ ദൈർഘ്യം കൂട്ടാൻ സംവിധായകനെ നല്ലപോലെ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിനോട് അടുക്കുന്പോൾ ചിത്രം എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്. കഥയെ കരയ്ക്കടിപ്പിക്കാൻ സംവിധായകൻ നന്നേ പാടുപെടുന്ന കാഴ്ച ദയനീയം എന്നേ പറയാൻ കഴിയൂ.

പേരിനൊരു നായിക നോണ്‍സെൻസിലുണ്ട്. പറഞ്ഞില്ലേ, പേരിനെയുള്ളു.. പ്രത്യേകിച്ചൊന്നും ആ കുട്ടിക്ക് ചെയ്യാനില്ലായിരുന്നു. ആശ്വാസം പോലെ ഒരു പാട്ട് ചിത്രത്തിൽ സംവിധായകൻ തുന്നിച്ചേർത്തിട്ടുണ്ട്.



പരീക്ഷയിൽ ജയിക്കുന്നതോ ഒന്നാമനാകുന്നതോ അല്ല നല്ലൊരു മനുഷ്യനാകുന്നതാണ് വലിയ കാര്യമെന്ന് കാണിക്കാൻ സംവിധായകൻ നിരത്തിവച്ച രംഗങ്ങളെല്ലാം എന്തോ, അങ്ങോട്ടങ്ങ് എറിച്ചില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.