Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വീറോടെ കൊച്ചുണ്ണി
സിനിമയുടെ മായിക ലോകത്ത് എന്നും കായംകുളത്തുകാരൻ കൊച്ചുണ്ണിക്കുള്ള സ്ഥാനം ഒരുപടി മുകളിൽ തന്നെയാണ്. ആ സ്ഥാന തിളക്കത്തിന് കോട്ടം തട്ടാത്തവിധം കൊച്ചുണ്ണിയെ ഗംഭീരമാക്കാൻ നിവിൻ പോളിക്ക് സാധിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ റോഷൻ ആൻഡ്രൂസിന്‍റെ കൊച്ചുണ്ണി പണക്കിലുക്കവുമായി പറന്നുയരുമെന്ന് ഉറപ്പാണ്.

കൊച്ചുണ്ണിയുടെ വീരശൂര കഥകൾ മനസിലിട്ട് താലോലിക്കുന്ന കേരളക്കരയിലേക്കാണ് മറ്റൊരു കൊച്ചുണ്ണി കൂടി എത്തിയിരിക്കുന്നത്. ഓർമപ്പെടുത്തലുകൾ, കേട്ടുതഴന്പിച്ച കഥകൾ പിന്നെ കൊച്ചുണ്ണിയോടുള്ള ആരാധന ഈ മൂന്നു ഘടകങ്ങളാണ് മലയാളികളെ കായംകുളം കൊച്ചുണ്ണിയെന്ന സിനിമ കാണാൻ പ്രേരിപ്പിക്കുകയെന്ന് ഉറപ്പ്.



വീരാരാധന ഒട്ടും ചോരാതെയാണ് നിവിൻ കൊച്ചുണ്ണിയുടെ നിഷ്കളങ്കത ബിഗ് സ്ക്രീനിൽ പകർന്നാടിയിരിക്കുന്നത്. സിനിമ പുരോഗമിക്കും തോറുമാണ് നിഷ്കളങ്കതയ്ക്കുള്ളിൽ ഒളിപ്പിച്ച വീരനെ കൊച്ചുണ്ണി പുറത്തെടുക്കാൻ തുടങ്ങുന്നത്. കൊച്ചുണ്ണിയുടെ വീരകഥകൾ പറയുന്പോഴും സിനിമ രൗദ്രഭാവത്തിലേക്ക് പോകാതെ സംവിധായകൻ പൊതിഞ്ഞു പിടിക്കുകയായിരുന്നു.



ബാല്യവും കടന്ന് യൗവനത്തിലേക്ക് എത്തിയ കൊച്ചുണ്ണിയിൽ കള്ളനാകാതിരിക്കാനുള്ള വ്യഗ്രത വേണ്ടുവോളം ഉണ്ടായിരുന്നു. പിന്നീട് എങ്ങനെയാണ് കൊച്ചുണ്ണി കള്ളനായതെന്ന് സംവിധായകൻ കൃത്യമായി കാട്ടിത്തരുന്നുണ്ട്. അക്കാലത്ത് നിലനിന്നിരുന്നു നാടുവാഴികളുടെ ദുർനടപ്പെല്ലാം സ്ക്രീനിൽ കൃത്യമായി സംവിധായകൻ അടയാളപ്പെടുത്തിയിട്ടുണ്ട്.

സുധീർ കരമനയും ഇടവേള ബാബുവും സുനിൽ സുഖദയും ഉയർന്ന ജാതിക്കാരുടെ ജാള്യത്തരങ്ങൾ മനോഹരമായി പകർന്നാടി. ഒരു ഉഷാറ് കുറവുണ്ടല്ലോ എന്ന തോന്നൽ പ്രേക്ഷകന് തോന്നിത്തുടങ്ങുന്പോഴാണ് സ്ക്രീൻ വിഴുങ്ങിക്കൊണ്ട് "അവതാരം' രംഗപ്രവേശനം ചെയ്യുന്നത്. പിന്നെ തീയറ്ററുകൾ പൂരപ്പറന്പാവുകയായിരുന്നു.



സാക്ഷാൽ ഇത്തിക്കര പക്കിയായി മോഹൻലാൽ എത്തുന്നതോടെയാണ് കൊച്ചുണ്ണിക്ക് അധിക ഊർജം കൈവരുന്നത്. പക്കിയായി താരരാജാവ് സ്ക്രീൻ കൈയടക്കിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്. കൊച്ചുണ്ണിക്ക് ഉൗർജം പകർന്നുള്ള പക്കിയുടെ തേരോട്ടം കാണേണ്ടതു തന്നെയാണ്.

നിവിനും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾക്ക് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന പശ്ചാത്തല സംഗീതം കൂടി ഗോപി സുന്ദർ നൽകിയതോടെ ചിത്രം അതിവേഗം കുതിച്ചു തുടങ്ങി. കൊച്ചുണ്ണിയെ കായംകുളം കൊച്ചുണ്ണിയാക്കി മാറ്റി പക്കി പിൻവാങ്ങുന്നതോടെയാണ് നിവിൻ കൂടുതൽ ഊർജസ്വലനാകുന്നത്.



ഉയർന്ന ജാതിക്കാരുടെ പേടിസ്വപ്നമായി, പാവങ്ങളുടെ പടത്തലവനായി കൊച്ചുണ്ണി മാറുന്നതോടെ ചിത്രം ഗൗരവഭാവത്തിലേക്ക് എത്തും. ഇതിനിടയിലും ചിരി വഴിയൊരുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ജൂഡ് ആന്‍റണി ബ്രാഹ്‌മണനായി എത്തി ഇത്തിരി നേരംകൊണ്ട് പ്രേക്ഷകരെ ആവോളം രസിപ്പിച്ചാണ് മിന്നിമറയുന്നത്. ആദ്യ പകുതിയിലെ പ്രണയഭാവം വിട്ട് നായിക പ്രിയ ആനന്ദ് രണ്ടാം പകുതിയിൽ മറ്റൊരു പരിവേഷത്തിലേക്ക് എത്തുന്നതും കാണേണ്ട കാഴ്ചയാണ്.



കൊച്ചുണ്ണിയുടെ ചുറ്റിലും ചതിക്കുഴികൾ രൂപപ്പെടുന്നതോടെ ഏതൊരു മനുഷ്യനിലും സ്വാർഥത ഉടലെടുക്കുമെന്ന് സംവിധായകൻ കാട്ടിത്തരുന്നുണ്ട്. സംഘട്ടന രംഗങ്ങളിലെല്ലാം തഴക്കം വന്ന അഭ്യാസിയെപ്പോലെ നിവിൻ നിറഞ്ഞു നിൽക്കുകയാണ്. സംഘട്ടന രംഗങ്ങൾ അണിയിച്ചാരുക്കിയവരെ എത്രതന്നെ അഭിനന്ദിച്ചാലും മതിയാവില്ല. പ്രത്യേകിച്ചും ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങൾ.

കഥപറച്ചിലിനിടയിലും പിന്നീട് ആവേശത്തിമിർപ്പിനിടയിലും മിഴിവുള്ള കാഴ്ചകൾകൊണ്ട് ബിഗ്സ്ക്രീനിനെ സന്പന്നമാക്കി ഛായാഗ്രാഹകരായ ബിനോദ് പ്രദനും നീരവ് ഷായും സുധീറും കായംകുളം കൊച്ചുണ്ണിയുടെ ഓർമ പുതുക്കലിന് മിഴിവേകി.



ക്ലൈമാക്സിൽ തങ്ങളായി എത്തിയ ബാബു ആന്‍റണിയുടെ പ്രകടനം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. കേശവനായി എത്തി സണ്ണി വെയ്ൻ തനിക്ക് കിട്ടിയ പ്രതിനായക വേഷം കൈയടക്കത്തോടെ കൈകാര്യം ചെയ്തു.

കൊച്ചുണ്ണിക്ക് ആരേയും ആവേശത്തിലേക്ക് ഉയർത്താനുള്ള എന്തോ ഒരു മാന്ത്രികതയുണ്ട്. ആര് കൊച്ചുണ്ണിയുടെ വേഷമിട്ടാലും ആ മാന്ത്രികതയുടെ ഒരു അംശം അയാളിലേക്കും പ്രവേശിക്കും. ഇവിടെ നിവിനും ആ മാന്ത്രികത കൈമാറിക്കിട്ടിയിട്ടുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.