പേരിൽ‌ മാത്രമേയുള്ളൂ ലിറ്റിൽ..!
Friday, September 7, 2018 2:56 PM IST
നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനംചെയ്ത പറവ എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയന്പ് പറന്നുകാണുന്ന കാഴ്ചകളാണ് പ്രേക്ഷകനു സമ്മാനിച്ചത്. സിനിമയുടെ ദൃശ്യഭാഷയുടെ സാധ്യതകളെപ്പറ്റി കൃത്യമായ ബോധ്യമുള്ള ഛായാഗ്രാഹകനാണ് പറവയുടെ കാമറ നിയന്ത്രിച്ചിരിക്കുന്നതെന്നു വ്യക്തം. പുതുതലമുറ ഒരുക്കുന്ന സിനിമകൾ കാഴ്ചകളിലേക്കാണ് കേന്ദ്രീകരിക്കുന്നത് എന്ന് ഒരിക്കൽക്കൂടി സ്ഥാപിക്കുന്ന കാഴ്ച. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കാൻ ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും ഈ മികവിന്‍റെ അടിസ്ഥാനത്തിലാവാം.



പഴയ തുറമുഖ നഗരമായ മട്ടാഞ്ചേരിയിലുള്ള പ്രാവുപറത്തൽ മത്സരം എന്ന അധികമാരും അറിയാത്ത സവിശേഷതയിലേക്കാണ് ലിറ്റിൽ സ്വയന്പ് തന്‍റെ കാമറ തിരിച്ചിരിക്കുന്നത്. മേൽക്കൂരയിൽനിന്നു മുകളിലേക്കും താഴേക്കുമുള്ള കാഴ്ചകളായാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ലിറ്റിൽ സ്വയന്പിന്‍റെ ഛായാഗ്രഹണശൈലിയിലും സവിശേഷതകളുണ്ട്. ഒന്നും ആഴത്തിൽ വിശദീകരിക്കാതെ തനിക്കു പരിചിതമായ സമൂഹത്തെ മൊത്തത്തിൽ ഒന്നു നോക്കിക്കാണാനുള്ള സംവിധായകന്‍റെ ശ്രമത്തിനുള്ള മികച്ച പിന്തുണ. ഒരു ദേശത്തിന്‍റെ സാമൂഹികാന്തരീക്ഷവും ഈ ചിത്രം പകർന്നുതരുന്നുണ്ട്.



എഡിറ്റർ, ഫോട്ടോഗ്രാഫർ, സിനിമാറ്റോഗ്രാഫർ എന്നീ മേഖലകളിൽ ചെറുപ്രായത്തിൽതന്നെ കഴിവുതെളിയിച്ച വ്യക്തിയാണ് ലിറ്റിൽ സ്വയന്പ്. ""സിനിമാ മേഖലയിൽ പാരന്പര്യമൊന്നുമില്ലാതെയാണ് ഞാൻ ഈ മേഖലയിലെത്തിയത്. എങ്കിലും ഓർമവച്ച നാൾമുതൽ സിനിമയും ഫോട്ടോഗ്രഫിയും എന്നെ ആകർഷിച്ചിരുന്നു. ഓണ്‍ലൈൻ ക്ലാസുകളും യൂട്യൂബ് വീഡിയോകളും ശ്രദ്ധിച്ചാണ് ഈ മേഖലയെക്കുറിച്ചു കൂടുതൽ അറിഞ്ഞത്. ഈ മേഖലയിലെ സീനിയേഴ്സുമായി ബന്ധപ്പെട്ടും സാങ്കേതികവിദഗ്ധരായ പലരുടെയും അസിസ്റ്റന്‍റായി പ്രവർത്തിച്ചുമാണ് കൂടുതൽ അറിവു നേടിയത്. പരസ്യമേഖലയിലെത്തിയതിനുശേഷമാണ് എഡിറ്റിംഗും കാമറയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ പഠിച്ചത്. ആഡ് ഷൂട്ടുകൾ ചെയ്തു ലഭിച്ച വരുമാനത്തിൽനിന്നുമാണു ഞാൻ ആദ്യമായി ഒരു കാമറ വാങ്ങിയത്.’’ ലിറ്റിൽ താൻ പിന്നിട്ട വഴികളെക്കുറിച്ചു വിശദീകരിച്ചു.



സ്കൂൾ പഠനകാലത്തിനുശേഷം ഉടൻതന്നെ ലിറ്റിൽ തന്‍റെ പ്രിയ മേഖലയിലേക്കുതിരിഞ്ഞു. സിംബിയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ചേരാനായി എൻട്രൻസ് ടെസ്റ്റ് പാസായി പ്രവേശിച്ചെങ്കിലും കോഴ്സ് കംപ്ലീറ്റ്ചെയ്തില്ല. ഡയറക്ടർ അൻവർ റഷീദാണ് ഇദ്ദേഹത്തെ ഏറെ സഹായിച്ചത്.

""അദ്ദേഹം എന്‍റെ ഒരു ഗുരുവായിരുന്നു. ഏറെ വ്യത്യസ്തമായ പ്രവർത്തനരീതികളായിരുന്നു അദ്ദേഹത്തിന്‍റേത്. കേരള ടൂറിസത്തിനുവേണ്ടി അദ്ദേഹം ചെയ്ത പ്രോജക്ടുകളുടെ സിനിമാട്ടോഗ്രഫിയും എഡിറ്റിംഗും നിർവഹിച്ചതു ഞാനായിരുന്നു. ഉസ്ദാസ് ഹോട്ടലിലെ ഒരു പ്രമോ സോംഗ് ചെയ്യാനും ബാംഗളൂർ ഡെയ്സിൽ അഞ്ജലി മേനോന്‍റെ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്നതിനുള്ള അവസരവും അദ്ദേഹമാണ് എനിക്കു തന്നത്. കൂടാതെ ഉസ്താദ് ഹോട്ടലിൽ ഒരു ചെറിയ വേഷത്തിലും ചില പരസ്യചിത്രങ്ങളിലും അഭിനയിക്കാനും സാധിച്ചത് അദ്ദേഹത്തിന്‍റെ സഹായംകൊണ്ടാണ്.’’ ഗുരുവിനെക്കുറിച്ച് ലിറ്റിൽ വാചാലനാകുന്നു.



""പുതിയ കാര്യങ്ങളൊക്കെ പഠിക്കാൻ എപ്പോഴും ഉൗർജസ്വലതയോടെ ശ്രമിക്കും. ഗിറ്റാർ, ഡാൻസ് എന്നിവയിലെല്ലാം പരിശീലനം നേടാൻ ശ്രമിക്കാറുണ്ട്. വിവിധ മേഖലകളിൽ കഴിവുകൾ നേടാനാണ് എപ്പോഴും ശ്രമിക്കുന്നത്. സിനിമയെക്കുറിച്ചു കൂടുതൽ മനസിലാക്കി അടിത്തറയിടണമെന്നാണ് ഉദ്ദേശ്യം. ഓരോ പ്രോജക്ടിനും വ്യത്യസ്തങ്ങളായ ട്രീറ്റ്മെന്‍റ് ആവശ്യമുള്ളതിനാലാണിത്.’’ -ഇദ്ദേഹം വ്യക്തമാക്കുന്നു.



""ലിറ്റിൽ എന്ന് എനിക്കു പേരിട്ടത് എന്‍റെ പിതാവാണ്. സഹോദരങ്ങളെക്കാൾ വളരെ പ്രായക്കുറവുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ എനിക്ക് ഈ പേരിട്ടത് എന്തെന്ന് ഞാൻ ചോദിച്ചിട്ടില്ല. ചോദിക്കാതെതന്നെ എനിക്ക് ഉൗഹിക്കാനാവും.’’- പുഞ്ചിരിയോടെ ലിറ്റിൽ പറഞ്ഞു.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.