പോർച്ചുഗൽ, ഇംഗ്ലണ്ട്...
പോർച്ചുഗൽ, ഇംഗ്ലണ്ട്...
Monday, November 19, 2018 12:36 AM IST
മിലാന്‍: യുവേഫ നേഷന്‍സ് ലീഗിന്‍റെ സെമി ഫൈനലിലെത്തുന്ന ആദ്യ ടീം പോര്‍ച്ചുഗല്‍. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നില്‍ ഇറ്റലിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് പോര്‍ച്ചുഗല്‍ സെമിയിലെത്തിയത്. മൂന്നു കളിയില്‍ രണ്ടു ജയവും ഒരു സമനിലയുമുള്ള പോര്‍ച്ചുഗലിന് ഏഴു പോയിന്‍റാണുള്ളത്. നാലു മത്സരവും പൂര്‍ത്തിയാക്കിയ ഇറ്റലി അഞ്ചു പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നു കളിയില്‍ ഒന്നിലും ജയിക്കാത്ത പോളണ്ട് തരംതാഴ്ത്തപ്പെട്ടു.

ഗ്രൂപ്പിലെ അവസാന മത്സരത്തിന് ചൊവ്വാഴ്ച പോളണ്ട് പോര്‍ച്ചുഗലിലെത്തും. സെമിയിലെത്തിയതോടെ നിലവിലെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗിന്‍റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാന്‍ യോഗ്യത നേടി. എന്നാല്‍ ഫൈനല്‍സിന്‍റെ വേദിയുടെ കാര്യം ഔദ്യോഗികമായി നിര്‍ണയിച്ചിട്ടില്ല. 2019 ജൂണിലാണ് ഫൈനല്‍സ്. ഇറ്റലിയും പോളണ്ടും സെമി, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമറിയിച്ചിട്ടുണ്ട്.

ഗ്രൂപ്പ് നാലിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യയെ 1-2നു കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ കടന്നു. ജയിച്ചതോടെ ഇംഗ്ലണ്ടിന് ഏഴ് പോയിന്‍റായി. നാല് പോയിന്‍റുള്ള ക്രൊയേഷ്യ തരംതാഴ്ത്തപ്പെട്ടു. ആറു പോയിന്‍റുള്ള സ്പെയിൻ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.


ജെസെ ലിങ്ഗാർഡ് (78-ാം മിനിറ്റ്), ഹാരി കെയ്ൻ (85-ാം മിനിറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യംകണ്ടത്. ക്രാമറിക്കിന്‍റെ (57-ാം മിനിറ്റ്) ഗോളിൽ ലീഡ് നേടിയശേഷമായിരുന്നു ക്രൊയേഷ്യയുടെ പരാജയം.

സെര്‍ബിയ പ്രമോഷനരുകില്‍

ലീഗ് സിയിലെ ഗ്രൂപ്പ് സിയില്‍ സെര്‍ബിയ 2-1ന് മോണ്ടിനെഗ്രോയെ പരാജയപ്പെടുത്തി. ഇതോടെ സെര്‍ബിയ ലീഗ് ബിയിലേക്കുള്ള യോഗ്യതയ്ക്കടുത്തെത്തി.

അഞ്ചു കളിയില്‍ 11 പോയിന്‍റുള്ള സെര്‍ബിയയാണ് മുന്നില്‍. ആദം ലജാജിക് (30-ാം മിനിറ്റ്), അലക്‌സാണ്ടര്‍ മിട്രോവിച്ച് (32-ാം മിനിറ്റ്) എന്നിവരാണ് സെര്‍ബിയയ്ക്കുവേണ്ടി ഗോള്‍ നേടിയത്. സ്റ്റെഫാന്‍ മുഗോസ (70-ാം മിനിറ്റ്) ആണ് മോണ്ടിനെഗ്രോയുടെ ഗോള്‍ സ്‌കോറര്‍. അഞ്ചുകളിയില്‍ ഒമ്പത് പോയിന്‍റുള്ള റൊമേനിയയാണ് രണ്ടാം സ്ഥാനത്താണ്. റൊമേനിയ 3-0ന് ലിത്വാനിയയെ തോല്‍പ്പിച്ചു. സ്വീഡന്‍ 1-0ന് തുര്‍ക്കിയെയും കോസവ 5-0ന് മാള്‍ട്ടയെയും അസര്‍ബൈജാന്‍ 2-0ന് ഫാറോ ഐലന്‍ഡിനെയും സ്‌കോട്‌ലന്‍ഡ് 4-0ന് അല്‍ബേനിയയെയും തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.