ടൈ മുതൽ ഷൂ വരെ സ്വർണം; പൊന്നിൽ പൊതിഞ്ഞ് ഒരു വിവാഹം
Thursday, April 12, 2018 9:47 AM IST
വിവാഹം എത്രത്തോളം ആഡംബരവും വ്യത്യസ്തവുമാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്ന സമൂഹത്തിൽ വേറിട്ട ചിന്തയുമായാണ് പാക്കിസ്ഥാനിലെ ലാഹോർ സ്വദേശി ഹഫീസ് സൽമാൻ ഷാഹിദിന്‍റെ വരവ്. തന്‍റെ വിവാഹത്തിന് അദ്ദേഹം അണിഞ്ഞവയെല്ലാം വിലയേറിയതായിരുന്നു.

ഇത്രയേറെ വിലയേറാൻ കാരണം എന്തെന്നാൽ ഷൂ, ടൈ തുടങ്ങിയവയെല്ലാം സ്വർണമാണ്. തല മുതൽ കാലു വരെ അദ്ദേഹം അണിഞ്ഞത് 25 ലക്ഷം രൂപയുടെ സ്വർണം. 17 ലക്ഷം രൂപയുടെ ഷൂ, അഞ്ചു ലക്ഷം രൂപയുടെ ടൈ, 63,000 രൂപയുടെ കോട്ട് എന്നിങ്ങനെയാണ് ഓരോന്നിന്‍റെയും വില. കോട്ടിൽ ചെറിയ മുത്തുകൾ പതിപ്പിച്ചിരിക്കുന്നതിനാലാണ് വില കൂടിയത്.

ഇത്ര വിലപിടിപ്പുള്ള വസ്തുക്കളുള്ളതിനാൽ സുരക്ഷയ്ക്ക് പ്രത്യേക സംഘത്തെയും ഹഫീസ് നിയോഗിച്ചിട്ടുണ്ട്. ഏഴു സഹോദരിമാർക്ക് ഒരേയൊരു സഹോദരനാണ് ഹഫീസ്. അതുകൊണ്ടുതന്നെ മകന്‍റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുമെന്നാണ് മാതാപിതാക്കൾ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.