എച്ച്ഐവി ബാധിതരുടെ ആദ്യ കഫെ കോൽക്കത്തയിൽ
Tuesday, June 19, 2018 10:04 AM IST
കോൽക്കത്തയിലെ ജോധ്പുർ പാർക്ക് വാർത്തയിൽ നിറയുന്നത് ആ പത്തുപേരുടെ പേരിലാണ്. അവർ തുറന്ന കഫെയുടെ പേരിൽ. കഫെ ആരംഭിച്ചതല്ല വാർത്ത. കഫെയുടെ പിന്നിൽ പ്രവർത്തിക്കുന്ന പത്തു കൗമാരക്കാരും എച്ച്ഐവി ബാധിതരാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ രോഗം ബാധിച്ചവരാണ് മിക്കവരും.

പക്ഷേ, കുടുബത്തിൽനിന്നും സമൂഹത്തിൽനിന്നും പുറംതള്ളപ്പെടാനായിരുന്നു അവരുടെ വിധി. "ഒാഫർ' എന്ന സന്നദ്ധസംഘടനയാണ് ഇവർക്കു സംരക്ഷണവും താമസവും ഒരുക്കിയത്. അവരുടെ ജീവിത സ്വപ്നങ്ങൾക്കാണ് ഇക്കഴിഞ്ഞ 14ന് തുടക്കമായിരിക്കുന്നത്. "കഫെ പോസിറ്റീവ്' എന്നാണ് അവർ തങ്ങളുടെ പുതിയ സംരംഭത്തിനു നല്കിയിരിക്കുന്ന പേര്. ഇത്തരമൊരു കഫെ തുടങ്ങാനായി അവർ മുട്ടാത്ത ഇടങ്ങളില്ല ദക്ഷിണ കോൽക്കത്തയിൽ അവർ കണ്ടെത്തിയ എല്ലായിടത്തുനിന്നും അക്ഷരാർഥത്തിൽ അവർ ആട്ടിയിറക്കപ്പെടുകയായിരുന്നു.

ഒടുവിൽ അവർക്ക് പ്രവർത്തിക്കാൻ ഇടം ഒരുക്കിയത് കോൽക്കത്ത റോട്ടറി ക്ലബ് അംഗം ഇന്ദ്രജ്യോതി ദാസ്ഗുപ്തയാണ്. തന്‍റെ കാർ പാർക്ക് ചെയ്യുന്ന സ്ഥലമാണ് അദ്ദേഹം അവർക്ക് അനുവദിച്ചത്. ആറു മാസമായി അവർ അന്വേഷിച്ചു നടന്നിട്ടും അവർക്ക് സ്ഥലം ലഭിക്കാതിരുന്നപ്പോൾ മനുഷ്യത്വത്തിന്‍റെ തലത്തിൽനിന്നാണ് അദ്ദേഹം തന്‍റെ കാർ ഗാരേജ് അവർക്ക് നല്കാൻ തീരുമാനിച്ചത്.

""ഞാനും ആദ്യം സംശയിച്ചിരുന്നു. എനിക്കറിയാമായിരുന്നു അവർ തേടുന്ന സ്ഥലത്തിന്‍റെ പാതി ഇടമേ എന്‍റെ ഗാരേജിനുള്ളൂവെന്ന്. പക്ഷേ, കഴിഞ്ഞ ആറു മാസമായി സ്ഥലം തേടിയുള്ള അവരുടെ അന്വേഷണങ്ങൾ ഫലംകണ്ടില്ലെന്നു പറഞ്ഞപ്പോഴാണ് അവർക്ക് സ്ഥലം അനുവദിക്കാൻ തീരുമാനിച്ചത്. ഇവിടെനിന്ന് അവർ ചിറകുവിടർത്തി പറക്കട്ടെ. ഇതുപോലൊരു നന്മയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തോഷവാനാണ്''- ഇതാണ് അവർക്ക് സ്ഥലം അനുവദിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ്.

അക്കൗണ്ട്സ്, കസ്റ്റമർ സർവീസ്, മേശ വൃത്തിയാക്കൽ എന്നീ ജോലികൾ മാത്രമേ എച്ച്ഐവി ബാധിതരായവർ വഹിക്കുന്നുള്ളൂവെന്നും അടുക്കളയിലും പാചകത്തിനും പ്രത്യേകം പരിശീലനം ലഭിച്ചവരെത്തന്നെയാണ് നിയമിച്ചിരിക്കുന്നതെന്നും സംഘത്തിലൊരാളായ കലോൾ ഘോഷ് വ്യക്തമാക്കി. മാത്രമല്ല തങ്ങളുടെ അടുക്കളയിൽ ഗ്ലാസ് വാതിലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കസ്റ്റമേഴ്സിന് അടുക്കളയിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കാണാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവർക്ക് കാർ ഗാരേജിൽ ഇടം നല്കിയ ഇന്ദ്രജ്യോതി ദാസ്ഗുപ്തയ്ക്ക് തന്‍റെ കാർ പാർക്ക് ചെയ്യാൻ ഇതുവരെ പുതിയ സ്ഥം കണ്ടെത്താനായിട്ടില്ല എന്നതാണ് കൗതുകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.