കള്ളനെ ഓടിച്ചിട്ടു പിടിച്ചു, പിന്നെ അയാൾക്കൊപ്പമിരുന്നു കാപ്പി കുടിച്ചു!
Wednesday, February 21, 2018 11:03 AM IST
ജോലിത്തിരക്കിനിടയിൽ അല്പസമയം കണ്ടെത്തി ഉച്ച ഭക്ഷണം കഴിച്ച് ഓഫീസിലേക്ക് തിരികെ നടക്കുന്പോഴാണ് ടെസ് അബോഗോഷെ എന്ന കാനഡക്കാരി, “ഓടി വരണേ ,കള്ളൻ...’’ എന്നൊരു നിലവിളി കേട്ടത്. ഉള്ളിലെ ധീരത പതഞ്ഞുയർന്ന ടെസ് പിന്നൊന്നും നോക്കിയില്ല. കള്ളനു പിന്നാലെ പാഞ്ഞു. നിമിഷങ്ങൾക്കുളളിൽ കള്ളൻ കൈപ്പിടിയിൽ. തട്ടിപ്പറിച്ചു കൊണ്ടോടിയ ബാഗ് പിടിച്ചു വാങ്ങി ഉടമസ്ഥയ്ക്കു തിരികെ നൽകി കള്ളനെ ഒന്നു പൊട്ടിക്കാൻ തുടങ്ങുന്പോഴാണ് ടെസ് ഒരു കാര്യം ശ്രദ്ധിച്ചത്. കള്ളൻ രക്ഷപ്പെടാൻ ഒരു ശ്രമം പോലും നടത്തുന്നില്ല. മാത്രവുമല്ല അയാളുടെ കവിളിലൂടെ കണ്ണീർധാര.

ടെസ് അന്തംവിട്ടു നിൽക്കുന്പോൾ അയാളുടെ വിറയ്ക്കുന്ന ചുണ്ടുകൾ മൊഴിഞ്ഞു. ക്ഷമിക്കണം,”ഇനി ഞാനിങ്ങനെ ചെയ്യില്ല, സത്യം’’. വരൂ എന്നു വിളിച്ച് മുന്നോട്ടു നടന്ന ടെസിനെ കള്ളന്‍റെ കാലുകൾ യാന്ത്രികമായി അനുഗമിച്ചു. പോലീസിനു പിടിച്ചു കൊടുക്കുമെന്നു കരുതി പാന്നാലെ ചെന്ന കള്ളനെ ടെസ് കൊണ്ടു പോയത് കോഫി ഹൗസിലേക്ക്. മുഖാമുഖമിരുന്ന് കട്ടൻകാപ്പി കുടിക്കുന്പോൾ അയാളുടെ മുഖത്ത് പശ്ചാത്താപവും സമാധാനവും മിന്നിമറയുന്നത് ടെസ് കണ്ടു.

ഒരാൾ സ്വയം തിരുത്തപ്പെടാൻ തയാറാകുന്നെങ്കിൽ അയാളെ ശിക്ഷിക്കുന്നതെന്തിനാണ് എന്നായിരുന്നു ടെസിന്‍റെ ചിന്ത. അയാളുടെ ജീവിതാവസ്ഥകളെക്കുറിച്ചു മനസിലാക്കിയ ടെസ് സമൂഹമാധ്യങ്ങളിലൂടെ അയാളെ ലോകത്തിനു പരിചയപ്പെടുത്തുകയും സഹായവാഗ്ദാനങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.