എന്തുകൊണ്ട് എലിയും ഗപ്പിയും..?
Wednesday, March 8, 2017 5:59 AM IST
സ്വാഭാവികതയുടെ രണ്ടു പ്രതീകങ്ങൾ... ശാലീനതയും കുലീനതയും മുഖമുദ്രയാക്കിയ നായികമാർക്കിടയിൽ വ്യത്യസ്തയായ ’എലി’യായി ഒരാൾ തിയറ്ററുകളിൽ കൈയടി വാങ്ങി.സിനിമ തിയറ്റർ വിട്ടു പോയതിനു ശേഷം ടോറന്‍റിലൂടെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കണ്ടപ്പോൾ വാഴ്ത്തപ്പെട്ടവനായി മാറിയ ചേതൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി.

ചേതൻ ഗപ്പിയെ നോക്കി ചിരിച്ചു ഗപ്പി ചേതനെയും. എലിസബത്തായെത്തിയ രജീഷ തിരശീലയിൽ പുതിയ ലോകത്തിന്‍റെ നായികയായി നായകനോട് കലപില കൂട്ടി, കലഹിച്ചു. കാണികളുടെ അകം നിറച്ച ഈ പ്രകടനങ്ങളെ അവഗണിക്കാൻ ജൂറിക്കുമായില്ല. മികച്ച ബാലനടനുള്ള അവാർഡ് സ്വന്തമാക്കിയതോടെ ചേതൻ ഒരു വാതിൽ കൂടി തുറന്നിടുകയാണ് ചെയ്തത്. ദൂരമേറെ ഉണ്ടെങ്കിലും മികച്ച കഥാപാത്രങ്ങൾ വരും കാലങ്ങളിൽ ഇവനെ തേടിയെത്തിയാൽ മികച്ച നടനിലേക്കുള്ള ദൂരം ചേതന് അന്യമാകില്ല. രോഹിണിയോടൊത്ത് ചേതൻ ഗപ്പിയിൽ പകർന്നാടിയ വേഷത്തിന് വിശേഷണങ്ങളേറെയാണ്.




അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറഞ്ഞ ചിത്രത്തിൽ അവൻ മത്സരിച്ചത് ഒട്ടേറെ പേരോടായിരുന്നു. ടൊവിനോ, രോഹിണി, അലൻസിയർ, ശ്രീനിവാസൻ ഇങ്ങനെ പരിചയസന്പന്നരായ ഒരുപറ്റം അഭിനേതാക്കൾ. ഗപ്പി സ്വഭാവികതയുടെ പ്രതിരൂപമായതോടെ ഇവരെല്ലാവരും അവന് പിന്നിൽ അണിനിരക്കേണ്ടി വന്നു. എല്ലാവരേയും ഞെട്ടിക്കുന്ന പ്രകടനം പക്ഷേ തിയറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പറഞ്ഞറിഞ്ഞ് തിയറ്ററിലേക്ക് വൻ ജനപ്രവാഹം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അത്തരം പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി തിയറ്റിൽ ചിത്രം ക്ലച്ച് പിടിച്ചില്ല. മികച്ച ബാലനടനുള്ള അവാർഡും നേടി തലയെടുപ്പോടെ നിൽക്കുന്ന ഗപ്പിയ്ക്ക് മുന്നിൽ അവനെ തിയറ്ററിൽ പോയി കാണാൻ മടിച്ചവർ ഇപ്പോൾ തലകുനിച്ചു നിൽക്കുകയാണ്. ഇനി ചിലപ്പോൾ മാറ്റം ഉണ്ടായേക്കാം ഈ മിടുക്കന്‍റെ വരും കാലചിത്രങ്ങൾക്ക് ഹൗസ് ഫുൾ ബോർഡ് കൊണ്ട് പ്രേക്ഷകർ ഗപ്പിയോട് കാട്ടിയ തെറ്റിന് പരിഹാരം കണ്ടേക്കാം. സ്വഭാവികത കൈവെടിയാതിരിക്കുന്നിടത്തോളം കാലം ഉയരങ്ങൾ ചേതൻലാലിന് മുന്നിൽ താനെ കീഴടങ്ങും.




ഇതേപോലെ തന്നെ കലപില കൂട്ടി സിനിമ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് രജിഷ. ഒരൊറ്റ ചിത്രം മതി ജീവിതം മാറി മറിയാൻ എന്നൊക്കെ പറയുന്നത് രജിഷയുടെ കാര്യത്തിലാണ് അച്ചട്ടായത്. ആസിഫിന്‍റെ പിന്നാലെ വന്ന എലിയെ കഴിഞ്ഞവർഷം എല്ലാവർക്കും ഇഷ്ടമായി. ഇപ്പോൾ ദാ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിക്കും.അവതാരകയിൽ നിന്നു ചുമ്മാ സിനിമ ലോകത്ത് ഒന്നു കയറി ഇറങ്ങി പോകാൻ വന്നയാൾ 2016-ലെ മികച്ച നടിക്കുള്ള അവാർഡ് കൂടി കരസ്ഥമാക്കിയിരിക്കുന്നു.

തിരിച്ചുവരവിൽ അടൂരിന്‍റെ പിന്നെയും എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം നടത്തിയ കാവ്യമാധവനും കാട് പൂക്കുന്ന നേരത്തിലെ അഭിനയത്തിന് റീമയും ഒപ്പത്തിനൊപ്പം നിന്നിട്ടും ഈ തവണ സ്വഭാവികതയുടെ പ്രതീകമായി അനുരാഗ കരക്കിൻവെള്ളത്തിൽ മിന്നിത്തിളങ്ങിയ രജിഷയിലേക്ക് അവാർഡ് സ്വഭാവികമായി എത്തുകയായിരുന്നു. പ്രണയിനിയായും നിരാശ കാമുകിയായും പിന്നീട് പക്വതയുള്ള പെണ്‍കുട്ടിയായും എലി അനുരാഗ കരിക്കിൻവെള്ളത്തിൽ നിറഞ്ഞു നിന്നപ്പോൾ ആ പ്രകടനത്തിന്‍റെ മികവിന് മുന്നിൽ റീമയുടെയും കാവ്യയുടെയും പ്രകടനങ്ങൾ പിന്നോട്ടു പോകുകയായിരുന്നു. ഇത്തരം മുഖങ്ങൾക്കു നേരെ കണ്ണുതുറന്നിടത്താണ് അവാർഡ് നിർണയ ജൂറിയും കൈയടി നേടുന്നത്.

സിനിമയെ ഗൗരവത്തോടെ കാണാൻ ചേതനെയും രജിഷയേയും ഈ അവാർഡ് പ്രാപ്തമാക്കുമെന്നതിൽ സംശയമില്ല. പരിചയസന്പന്നർക്ക് മാത്രമല്ല സാധാരണക്കാർക്കും പുതുമുഖങ്ങൾക്കും ഇത്തരത്തിലുള്ള ബഹുമതി കിട്ടുമെന്നുള്ള അറിവ് സിനിമ മോഹം മനസിൽ കൊണ്ടു നടക്കുന്നവർക്ക് പ്രചോദനം തന്നെയാണ്. അവർ ഇനി മനസിൽ പ്രതിഷ്ഠിക്കുന്ന രണ്ടു മുഖങ്ങൾ രജിഷയുടെയും ചേതന്‍റെയും ആയിരിക്കും. രജിഷയും ചേതനും അവർ അറിയാതെ തന്നെ ഒരുപാടുപേർക്ക് പ്രചോദനമായി മാറിയിരിക്കുന്നു. സിനിമയെ സ്നേഹിക്കുന്ന കണ്ണുകൾക്ക് മുന്നിൽ പ്രതീക്ഷയുടെ മുഖങ്ങളായി ഇവരെ പ്രതിഷ്ഠിച്ചതിന് സംസ്ഥാന അവാർഡുകൾ നിശ്ചയിച്ച ജൂറിക്കും അഭിമാനിക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.