ബലൂൺ ഉണ്ടാക്കും, പാറിപ്പറക്കും; ഈ ചിലന്തി വേറെ ലെവൽ
Friday, December 9, 2016 8:56 AM IST
പട്ടുനുൽ പോലുള്ള വലകളിലൂടെ തുങ്ങിയാടുന്ന ചിലന്തികളെ എല്ലാവർക്കുമറിയാം. എന്നാൽ തേനീച്ചകളേപ്പോലെ പാറിനടക്കുന്ന ചിലന്തികളെക്കുറിച്ച് കേട്ടിട്ടുണ്ടോ...?പറക്കാൻ കഴിവുള്ള വിരുതൻ ചിലന്തികളും ഈ ഭുമിയിലുണ്ട്. ചിലിയുടെ തീരപ്രദേശത്തുള്ള ജുവാൻ ഫെർണാണ്ടസ് ദ്വീപ് സമുഹത്തിലെ റോബിൻസൺ ക്രൂസോ ദ്വീപിൽ നിന്നാണ് അപൂർവയിനം ചിലന്തിയെ കണ്ടെത്തിയത്.

ടൊമോസ്പിത്തസ് ഹോറണ്ടസ് എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ ചിലന്തിക്ക് പറക്കാൻ ചിറകുകളുണ്ടെന്ന് ആരും കരുതേണ്ട. വല നെയ്ത് തന്നെയാണ് ഇവ പറക്കുന്നത്. കൂടിയ തോതിൽ വല ഉത്പാദിപ്പിച്ച ശേഷം ആ വല ബലൂൺ ആകൃതിയിലാക്കും. എന്നിട്ട് ബലൂണിൽ തൂങ്ങിക്കിടന്ന് അങ്ങ് പറക്കും. കാറ്റ് എവിടെയെത്തിക്കുമോ അവിടെയാകും ഈ പറക്കും ചിലന്തി പിന്നീട് ജീവിക്കുക. അവിടം മടുക്കുമ്പോൾ അടുത്ത സ്‌ഥലത്തേക്ക്. ഒരു ദേശാടന കിളിയെപ്പോലെ. ഗോസ്റ്റ് സ്പൈഡർ എന്ന വിഭാഗത്തിൽപെട്ട ഈ പറക്കും ചിലന്തിയെക്കൂടാതെ മറ്റ് രണ്ട് അപൂർവം ചിലന്തികളെയും ഈ ദ്വീപിൽ നിന്ന് ശാസ്ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.