ഭീകരാക്രമണങ്ങളിൽ രക്ഷനേടാൻ ഈഫൽ ഗോപുരത്തിന് ചുറ്റും ചില്ലു കവചം
Saturday, June 16, 2018 9:44 AM IST
ഭീകരാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്‍റെ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിൽ തീർത്ത മതിലിന്‍റെ നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40.1 ദശലക്ഷം ഡോളറാണ് നിർമാണ ചെലവ്.

2016 ജൂണിൽ സ്ഥാപിച്ച താത്കാലിക പ്രതിരോധ മതിലിന്‍റെ സ്ഥാനത്താണ് പുതിയത് കെട്ടിയത്. വാഹനങ്ങളോ സന്ദർശകരോ പരിശോധന കൂടാതെ കടക്കാത്ത വിധത്തിലാണ് മതിലിന്‍റെ രൂപകല്പന. ലോഹപാളികൾ കൊണ്ട് നിർമിച്ച കവചവും സുരക്ഷ ശക്തമാക്കുന്നു.



പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ മതിലെന്ന് എസ്ഇടിഇ പ്രസിഡന്‍റ് ബെർനാർഡ് ഗൗഡിലെരേ പറഞ്ഞു. ഈ വർഷം ഇതുവരെ എട്ടു മില്യൺ വിദേശികളാണ് ടവർ സന്ദർശിക്കാൻ പാരീസിൽ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.