വാർധക്യത്തെ വകവയ്ക്കാതെ തൊണ്ണൂറ്റൊന്പതുകാരനു നീന്തലിൽ ലോക റെക്കോഡ്
Tuesday, March 20, 2018 10:22 PM IST
ന്യൂയോർക്ക്: പ്രായം നീന്തലിനു ഒരു പ്രശ്നമല്ലെന്നു തെളിയിച്ചിരിക്കുകയാണ് തൊണ്ണൂറ്റൊന്പതുകാരനായ ജോർജ് കൊറോണസ്. ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ 100-104 വയസുകാരുടെ വിഭാഗത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈലിൽ മത്സരിച്ചാണ് ഇദ്ദേഹം റെക്കോഡ് സൃഷ്ടിച്ചത്. 56.12 സെക്കൻഡ് പിന്നിട്ടാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. 2014 ലെ റെക്കോഡാണ് ജോർജ് കൊറോണസ് തിരുത്തിയത്. ബ്രിസ്ബേൻ നഗരവാസിയായ ജോർജ് ചെറുപ്പത്തിൽ നല്ല നീന്തൽകാരനായിരുന്നെങ്കിലും ഇടക്കാലത്തു നീന്തലിൽ നിന്നു വിട്ടു നിന്നു. 80-ാം വയസിലാണു വീണ്ടും വ്യായാമം ലക്ഷ്യമിട്ട് നീന്തൽ പുനരാരംഭിച്ചത്.

നീന്തൽക്കുളത്തിൽ നിത്യേന പരിശീലനം നടത്തുന്ന ഈ മുത്തച്ഛൻ നീന്തലിൽ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. നീന്തൽക്കുളത്തിലെ നിരന്തര വ്യായാമം വാർധക്യത്തിൽ തനിക്ക് ആശുപത്രികളിൽ നിന്നും രക്ഷ നൽകിയെന്നു ജോർജ് പറയുന്നു. നൂറു മീറ്ററിൽ ലോക റെക്കോഡ് സൃഷ്ടിക്കുന്നതിനുവേണ്ടി കഠിന പ്രയത്നത്തിലാണ് അദ്ദേഹം. ചിട്ടയായ വ്യായാമം, പോഷക പ്രധാനമായ ഭക്ഷണം, ശരിയായ ഉറക്കം എന്നിവയാണു തന്‍റെ ആരോഗ്യത്തിനു പിന്നിലെ രഹസ്യമെന്നു ജോർജ് വെളിപ്പെടുത്തുന്നു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ