ജോർജിയ പ്രതിനിധിസഭയിലേക്ക് സച്ചിൻ വർഗീസ് മത്സരിക്കുന്നു
Tuesday, November 14, 2017 11:43 AM IST
അറ്റ്ലാന്‍റാ: ഇന്ത്യൻ അമേരിക്കൻ അറ്റോർണിയും മലയാളിയുമായ സച്ചിൻ വർഗീസ് ജോർജിയ സംസ്ഥാന പ്രതിനിധിസഭയിലേക്ക് മത്സരിക്കുന്നു. നവംബർ ഏഴിനു നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രണ്ടു സ്ഥാനാർത്ഥികൾ ബി ന്യുഗ്യൻ 39.7 ശതമാനവും, സച്ചിൻ വർഗീസ് 34 ശതമാനവും ഡിസംബർ അഞ്ചിനു നടക്കുന്ന റണ്‍ ഓഫ് മത്സരങ്ങളിൽ വീണ്ടും മാറ്റുരയ്ക്കും. റണ്‍ ഓഫീൽ സച്ചിനാണ് കൂടുതൽ സാധ്യത.

നവംബർ ഏഴിനു നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിൽ (4) സ്ഥാനാർത്ഥികളൽ രണ്ടുപേർ മത്സര രംഗത്ത് നിന്നും പുറം തള്ളപ്പെട്ടിരുന്നു. നിലവിലുള്ള ഡമോക്രാറ്റിൽ പ്രതിനിധി സ്റ്റേയ്സി അബ്രഹാംസ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് രാജിവെച്ച 89 ഡിസ്ട്രിക്റ്റിൽ (DEKALB COUNTY) നിന്നാണ് സച്ചിൻ വർഗീസ് മത്സരിക്കുന്നത്.

ജോർജിയ സംസ്ഥാന പ്രതിനിധിസഭയിലേക്ക് ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി മത്സര രംഗത്തെത്തുന്നത്. കേരളത്തിലെ മാവേലിക്കരയിൽ നിന്നും മാതാപിതാക്കളോടൊപ്പം ചെറുപ്പത്തിൽ തന്നെ വർഗീസ് അമേരിക്കയിൽ എത്തിയത്. എൻജീനീയറിംഗ് ബിരുദധാരിയായ വർഗീസ് വാട്ടർഷെഡ് മാനേജ്മെന്‍റ് അറ്റ്ലാന്‍റാ ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും കൂടാതെ നിയമബിരുദവും നേടിയിട്ടുള്ള ജോർജിയ ലജിസ്ലേഷർ ബ്ലാക്ക് കോക്കസിനെയാണ് പ്രതിനിധീകരിക്കുന്നത്.

റിപ്പോർട്ട്: പി.പി.ചെറിയാൻ