ഭാര്യയേയും മൂന്നു കുട്ടികളേയും കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു
Wednesday, July 11, 2018 10:47 PM IST
ഡെലവയർ: ഡെലവയർ പ്രിൻസസ് കോർണറിലുള്ള വീട്ടിൽ അഞ്ചുപേരടങ്ങുന്ന കുടുംബം വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മാത്യു എഡ്വേർഡ് (42), ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണു കൊല്ലപ്പെട്ടത്.

പിതാവ് മാത്യു എഡ്വേർഡ് നാലുപേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


ജൂലൈ 9 തിങ്കളാഴ്ച വീട്ടിൽ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടർന്ന് എത്തിച്ചേർന്നു പോലീസ് വീടിന്‍റെ മുകൾ നിലയിലാണ് അഞ്ചു പേരും വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മൃതദേഹങ്ങൾ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളും ജോലി നഷ്ടപ്പെട്ടതുമാണു മാത്യുവിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മക്കളെ വളരെയധികം സ്നേഹിക്കുന്ന മാതാവായിരുന്നു ജൂലിയെന്നും പേർ വെളിപ്പെടുത്താനാകാത്ത അയൽവാസി പറഞ്ഞു. ഡലവയർ ഡിവിഷൻ ഓഫ് ഫോറൻസിക് സയൻസ് നടത്തിയ ഓട്ടോപ്സിയിൽ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ