മയക്കുമരുന്നിനു നിലവാരമില്ലെന്നു പരാതി; പരാതിക്കാരനെ അഴിയെണ്ണിച്ചു പോലീസ്
Friday, June 15, 2018 10:14 PM IST
ഫ്ളോറിഡ: വ്യാപാരിയിൽനിന്നു വാങ്ങിയ വസ്തുവിന് ഗുണനിലവാരം പോര എന്നൊരു തോന്നൽ. നേരെ പോലീസിന്‍റെ അടുത്തേക്കു പാഞ്ഞു. പരാതി കേട്ട് ഞെട്ടിയ പോലീസ് പരാതിക്കാരനെ അറസ്റ്റ് ചെയ്തു ജയിലിലിട്ടു. യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം. ഡഗ്ലസ് പീറ്റർ എന്നയാൾ നിർഭാഗ്യവാനായ പരാതിക്കാരനും.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഡഗ്ലസ് പീറ്റർ ഒരാഴ്ച മുന്പ് കെല്ലി എന്ന മയക്കുമരുന്നു വിൽപനക്കാരനിൽനിന്ന് മെഥാംഫിറ്റമിൻ എന്ന ലഹരിമരുന്ന് വാങ്ങിയിരുന്നു. ഇതുപയോഗിച്ച പീറ്ററിനു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹം ഷെരിഫ് ഓഫീസിൽ വിളിച്ചു സംഭവം വിശദീകരിച്ചു.

ചൊവാഴ്ച അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ വെള്ളനിറത്തിലുള്ള പൊടിയുമായി പീറ്റർ ഷെരിഫ് ഓഫീസിലെത്തി. താൻ ഉപയോഗിച്ച മയക്കുമരുന്നിന്‍റെ ഗുണമേൻമ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും ലഹരിമരുന്ന് വിറ്റ ഏജന്‍റിനെതിരേ കുറ്റം ചുമത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

അധികൃതർ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് മെഥാംഫിറ്റമിനാണെന്നു സ്ഥിരീകരിച്ചു. ഇതേതുടർന്ന് പീറ്ററിനെ ഷെരിഫ് ഓഫീസർ അറസ്റ്റു ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിനാണു പീറ്ററിനെ അറസ്റ്റു ചെയ്തത്. ഇയാൾക്ക് 5000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.