ഷിക്കാഗോയിലെ കൂടല്ലൂർ സംഗമം ജൂണ്‍ 24 ന്
Friday, June 15, 2018 8:57 PM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ കൂടല്ലൂർ എന്ന കൊച്ചു ഗ്രാമത്തിന്‍റെ നന്മയും പേറി ഷിക്കാഗോയിൽ വാസമുറപ്പിച്ചിരിക്കുന്ന എല്ലാ കൂടല്ലൂർ നിവാസികളുടെയും ഒരു സംഗമം ജൂണ്‍ 24 ഞായറാഴ്ച 12.30 മുതൽ 7 വരെ നടത്തപ്പെടുന്നു. മോർട്ടൻ ഗ്രോവിലെ സെയിന്‍റ് പോൾ വുഡ്സ് ഗ്രൊവിൽ വച്ചു നടത്തപെടുന്ന കൂടല്ലൂർ സംഗമത്തിൽ കൂടല്ലൂർ ജനിച്ചു വളർന്ന എല്ലാവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്നു.

വർഷങ്ങളായി മുടങ്ങാതെ നടത്തപെടുന്ന കൂടല്ലൂർ സംഗമത്തിലൂടെ ഷിക്കാഗോയിലെ അവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. നൂറിലധികം കുടുംബങ്ങൾ ഇന്ന് ഷിക്കാഗോയിൽ നിലനിൽക്കുന്നു . തങ്ങളുടെ വളർച്ചക്ക് തുടക്കം കുറിച്ച കൂടല്ലൂർ ഗ്രാമത്തിന്‍റെ വിവരങ്ങൾ പരസ്പരം പങ്കുവച്ചും കളിച്ചും ഭക്ഷിച്ചും നല്ല നല്ല കർമ്മ പരിപാടികൾ ആവിഷ്കരിച്ചും കൂടല്ലൂർ സംഗമം മറ്റു എല്ലാ സംഗമങ്ങൾക്കും ഒരു മാതൃകയായി നിൽകുന്നു. "ചങ്ക്സ് 2018' എന്ന ഈ വർഷത്തെ കൂടല്ലൂർ സംഗമത്തിലേക്കു എല്ലാ കൂടല്ലൂർ നിവാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ജോർജ് പുതുശ്ശേരിൽ (224 578 6794 ) . സണ്ണി ചേത്തലിൽ കരോട്ട് (847 770 1614 ) , തോമസ് ഇടിയലിൽ (224 3926663 )

റിപ്പോർട്ട് : ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ