ഓസ്ട്രേലിയൻ മലയാളി വിദ്യാർത്ഥിയുടെ ഹ്രസ്വചിത്രം യൂണിവേഴ്സിറ്റിയിൽ പ്രദർശനത്തിന്
Monday, May 28, 2018 10:53 PM IST
ബ്രിസ്ബേൻ : ഓസ്ട്രേലിയിലെ വിഖ്യാതമായ ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയിലെ അവസാനവർഷ വിദ്യാർഥിയായ ഡോയ് ജോർജ് ചെറിയാൻ ഓസിസ് മലയാളി പുതുതലമുറയ്ക്ക് പുതിയൊരാവേശമാവുന്നു. തന്‍റെ പഠനത്തിന്‍റെ ഭാഗമായി കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചു പുറത്തിറക്കിയ’ ജെനസിസ് ’ എന്ന ഹ്രസ്വ ചിത്രം യൂണിവേഴ്സിറ്റിയിൽ പ്രദർശാനുമതി ലഭിച്ചതോടെ ഡോയ് ജോർജ് ചെറിയാൻ ഒരു താരപരിവേഷത്തിന്‍റെ ഉന്നതിയിലെത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയയിലുള്ള ചെറുമകനും നാട്ടിലുള്ള മുത്തശ്ശനും തമ്മിലുള്ള ബന്ധം ഒരു കൃഷിപ്പാടത്തിന്‍റെ പുനർജനിയിലൂടെ ഗൃഹാതുര സ്മരണകളുയർത്തി മുന്നേറുന്പോൾ 23 മിനിറ്റുള്ള ഹ്രസ്വചിത്രം ഒരു ഇരുപതുകാരന്‍റെ കലാസൃഷ്ടിയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും അതിഭാവുകത്വം ഒന്നുമില്ലാതെ സാധാരണ ജീവിതത്തിന്‍റെ നേർക്കാഴ്ചയായി ചിത്രം കാണികൾക്ക് പുതിയൊരനുഭവമാകുന്നു.

നമ്മൾ കഴിക്കുന്ന അന്നം ഒരുപറ്റം കർഷകരുടെ വിയർപ്പ് തുള്ളികളാണ് എന്ന യാഥാർഥ്യവും സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രേക്ഷകരുടെ കണ്ണും കരളും കവരുന്ന ആവിഷ്കാര ഭംഗിയും സംവിധാന മികവും എടുത്തു പറയേണ്ടതാണ്. മുത്തശ്ശനായി അഭിനയിച്ച പ്രഫ.പി ബാലചന്ദ്രൻ എന്ന കലാകാരന്‍റെ നടനവൈഭവം ഈ കൊച്ചു സിനിമയിലും കാണാം. പേരക്കുട്ടിയായി വേഷമിട്ട ഡാനി ജോർജ് ചെറിയാനും മറ്റ് കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഓസ്ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച സിനിമയിൽ ഗ്രാമഭംഗിയും സൗന്ദര്യപ്പൊലിമയും ആവോളം ഒപ്പിയെടുത്തിട്ടുണ്ട്.

ക്വീൻസ്ലാൻഡ് ഡിപ്പാർട്ട്മെന്‍റ് ഓഫ് കമ്മ്യൂണിറ്റിയിൽ ജോലി ചെയ്യുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ കൂടിയായ കോട്ടയം പുളിക്കൽ കവല തെന്നശ്ശേരിൽ ജോർജ് ചെറിയാന്‍റെയും ജിജി ടോണിയുടെയും പുത്രനാണ് ഡോയ്. എംഎസ്സി നഴ്സായ ജിജി ടോണി മാറ്റർ മദർസ് ഹോസ്പിറ്റലിൽ മിഡ് വൈഫ് ആണ്. ഡോയിയുടെ സഹോദരൻ ഡാനി ആണ് ദയയായി അഭിനയിച്ചത്. സഹോദരി ഡോണ വസ്ത്രാലങ്കാരവും ചമയവും നിർവഹിച്ചു. മൊഹമ്മദ് ജോഹർ, സൂസൻ റെജി, ലിബിൻ, കരുണ്‍ എന്നിവരും വേഷമിട്ടു. കിവി ആർട്സ് ആണ് എഡിറ്റിംഗ് നടത്തിയത്. 2005ൽ അയർലണ്ടിലെ കെറിയിൽ എത്തിയ ജോർജ് ചെറിയാനും കുടുംബവും 2008 ലാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ