പ്രതിഷേധത്തിനു നടുവിൽ പ്രധാനമന്ത്രി മോദി ബ്രിട്ടനിൽ സന്ദർശനം തുടങ്ങി
Thursday, April 19, 2018 12:27 AM IST
ലണ്ടൻ: ഒരു വശത്തു പ്രതിഷേധം ഉയർന്നപ്പോൾ മുറുവശത്ത് ഉഷ്മളമായി സ്വീകരണം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി ലണ്ടനിലെത്തി. പ്രതിഷേധം സ്വീഡീഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്നും ലണ്ടനിലെത്തിയ മോദിയെ ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും യുകെയിലെ ഇന്ത്യൻ അംബാസഡർ യാഷ്കുമാർ സിൻഹയും ചേർന്ന് സ്വീകരിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിൽ കോമണ്‍വെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കുകയാണ് മോദിയുടെ മുഖ്യ അജണ്ട.

ബുധനാഴ്ച രാവിലെ ഒന്പതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയൊടൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക പരിപാടികൾ ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് ക്ഷണം ലഭിച്ച ഏക രാജ്യത്തലവനാണ് മോദി. വ്യാഴാഴ്ച ആരംഭിയ്ക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ബുധനാഴ്ച മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും രണ്ടു തവണ ചർച്ചകൾ നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ബുധനാഴ്ച വൈകിട്ട് വെസ്റ്റ് മിനിസ്റ്റർ സെൻട്രൽ ഹാളിൽ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പ്രതിനിധിസമൂഹത്തെ അഭിസംബോധന മോദി ചെയ്യും.

മറ്റൊരു രാഷ്ട്രത്തലവനും നൽകാത്ത വന്പൻ സ്വീകരണമാണ് മോദിക്കായി ബ്രിട്ടീഷ് സർക്കാർ ഒരുക്കുന്നത്. ഒപ്പം നിരവധി നയതന്ത്രചർച്ചകളും വ്യാപാര വാണിജ്യ ഉടന്പടികളും യാഥാർത്ഥ്യമാക്കാനും മോദിയും പ്രധാനമന്ത്രി തെരേസാ മേയും ലക്ഷ്യംവയ്ക്കുന്നു. മൂന്നുദിന സന്ദർശനത്തിൽ മോദി എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയുമായും ചാൾസ് രാജകുമാരനുമായും കൂടിക്കാഴ്ചയ്ക്കും ഇവരോടൊപ്പമുള്ള വിരുന്നിനും ക്ഷണമുണ്ട്.

അതേസമയം ബ്രിട്ടനിൽ സന്ദർശനത്തിനെത്തിയ മോദിക്കെതിരേ പ്രതിഷേധിക്കാൻ നിരവധി സംഘടനകളും വ്യക്തികളും, കൂട്ടായ്മകളും രംഗത്തുണ്ട്. സിഖ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്ക് സംരക്ഷണമൊരുക്കുന്ന ബ്രിട്ടന്‍റെ നടപടി അവസാനിപ്പിക്കാൻ തെരേസ മേയോട് മോദി അഭ്യർത്ഥിയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

മോദിക്കെതിരെ സ്റ്റോക്ക്ഹോമിലും പ്രതിഷേധം ഉയർന്നിരുന്നു. ഇൻഡ്യയിൽ നടക്കുന്ന ദളിത് ന്യൂനപക്ഷ സ്ത്രീ പീഡനങ്ങൾ ഉയർത്തിക്കാട്ടിയും അടിച്ചമർത്തൽ രാഷ്ട്രീയത്തിനെതിരയുമാണ് വിവിധ സംഘടനകളും സമൂഹങ്ങളും പ്രതിഷേധിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോമണ്‍വെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ