ഇംഗ്ലണ്ടിലെ പ്രാദേശിക കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇക്കുറി ആറു മലയാളികൾ
Wednesday, April 18, 2018 11:54 PM IST
ലണ്ടൻ: ബിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളിലേക്കു മെയ് മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്നത് ആറു മലയാളികൾ. സിവിക് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട് മലയാളി എഴുത്തുകാരികൂടിയായ ചങ്ങനാശേരി സ്വദേശിനി ഓമന ഗംഗാധരൻ, ക്രോയ്ഡോണ്‍ മേയർ ആയിരുന്ന മഞ്ജു ഷാഹുൽ ഹമീദ്, വൈക്കം സ്വദേശി സുഗതൻ തെക്കേപ്പുര, കിടങ്ങൂർ സ്വദേശി റോയ് സ്റ്റീഫൻ , ആർപ്പൂക്കര സ്വദേശി ബൈജു വർക്കി തിട്ടാല, വൈക്കം ചെന്പ് സ്വദേശി സജീഷ് ടോം എന്നിവരാണ് ഇക്കുറി വിവിധ ബോറോകളിൽ മൽസരിക്കുന്നത്. ഇവരിൽ റോയ് സ്റ്റീഫൻ ഒഴികെ ഉള്ള അഞ്ചുപേരും ലേബർ പാർട്ടിയുടെ സീറ്റിലാണ് മല്സരിക്കുന്നതു എന്നതും ശ്രദ്ധേയമാണ്.

യുകെയിലെ ആദ്യത്തെ മലയാളി വനിതാ കൗണ്‍സിലറൂം സിവിക് അംബാസിഡറുമായിരുന്ന ഓമന ഗംഗാധരൻ ഇക്കുറി മത്സരിക്കുന്നത് ന്യൂഹാമിലെ വാൾ എൻഡ് വാർഡിൽ നിന്നാണ്. നോവലിസ്റ്റ് , കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവർത്തക എന്നീ നിലകളിൽ ലണ്ടനിൽ 1973ൽ എത്തപ്പെട്ട ചങ്ങനാശേരിക്കാരിയാണ് ഡോ. ഓമന ഗംഗാധരൻ. .ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ വാർഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസിന്‍റെ ബോർഡ് മെന്പർ, ലണ്ടനിലെ ’ന്യൂഹാം കൗണ്‍സിലിന്‍റെ സിവിക് അംബാസിഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ക്രോയ്ഡനിലെ ബ്രോഡ് ഗ്രീൻ വാർഡിൽ നിന്നും ഇത്തവണയും ലേബർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന മഞ്ജു ഷാഹുൽ ഹമീദ് തിരുവന്തപുരം പോത്തൻകോട് മഞ്ഞമല സ്വദേശിയാണ്. ഗണിത ശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദധാരിയായ ഇവർ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്‍റിഫിക് സോഫ്റ്റ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി സോഫ്റ്റ് വെയർ എൻജിനീയർ ഉദ്യോഗസ്ഥയാണ് . ക്രോയ്ഡൻ നഗരസഭയിലെ എക്കൊണോമി & ജോബ്സ് സ്റ്റാൻഡിംഗ് കമ്മറ്റി കാബിനറ്റ് ചെയറാണ് ഇപ്പോൾ മഞ്ജു.

ന്യൂഹാം ബറോയിലെ ഈസ്റ് ഹാമിലെ സെൻട്രൽ വാർഡിൽ നിന്നും മത്സരിക്കുന്ന സുഗതൻ തെക്കേപ്പുര കോട്ടയം വൈക്കം സ്വദേശിയാണ്. ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സുഗതൻ തെക്കേപ്പുര, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്രമീംമാസയിൽ ബിരുദവും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഒരു ഇടതുപക്ഷ ചിന്തകനാണ്. ലണ്ടൻ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമപഠനം നടത്തിക്കൊണ്ടിരിക്കുന്നു ഇദ്ദേഹം ലണ്ടനിലുള്ള ഒരു നല്ല സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും ലേബർ പാർട്ടിയുടെ ലോക്കൽ നേതാക്കളിൽ ഒരുവനും കൂടിയാണ്. 2010 മുതൽ ന്യൂഹാമിലെ ലേബർ പാർട്ടിയുടെ കമ്മറ്റി മെന്പർ, പാർട്ടിയുടെ ഈസ്റ്റ് ഹാം സിഎൽപി മെന്പർ എന്നീ സ്ഥാനങ്ങളും സുഗതൻ വഹിക്കുന്നു.

കേബ്രിഡ്ജ്ഷയറിലെ കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിൽ ഈസ്റ്റ് ചെസ്റ്റണ്‍ വാർഡിൽ നിന്നും ലേബർ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന ബൈജു വർക്കി തിട്ടാല കോട്ടയം ആർപ്പൂക്കര സ്വദേശിയാണ.് യുകെ യിൽ വന്ന ശേഷം ആംഗ്ലിയ യൂണി:യിൽ നിന്ന് നിയമത്തിൽ ബിരുദവും , യൂണിവേഴ്സിറ്റി ഓഫ് ഈസ്റ് ആംഗ്ലിയ, നോർവിച്ചിൽ നിന്നും എംപ്ലോയ്മെന്‍റ് നിയമത്തിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കിയ ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്ന ബൈജു വർക്കി അടുത്ത് തന്നെ സോളിസിറ്റർ , ബാരിസ്റ്റർ പദവികൾ നേടിയെടുക്കുവാനുള്ള പരിശ്രമത്തിലാണ്.

ബേസിംഗ്സ്റ്റോക്ക് സിറ്റി കൗണ്‍സിലിലെ ഈസ്ട്രോപ് വാർഡിൽ നിന്നും ലേബർ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന സജീഷ് ടോം കോട്ടയം ജില്ലയിലെ ചെന്പ് സ്വദേശിയാണ്. ആദ്യമായാണ് യൂറോപ്പ്യൻ അല്ലാത്ത ഒരു കാന്‍റിഡേറ്റ് ബേസിംഗ്സ്റ്റോക്കിൽ നിന്നും കൗണ്‍സിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് എന്നതിലും മലയാളിയാണെന്ന നിലയ്ക്കും സജീഷ് ടോമിനെ കുറിച്ച് നമുക്ക് അഭിമാനിക്കാം. ബേസിങ്സ്റ്റോക്ക് ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റീവ് ക്ലർക്കായി ജോലിചെയ്യുന്ന സജീഷ് ടോം കലാ സാമൂഹ്യ പ്രവർത്തകനും ഒരു എഴുത്തുകാരനും സംഘാടകനും കൂടിയാണ്. യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയയായ യുക്ക്മ യുടെ മുൻ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് മൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ ട്രഷററും ട്രേഡ് യൂണിയനിലെ ആക്റ്റീവ് മെന്പറുമാണ്.

കോട്ടയം കിടങ്ങൂർ സ്വദേശിയായ മുൻ ഇന്ത്യൻ വ്യോമസേനയിൽ നിന്നും വിരമിച്ച റോയ് സ്റ്റീഫൻ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള സ്വിൻഡൻ ടൌണ്‍ കൗണ്‍സിലിൽ കണ്‍സർവേറ്റീവ് പാർട്ടിയുടെ ബാനറിൽ വോൾക്കോട്ട് & പാർക്ക് നോർത്ത് ഇൻ ടച്ച് വാർഡിൽ നിന്നും കൗണ്‍സിലർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബ്രിട്ടീഷ് രാഞ്ജിയുടെ ബ്രിട്ടീഷ് എംപയർ പുരസ്കാരം ലഭിച്ച റോയ് യുകെ മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു. മൂന്നുവർഷം മുന്പ് ്രെപെഡ് ഓഫ് സ്വിൻഡൻ അവാർഡും റോയ് സ്റ്റീഫൻ നേടിയിരുന്നു. അനേക സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന റോയ് സ്വിൻഡൻ കൗണ്‍സിലിൽ വോൾക്കോട്ട് വാർഡിലാണ് താമസം.

റിപ്പോർട്ട്: റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ