സിറിയയിലെ രാസായുധ പ്രയോഗത്തിന്‍റെ ജീവനുള്ള തെളിവായി ഏഴു വയസുകാരി
Tuesday, April 17, 2018 11:00 PM IST
ബർലിൻ: സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം നടത്തിയത് രാസായുധ പ്രയോഗം തന്നെയെന്നതിനു ജീവിച്ചിരിക്കുന്ന തെളിവായി ഏഴു വയസുള്ള പെണ്‍കുട്ടി. ഏപ്രിൽ ഏഴിനു നടന്ന ആക്രമണത്തിൽ കഷ്ടിച്ചു ജീവൻ രക്ഷപ്പെട്ട മാസ ഇപ്പോഴും ചികിത്സയിലാണ്. എന്നാൽ, രാസായുധ പ്രയോഗത്തെക്കുറിച്ച് വ്യക്തമായ മൊഴികൾ അവൾ നൽകുന്നു.

മാസയും ഇരട്ട സഹോദരി മലാസും മാതാപിതാക്കളും അഭയാർഥി ക്യാന്പിലായിരുന്നു താമസം. അതിനു മുൻപ് വീടിനു പലവട്ടം തീപിടിക്കുന്നതാണു കണ്ടിട്ടുള്ളതെന്നു മാസ മാധ്യമ പ്രവർത്തകരോടു പറയുന്നു. അതിനു ശേഷം നടത്തുന്ന വിവരണമാണ് രാസായുധ പ്രയോഗത്തിലേക്കു വിരൽ ചൂണ്ടുന്നത്.

ഒരു വീപ്പയാണ് അവർ എടുത്തെറിഞ്ഞത്. പക്ഷേ, ബോംബ് പൊട്ടുന്നതു പോലെ അതു പൊട്ടിയില്ല. പകരം ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. തന്‍റെ കളിക്കൂട്ടുകാരും ബന്ധുക്കളുമൊക്കെ മരിച്ചു വീണതിനെക്കുറിച്ചും അവൾ പറയുന്നു.

ബിബിസിയാണ് അവളുടെ അഭിമുഖം പകർത്തി ലോകത്തെ കാണിച്ചത്. സിറിയയിൽ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാൻ യുഎസിനും അവൾ ഇപ്പോൾ സഹായമായിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ