സിറിയയ്ക്കുമേലുള്ള സമ്മർദ്ദം: അത്യാവശ്യവും അനുയോജ്യവുമെന്ന് മെർക്കൽ
Monday, April 16, 2018 5:17 PM IST
ബർലിൻ: സിറിയിൽ നടക്കുന്ന കൂട്ടക്കുരുതിയിൽ ലോകം ശക്തമായി പ്രതികരിയ്ക്കുന്നതും അതിനുള്ള തുടക്കവും വേണ്ട സമയത്തു തന്നെയാണെന്നു ജർമൻ ചാൻസലർ അംഗലാ മെർക്കൽ. സൈനിക നടപടിയിൽ സംതൃപ്തി രേഖപ്പെടുത്തിയ മെർക്കൽ കഴിഞ്ഞയാഴ്ച രാസായുധംമൂലം കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ സംഭവം ഒരിയ്ക്കലും അഗീകരിയ്ക്കാനാവില്ല എന്നും മെർക്കൽ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അമേരിക്കയുടെയും ബ്രിട്ടന്‍റെയും ഫ്രാൻസിന്‍റെയും ഭാഗത്താണ് ജർമനിയെന്നും മെർക്കൽ വെളിപ്പെടുത്തി. കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ നടപടിയിൽ സിറിയൻ പ്രസിഡന്‍റ് ബാഷാര്‍ അസദാണ് ഇപ്പോഴും പ്രതിക്കൂട്ടിലെന്നും മെർക്കൽ ഒരു പ്രസ്താവനയിൽ തുറന്നടിച്ചു.

സിറിയക്കെതിരെയുള്ള സൈനിക നടപടിയിൽ ജർമനിയും പങ്കുചേരുമെന്ന് മെർക്കൽ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വന്തം ജനങ്ങളെ രാസായുധം ഉപയോഗിച്ച് ഇതിനു മുന്പും അസദ്
ഭരണകൂടം കൊന്നൊടുക്കിയിട്ടുണ്ടെന്ന് മെർക്കൽ ആരോപിച്ചു. ന്ധകഴിഞ്ഞ കാലങ്ങളിൽ നിരവധി തവണ രാസായുധം സ്വന്തം ജനങ്ങൾക്ക് എതിരായി ഉപയോഗിച്ചുവെന്നതിനു തെളിവുണ്ട്, അതിനെതിരെയുള്ള സൈനിക ഇടപെടൽ ഇപ്പോൾ അത്യന്താപേക്ഷിതമാണ്, മെർക്കൽ കൂട്ടിച്ചേർത്തു. ഇതിനിടെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് സിറിയയിൽ നിന്നുള്ള അഭയാർത്ഥികൾ ജർമനിയിലുടനീളം പ്രകടനം നടത്തിയതും ശ്രദ്ധേയമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ