ബംഗളൂരു നഗരത്തിൽ വായുമലിനീകരണം രൂക്ഷം
Thursday, March 1, 2018 10:31 PM IST
ബംഗളൂരു: ഡൽഹി മാതൃകയിൽ ബംഗളൂരുവിലും വായുമലിനീകരണത്തിൻറെ തോത് കുത്തനെ ഉയർന്നതായി പഠന റിപ്പോർട്ട്. ക്ലൈമറ്റ് ട്രെൻഡ്സ് എന്ന സംഘടനയും കോമീഡിയ ലാബും ചേർന്നു നഗരത്തിലെ പത്തിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

മാറനഹള്ളി റോഡ്, ഹൊസൂർ റോഡ്, നല്ലൂർഹള്ളി, ചിക്കലസാന്ദ്ര, അരിഹള്ളി ഗേറ്റ്, ജൽഭവൻ, എംജി റോഡ്, ശ്രീചൈതന്യ സ്കൂൾ, ന്യൂ താരഗുപേട്ട്, കെങ്കേരി റോഡ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. ഇവയിൽ മാറനഹള്ളി റോഡ്, ന്യൂതാരഗുപേട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം രേഖപ്പെടുത്തിയത്. രാവിലെയും വൈകുന്നേരവും മലിനീകരണത്തോത് ക്രമാതീതമായി ഉയരുന്നതായും പഠനത്തിൽ കണ്ടെത്തി.

നഗരത്തിലെ വാഹനപ്പെരുപ്പം മലിനീകരണം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. 72 ലക്ഷത്തോളം വാഹനങ്ങളാണ് നഗരത്തിലെ വിവിധ നിരത്തുകളിലുള്ളത്. ഇത് ഭാവിയിൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു കാരണമാകുമെന്നും പഠനം പറയുന്നു. നേരത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനങ്ങളിൽ ബംഗളൂരു നഗരത്തിലെ വായു ശരാശരി നിലവാരത്തിലുള്ളതാണെന്നു കണ്ടെത്തിയിരുന്നു. ഇതിനു വിരുദ്ധമായ പഠനറിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.