മന്ത്രിസഭയ്ക്ക് യുവത്വം തേടി മെർക്കൽ
Thursday, February 15, 2018 11:36 PM IST
ബെർലിൻ: ജർമനിയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിലൊരാളാണ് ചാൻസലർ അംഗല മെർക്കൽ. എന്നാൽ, തന്‍റെ മന്ത്രിസഭയിൽ ഇക്കുറി യുവത്വത്തിന് കൂടുതൽ പ്രാമുഖ്യം വേണമെന്നാണ് അവരുടെ ആഗ്രഹം. അറുപതിനു മേൽ പ്രായമുള്ളവർ മാത്രമല്ല മന്ത്രിസഭയിലേക്കു പരിഗണിക്കപ്പെടേണ്ടത് എന്ന് അഭിപ്രായത്തിൽ ഉറച്ചു നിന്ന് മെർക്കൽ പുതുമുഖങ്ങളെ തേടുകയാണ്.

സഖ്യ സർക്കാർ രൂപീകരണത്തിനു ചില വിട്ടുവീഴ്ചകൾ ആവശ്യമായി വന്നുവെന്ന് അവർ സമ്മതിച്ചു. എന്നാൽ, അതു വിശാലമായ രാജ്യ താത്പര്യം മുൻനിർത്തിയാണെന്നും ന്യായീകരണം.

പുതിയ മന്ത്രിസഭയിൽ സിഡിയുവിനും എസ്പിഡിക്കും ആറു വീതവും സിഎസ്യുവിനു മൂന്നും മന്ത്രിസ്ഥാനങ്ങളാണ് ഉണ്ടാവുക. എസ്പിഡി നേതാവ് മാർട്ടിൻ ഷൂൾസ് നേരത്തെ വിദേശകാര്യ വകുപ്പ് ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും, വ്യാപകമായ എതിർപ്പിനെത്തുടർന്നു പിൻവാങ്ങിയിരുന്നു.

പുതിയ ടീമുമായാണ് ഭരണം തുടങ്ങാൻ പോകുന്നതെന്ന് മെർക്കൽ പരോക്ഷ സൂചനയും നൽകിക്കഴിഞ്ഞു. ധനമന്ത്രാലയം എസ്പിഡിക്കായിരിക്കും. സാന്പത്തിക മന്ത്രാലയം സിഡിയുവിനും.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ