സ്കൂൾ വിദ്യാർഥികളുടെ ഭാരമൊഴിവാക്കണം: സർക്കാരിന് വിദഗ്ധസമിതിയുടെ ശിപാർശ
Friday, February 2, 2018 8:41 PM IST
ബംഗളൂരു: ഭാരമേറിയ ബാഗ് തോളിലേന്തി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഇനി നടുനിവർത്താം. അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ വിദ്യാർഥികളുടെ ബാഗിന്‍റെ ഭാരം കുറയ്ക്കണമെന്ന് വിദഗ്ധസമിതി സർക്കാരിനോടു ശിപാർശ ചെയ്തു.

വിദ്യാർഥികൾ അവരുടെ ശരീരഭാരത്തിന് ആനുപാതികമായതിലും കൂടുതൽ ഭാരമുള്ള സ്കൂൾബാഗാണ് ചുമക്കേണ്ടിവരുന്നതെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചത്. ആഴ്ച‍യിലൊരിക്കൽ സ്കൂളുകൾ നോ ബാഗ് ഡേ ആയി ആചരിക്കണമെന്നും രണ്ടാംക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂളിൽ തന്നെ ബാഗ് സൂക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നും ഡോ. നിരഞ്ജനാരാധ്യ അധ്യക്ഷനായ സമിതി ശിപാർശയിൽ പറയുന്നു.

കുട്ടികൾ ചുമക്കുന്ന ബാഗിന്‍റെ ഭാരം അവരുടെ ശരീരഭാരത്തിന്‍റെ പത്തു ശതമാനത്തിൽ കൂടരുതെന്നാണ് സമിതി വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചിരിക്കുന്നത്. വീട്ടിൽ നിന്നും കുടിവെള്ളവും ഭക്ഷണവും കൊണ്ടുവരുന്നത് ഒഴിവാക്കാൻ സ്കൂളുകളിൽ കാന്‍റീനും കുടിവെള്ള വിതരണ സംവിധാനവും ഒരുക്കാനും നിർദേശിച്ചിട്ടുണ്ട്. രണ്ടു വിഷയത്തിന് ഒരു നോട്ട് ബുക്ക് എന്ന രീതിയിലൂടെ കുട്ടികളുടെ നോട്ട്ബുക്കുകളുടെ എണ്ണം കുറയ്ക്കാമെന്നും സമിതി ശിപാർശയിൽ പറയുന്നു.
സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ 2016ലും വിദഗ്ധസമിതി രൂപീകരിച്ചിരുന്നു.

ഈ സമിതി ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായുള്ള നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗിന്‍റെ പരമാവധി ഭാരം ഒരു കിലോയും മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് രണ്ടു കിലോയും അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ നാലു കിലോയും എട്ടു മുതലുള്ള ക്ലാസുകളിൽ അഞ്ചു കിലോയുമായി നിജപ്പെടുത്തണമെന്നാണ് സമിതി നിർദേശിച്ചത്. എന്നാൽ ഇത് നടപ്പായില്ല.

നോ ബാഗ് ഡേ

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ ബാഗ്‌രഹിത ദിനമായി ആചരിക്കാനാണ് വിദഗ്ധസമിതി വിദ്യാഭ്യാസ വകുപ്പിനു നല്കിയ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഡിപിഐ പദ്ധതിയിട്ടിരുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
അതേസമയം, ആഴ്ചയിൽ ഏതു ദിവസം ബാഗ്‌രഹിതമാക്കണമെന്നതു സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. എങ്കിലും ബുധനാഴ്ചകളിലാകും ബാഗ്‌രഹിത ദിനമെന്നാണ് സൂചന. നിലവിൽ സംസ്ഥാനത്തെ ഏതാനും സ്കൂളുകളിൽ ബാഗ്‌രഹിത ദിനം ആചരിക്കുന്നുണ്ട്.