ഡിഎംഎയുടെ കായിക മാമാങ്കത്തിനായി ത്യാഗരാജാ കായിക സമുച്ചയം ഒരുങ്ങുന്നു
Tuesday, January 23, 2018 9:57 PM IST
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ജനുവരി 28 ഞായറാഴ്ച ആബാലവൃദ്ധം ജനങ്ങൾക്കായി നടത്തുന്ന കായിക മാമാങ്കത്തിനായി ഐഎൻഎ മാർക്കറ്റിനു സമീപമുള്ള ത്യാഗരാജാ കായിക സമുച്ചയം ഒരുങ്ങുന്നു. രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന കായികമേളയിൽ എഴുന്നൂറിൽപ്പരം കായികതാരങ്ങൾ എഴുപതോളം ഇനങ്ങളിലുള്ള മത്സരങ്ങളുടെ ഭാഗമാകും.

ഡിഎംഎയുടെ 25 ശാഖകളിലെ കായിക താരങ്ങൾ അണിനിരക്കുന്ന വർണ ശബളമായ മാർച്ച് പാസ്റ്റിൽ കായിക രംഗത്തെ പ്രമുഖ വ്യക്തികൾ സല്യൂട്ട് സ്വീകരിക്കും. ഏറ്റവും നല്ല മാർച്ച് പാസ്റ്റ് നടത്തുന്ന ശാഖക്ക് പ്രത്യേക ട്രോഫിയും നൽകും.

5 മുതല്‍ 9 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 50 മീറ്റര്‍ ഓട്ടം, 9 മുതല്‍ 12 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, 50 മീറ്റര്‍ സ്‌കിപ്പിംഗ് റേസ്, 12 മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100, 200 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, 15 മുതല്‍ 18 വയസുവരെയുള്ള മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 18 മുതല്‍ 25 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്കായി 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 25 മുതല്‍ 35 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, സ്ത്രീകള്‍ക്കായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, 35 മുതല്‍ 45 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200, 400 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, സ്ത്രീകള്‍ക്കായി 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ഷോട്ട് പുട്ട്, 45 മുതല്‍ 55 വയസുവരെയുള്ള പുരുഷന്മാര്‍ക്ക് 100, 200 മീറ്റര്‍ ഓട്ടം, റിലേ (4 x 100), ഷോട്ട് പുട്ട്, 400 മീറ്റര്‍ നടത്തം, സ്ത്രീകള്‍ക്കായി 100 മീറ്റര്‍ ഓട്ടം, ഷോട്ട് പുട്ട്,200 മീറ്റര്‍ നടത്തം, 56 വയസിനു മേലെയുള്ള വയോധികര്‍ക്ക് 100 മീറ്റര്‍ ഓട്ടവും 200 മീറ്റര്‍ നടത്തവും (പുരുഷന്മാര്‍), 100 മീറ്റര്‍ നടത്തം (സ്ത്രീകള്‍) എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.

മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഓരോ ഇനങ്ങളും കഴിയുന്പോൾ തന്നെ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കായിക മാമാങ്കത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ഡി.എം.എ. കായിക മത്സര കണ്‍വീനറും ജോയിന്‍റ് ട്രഷറാറുമായ മായ കെ. ജെ. ടോണി അറിയിച്ചു.


റിപ്പോർട്ട്: പി.എൻ. ഷാജി