പുതുവർഷത്തിലെ ആദ്യ പെൺകൊടിക്ക് ബിബിഎംപിയുടെ സമ്മാനം
Monday, January 1, 2018 10:01 PM IST
ബംഗളൂരു: പുതുവർഷപ്പുലരിയിൽ നഗരത്തിൽ പിറക്കുന്ന ആദ്യ പെൺകൊടിയെ കാത്തിരിക്കുന്നത് വമ്പൻ സൗജന്യങ്ങൾ. കുട്ടിയുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത് ബിബിഎംപി ആ‍യിരിക്കും. മേയർ ആർ. സമ്പത്ത് രാജാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന പെൺകുഞ്ഞിനാണ് ഈ സൗജന്യം ലഭ്യമാകുന്നത്. ഇതിനായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കുട്ടിയുടെയും ബിബിഎംപി കമ്മീഷണറുടെയും പേരിൽ ജോയിന്‍റ് അക്കൗണ്ട് ആരംഭിച്ച ശേഷം അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. ഇതിന്‍റെ പലിശ ഉപയോഗിച്ച് കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ നിവൃത്തിക്കും. പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തുന്ന നിർധനരായ സ്ത്രീകൾക്ക് പെൺകുട്ടിയുടെ വിദ്യാഭ്യാസം ഭാരമാകാതിരിക്കാനാണ് ഈ നടപടിയെന്നും മേയർ അറിയിച്ചു.

ആശുപത്രികളിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഇന്ന് അർധരാത്രിക്കു ശേഷം ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തും. അതേസമയം, പ്രസവശസ്ത്രക്രിയ മുൻകൂട്ടി നിശ്ചയിക്കാവുന്നതുകൊണ്ട് സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കു മാത്രമേ ആനുകൂല്യം ലഭ്യമാകൂ എന്നും മേയർ സമ്പത്ത് രാജ് അറിയിച്ചു. നഗരത്തിൽ ബിബിഎംപിയുടെ കീഴിലുള്ള 32 ആശുപത്രികളിൽ 26 എണ്ണത്തിലും പ്രസവ വാർഡുകളുണ്ട്.