ഓസ്ട്രിയയിൽ മന്ത്രിസഭാ രൂപീകരണത്തിനായി ഭരണസഖ്യം മാരത്തണ്‍ ചർച്ച നടത്തുന്നു
Wednesday, December 13, 2017 12:30 PM IST
വിയന്ന: ഓസ്ട്രിയയിലെ ഭരണകക്ഷിയായ പീപ്പിൾ പാർട്ടിയും ഫ്രീഡം പാർട്ടിയുമായുള്ള മാരത്തണ്‍ ചർച്ചകൾ രാജ്യ തലസ്ഥാനമായ വിയന്നയിൽ പുരോഗമിക്കുന്നു. ചർച്ചകൾക്ക് പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻ കുർസും ഫ്രീഡം പാർട്ടി നേതാവ് ട്രാചോയുമാണ് നേതൃത്വം നൽകുന്നത്. ഡിസംബർ പകുതി വരെയാണ് ഗവണ്‍മെന്‍റ് രൂപീകരണ ചർച്ചകൾ നടത്താനുള്ള സമയം.

ഇനി പരിമിതമായ സമയം മാത്രമാണ് പുതിയ ഭരണകക്ഷിയ്ക്കുള്ളത്. രാത്രിയും പകലും നീണ്ട ചർച്ചകളാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇതുവരെ നടന്നുവന്നത്. ഡിസംബർ 18നോ 20നോ പുതിയ സർക്കാർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ചർച്ചകൾ അനുസരിച്ച് ഫ്രീഡം പാർട്ടിക്ക് ആറു മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് സൂചന. ഇതിൽ ആഭ്യന്തരം, പ്രതിരോധം, വിദേശ വകുപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന. പാർട്ടി നേതാവ് സ്ട്രാഹേ വൈസ് ചാൻസലറാകും. കൂടാതെ സ്പോർട്സ് വകുപ്പും അദ്ദേഹത്തിനായിരിക്കും.

പീപ്പിൾസ് പാർട്ടി നേതാവ് സെബാസ്റ്റ്യൻസ് കുർസ് ചാൻസലറാകും. കൂടാതെ ധനകാര്യവും അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന. നിലവിലെ ആഭ്യന്തരമന്ത്രി സൊബോട്ട് മന്ത്രിയായി പുതിയ മന്ത്രിസഭയിലുമുണ്ടാകും. വിദ്യാഭ്യാസമായിരിക്കും പുതിയ വകുപ്പ്. കൃഷി വകുപ്പും പീപ്പിൾസ് പാർട്ടി കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ സൂചനകൾ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ