സംസ്കാര ചടങ്ങിനിടെ പിടച്ചിൽ; മരിച്ചതായി ഡോക്ടർ വിധിയെഴുതിയ കുട്ടി ജീവിതത്തിലേക്ക്
Friday, December 1, 2017 8:23 AM IST
ന്യൂഡൽഹി: മരിച്ചതായി അറിയിച്ച് ആശുപത്രിയിൽനിന്നും ബന്ധുക്കൾക്ക് കൈമാറിയ ഇരട്ടകുട്ടികളിലൊരാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. അതും സംസ്കരിക്കുന്നതിനു തൊട്ടുമുമ്പ്. ഡൽഹി ഷാലിമാർ ബാഗിലെ പ്രശസ്തമായ മാക്സ് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ഡൽഹി സ്വദേശി പ്രവീണിന്‍റെ ഭാര്യ ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്. എന്നാൽ കുട്ടികളിലൊരാൾ മരിച്ചതായും രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നഴ്സറിയിൽ സൂക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് രണ്ടു കുട്ടികളും മരിച്ചതായും ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചു. കുട്ടികളെ കാർബോർഡ് പെട്ടിയിലാക്കി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. മൃതദേഹവുമായി ആശുപത്രിയിൽനിന്നും മടങ്ങിയ ബന്ധുക്കൾ സംസ്കാര ചടങ്ങിനിടെ ഒരുകുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ബന്ധുക്കൾ ഈ കുട്ടിയുമായി ആശുപത്രിയിലേക്കുപാഞ്ഞു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.