ചിക്കുൻഗുനിയ; കർണാടക മുന്നിൽ
Friday, November 24, 2017 11:55 AM IST
ബംഗളൂരു: രാജ്യത്ത് ഈവർഷം ഏറ്റവും കൂടുതൽ ചിക്കുൻഗുനിയ കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടകയിലെന്ന് പുതിയ കണക്കുകൾ. നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം രാജ്യത്ത് ഈ വർഷം നവംബർ വരെ 47,500 പേരാണ് ചിക്കുൻ ഗുനിയ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തിയത്. ഇവരിൽ 25,829 പേരും കർണാടകയിലാണ്. അതായത്, ഏകദേശം പകുതിയിലധികം. ഇവരിൽ 2,300 പേർക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ചിക്കുൻ ഗുനിയ കേസുകളിൽ പ്രതിവർഷം ഗണ്യമായ വർധനയാണ് ഉണ്ടായത്. 2011ൽ 1,941 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2015ൽ ഇത് 20,700 ആയി ഉയർന്നു. കനത്ത മഴയും രോഗംപരത്തുന്ന കൊതുകകളുടെ എണ്ണത്തിലുണ്ടായ വർധനയുമാണ് രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണമായതെന്ന് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം ഡപ്യൂട്ടി ഡയറക്ടർ ഡോ. പ്രകാശ് കുമാർ പറഞ്ഞു.

നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്‍റെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തിൽ 5,896 ചിക്കുൻ ഗുനിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,727 കേസുകളുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.