സ്വിസ് ആരോഗ്യ ഇൻഷുറൻസിൽ ഇനി വിദേശ ചികിത്സയ്ക്കും പരിരക്ഷ
Friday, November 17, 2017 11:08 AM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ബേസിക് ഹെൽത്ത് ഇൻഷുറൻസിൽ വിദേശ ചികിത്സയ്ക്ക് പരിമിതമായ പരിരക്ഷ അനുവദിക്കും. വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന കാന്‍റനുകളിൽ താമസിക്കുന്നവർക്കു മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

2006 മുതൽ രാജ്യത്തെ രണ്ടു മേഖലകളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഇതനുസരിച്ച് ബാസലിൽ താമസിക്കുന്നവർക്ക് ജർമനിയിലും, സെന്‍റ് ഗാലനിൽ താമസിക്കുന്നവർക്ക് ലിസ്റ്റൻസ്റ്റൈനിലും ഇൻഷുറൻസ് പ്രകാരം ചികിത്സ തേടാൻ സാധിച്ചിരുന്നു.

രണ്ടു പൈലറ്റ് പദ്ധതികളും സ്ഥിരപ്പെടുത്താനാണ് തീരുമാനം. ജനീവ അടക്കം മറ്റ് അതിർത്തി പ്രദേശങ്ങളിലേക്ക് കൂടി ഇതു വ്യാപിപ്പിക്കുകയും ചെയ്യും. 2015 ൽ 77.7 ബില്യൺ ഫ്രാങ്കാണ് ഇൻഷ്വറൻസ് മേഖലയിൽ സർക്കാർ മുടക്കിയ തുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ