ജർമനിയിൽ പെൻഷൻ വർധന ജനുവരി മുതൽ
Wednesday, November 15, 2017 12:06 PM IST
ബെർലിൻ: 2018 ജനുവരി ഒന്നുമുതൽ ജർമനിയിലെ പെൻഷൻകാർക്ക് അധിക തുക ലഭിയ്ക്കും. മൂന്നു ശതമാനത്തിലധികം വർധനയാണ് സൂചിപ്പിക്കുന്നത്. കിഴക്കൻ ജർമൻകാർക്ക് 3.2 ശതമാനവും പടിഞ്ഞാറൻ ജർമൻകാർക്ക് 3.1 ശതമാനവും വർധനയാണ് നടപ്പിലാക്കുന്നത്.

നിലവിലുള്ള പെൻഷൻ ഫണ്ടിലേയ്ക്കുള്ള അടവിന്‍റെ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. 18.6 ശതമാനത്തിൽ നിന്ന് 0.1 ശതമാനം കിഴിവു വരുത്തിയാണ് നിയമം 2018 ൽ പ്രാബല്യത്തിലാക്കുന്നത്. 24 മില്യൻ പെൻഷൻകാർക്ക് ഇതിന്‍റെ പ്രയോജനമുണ്ടാവും.

മെർക്കലിന്‍റെ നേതൃത്വത്തിൽ അടുത്തയാഴ്ച അധികാരത്തിൽ വരുന്ന ജെമൈക്ക മുന്നണി മന്ത്രിസഭയുടെ അനുവാദം ലഭിച്ചാലുടൻ നിയമം പ്രാബല്യത്തിലാവും. സർക്കാർ രൂപീകരണത്തിനായി മുന്നണിചർച്ചകൾ അവസാനവട്ടത്തിലാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ