മാഡം ക്യൂറിയെ ലോകം അനുസ്മരിച്ചു
Monday, November 13, 2017 12:17 PM IST
ബെർലിൻ: മാഡം മേരി ക്യുറിയുടെ നൂറ്റിയന്പതാം ജ·വാർഷികം ലോകമെന്പാടും ശാസ്ത്ര ലോകം ആചരിച്ചു. റേഡിയം കണ്ടു പിടിച്ചതാര് എന്ന ചോദ്യത്തിനുത്തരമായി ഒതുങ്ങുന്ന ശാസ്ത്രകാരിയല്ല, മറിച്ചു മേരി ക്യൂറി മനസിനെ പരീക്ഷണശാലയുടെ ചുമരുകളിൽ തളച്ചിടാതെ മാനവികതയുടെ അനന്തവിഹായസിലേക്ക് ഉയർത്തിയ മഹതിയാണ്.

1867 നവംബർ ഏഴിന് പോളണ്ടിലാണ് 'മന്യ'എന്ന ഓമനപ്പേരുളള മരിയ സലോമിയ സ്ക്ലോഡോസ്ക്ക ജനിച്ചത്. കുഞ്ഞിലേ അമ്മ നഷ്ടപ്പെട്ടു. ചേച്ചിയും മരിച്ചു. അച്ഛൻറെ കണ്ണാടി അലമാരയിൽ നിന്നും പരീക്ഷണങ്ങൾ ആരംഭിക്കുന്നു. വിശപ്പു സഹിക്കാതെ എത്ര വട്ടം തളർന്നു വീണു; സാർ ചക്രവർത്തിക്കെതിരേ പോളണ്ടിനുവേണ്ടി പോരാടുന്പോൾ, കർഷകരെയും തൊഴിലാളികളെയും അക്ഷരവും ഭാഷയും പഠിപ്പിക്കുന്ന രഹസ്യസംഘടനയിൽ പ്രവർത്തിച്ചപ്പോൾ, സാഹസികയായി പർവതാരോഹണം നടത്തിയപ്പോൾ.

അർബുദ രോഗ ചികിത്സക്ക് വലിയ സംഭാവന ചെയ്ത ഇവർ റേഡിയോ വികിരണം മൂലം ഉണ്ടായ അർബുദരോഗം കൊണ്ടു തന്നെ മരണമടഞ്ഞു. ഒരർഥത്തിൽ ഇഞ്ചിഞ്ചായുള്ള മരണത്തെ സ്വയം വരിച്ചു. ഒരുപാട് നേട്ടങ്ങൾ സ്വന്തം പേരിലാക്കി അവർ 1934 ജുലൈ നാലിന് ലോകത്തോടു വിട പറഞ്ഞു.

അർബുദ രോഗാണുക്കളെ നശിപ്പിക്കാനും അർബുദം ബാധിച്ച കോശങ്ങളെ കരിച്ചുകളയാനും റേഡിയം വികിരണം ഫലപ്രദമാണെന്ന് മാഡം ക്യൂറി സ്ഥാപിച്ചു. വലിയ വാണിജ്യ സാധ്യതയുള്ള കണ്ടുപിടുത്തം ആയിരുന്നു അത്. കണ്ടുപിടുത്തങ്ങൾക്ക് പേറ്റൻറ് വേണ്ടന്നു പറഞ്ഞ് അറിവിനെ സ്വതന്ത്രമാക്കിയ ധീര വനിത കൂടിയാണവർ.

1903ൽ ഫിസിക്സിനുള്ള നൊബേൽ സമ്മാനം നൽകി ലോകം മേരിയെ ആദരിച്ചു. ഇതോടെ, നൊബേൽ സമ്മാനം ലഭിച്ച ആദ്യ വനിത എന്ന ബഹുമതിയോടൊപ്പം രണ്ട് ശാസ്ത്രശാഖകളിൽ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും നൊബേൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി എന്ന ബഹുമതിയും മേരിക്ക് സ്വന്തമായി.

ഒരു വീട്ടിൽ മൂന്നു നൊബേൽ സമ്മാനമെന്ന അപൂർവത ക്യുറി ദന്പതികൾക്കു മാത്രം സ്വന്തമാണ്. 1903ലെ ഉൗർജതന്ത്ര നൊബേൽ മേരി ക്യൂറിയുടെ ഗൈഡ് ഹെൻറി ബെക്വറലിനൊപ്പം മേരി ക്യൂറിയും പിയറി ക്യൂറിയും പങ്കിട്ടെടുത്തു. റേഡിയത്തിൻറെ കണ്ടുപിടുത്തത്തിന് 1911ൽ രസതന്ത്രം നൊബേൽ സമ്മാനവും മാഡം ക്യൂറിയെ തേടിയെത്തി. മേരി ക്യൂറിയുടെ മകൾ ഐറിൻ ജൂലിയറ്റ് ക്യൂറിയും ഭർത്താവ് ഫ്രെഡറിക്കിനും 1935ൽ രസതന്ത്ര നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി. കൃത്രിമ റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ചതിനായിരുന്നു പുരസ്കാരം. മാഡം ക്യൂറിക്ക് രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചതിൻറെ ശതാബ്ദി വർഷമാണ് ഇത്. ഈ വർഷം ലോക രസതന്ത്രവർഷമായി ആചരിക്കുന്നത് അതുകൂടി പരിഗണിച്ചാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ