മെട്രോ സ്റ്റേഷനുകൾക്കു സമീപം ഇനി സൈക്കിൾ ട്രാക്കുകളും
Wednesday, November 1, 2017 10:07 AM IST
ബംഗളൂരു: നഗരത്തിലെ വിവിധ മെട്രോ സ്റ്റേഷനുകൾക്കു സമീപം സൈക്കിൾ ട്രാക്കുകൾ എത്തുന്നു. മലിനീകരണമില്ലാത്ത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് തിരക്കേറിയ മെട്രോ സ്റ്റേഷനുകൾക്കു സമീപം സൈക്കിൾ ട്രാക്കുകൾ നിർമിക്കാൻ ബിബിഎംപി പദ്ധതിയിടുന്നത്. 71 കിലോമീറ്റർ നീളത്തിൽ രണ്ടു മീറ്റർ വീതിയിലാണ് ട്രാക്ക് ഒരുക്കുന്നത്. ഇതിനായി 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത വർഷം മാർച്ചിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തിൽ പർപ്പിൾ ലൈനിലെ ബൈയപ്പനഹള്ളി, എസ്വി റോഡ്, ഇന്ദിരാനഗർ, അൾസൂർ, എംജി റോഡ്, ട്രിനിറ്റി, മാഗഡി റോഡ്, ഹൊസഹള്ളി, വിജയനഗർ, ദീപാഞ്ജലി നഗർ, മൈസൂരു റോഡ് സ്റ്റേഷനുകളിലും ഗ്രീൻ ലൈനിലെ പീനിയ, യശ്വന്തപുര, മഹാലക്ഷ്മി, രാജാജിനഗർ, ജയനഗർ, ആർവി റോഡ്, ബാണാശങ്കരി, ജെപി നഗർ സ്റ്റേഷനുകളിലുമാണ് സൈക്കിൾ ട്രാക്ക് നിർമിക്കുന്നത്. പദ്ധതി വിജയമാണെന്നു കണ്ടാൽ പൊതുജനാഭിപ്രായം തേടിയ ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. നഗരത്തിൽ സൈക്കിളുകൾ വാടകയ്ക്ക് നല്കുന്ന ട്രിൻ ട്രിൻ പദ്ധതി നടപ്പാക്കാനിരിക്കുകയാണ്. ഇത് മെട്രോ യാത്രികർക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തൽ.

വിശദമായ പദ്ധതിനിർദേശം ഈയാഴ്ച തന്നെ സർക്കാരിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു. സൈക്കിൽ ട്രാക്കുകളിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനും അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനുമായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും .