ഒരു കേസിൽ ഒരു രാജി; ജോർജിനെ തള്ളാതെ സിദ്ധരാമയ്യ
Friday, October 27, 2017 7:32 AM IST
ബംഗളൂരു: കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജിന്‍റെ രാജി ആവശ്യം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. ജോർജിനെതിരെ പുതുതായി കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. ഇത് നേരത്തെയുള്ള കേസാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതുമാണ്. പുതിയൊരു കേസിന്‍റെ കാര്യമില്ല. ജോർജിന്‍റെ രാജിയുടെ സാഹചര്യം നിലനിൽക്കുന്നുമില്ലെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ സംഭവത്തിൽ‌ ജോർജ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചതാണ്. ഇപ്പോൾ അദ്ദേഹം ബംഗളൂരു നഗരസവികസന മന്ത്രിയാണ്. കേന്ദ്ര ഏജൻസിയായ സിബിഐയുടെ അന്വേഷണത്തെ അദ്ദേഹം സ്വാധീനിക്കുമെന്ന ചോദ്യം ഉയരുന്നുപോലുമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്‌മഹത്യ ചെയ്ത സംഭവത്തിലാണ് കെ.ജെ. ജോർജിനെതിരെ സിബിഐ കേസെടുത്തത്. ജോർജിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. രാജിവച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നാണ് ബിജെപിയുടെ ഭീഷണി.

മംഗളൂരു റേഞ്ച് ഐജി ഓഫിസ് ഡിവൈഎസ്പി ആയിരുന്ന ഗണപതി 2016 ജൂലൈ ഏഴിനാണു മടിക്കേരിയിലെ ലോഡ്ജിൽ ജീവനൊടുക്കിയത്. അന്ന് ആഭ്യന്തരമന്ത്രി ആയിരുന്ന കെ.ജെ. ജോർജ്, ഇന്‍റലിജൻസ് എഡിജിപി എ.എം. പ്രസാദ്, ലോകായുക്ത ഐജി പ്രണബ് മൊഹന്തി എന്നിവർക്കെതിരെ തൊഴിൽ പീഡനം ആരോപിച്ച് കുറിപ്പ് എഴുതിയ ശേഷമായിരുന്നു മരണം.