ചർച്ച് സ്ട്രീറ്റിൽ ഇനി ലേഡീസ് ഒാൺലി പാർക്കിംഗ്..!
Wednesday, October 25, 2017 1:08 PM IST
ബംഗളൂരു: ചർച്ച് സ്ട്രീറ്റിൽ വാഹനങ്ങളുമായെത്തുന്ന വനിതകൾക്ക് ഒരു സന്തോഷവാർത്ത. വനിതകൾക്കു വേണ്ടി മാത്രം പാർക്കിംഗ് സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് ബിബിഎംപി അധികൃതർ. നഗരത്തിലെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ വനിതകൾക്കായി പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.

കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി വനിതകളാണ് സ്വന്തം വാഹനങ്ങളിൽ ചർച്ച് സ്ട്രീറ്റിൽ‌ ദിനംപ്രതി എത്തുന്നത്. അവരിൽ പലരും വാഹനത്തിരക്ക് കാരണം സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ നിർബന്ധിതരാകുകയാണെന്ന് മേയർ സമ്പത്ത് രാജു പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം ചർച്ച് സ്ട്രീറ്റിൽ പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് വനിതകൾക്ക് മാത്രമായി പാർക്കിംഗ് കേന്ദ്രം നിർമിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്തത്.

ചർച്ച് സ്ട്രീറ്റ് കൂടാതെ ബ്രിഗേഡ് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ് പോലുള്ള തിരക്കേറിയ നഗരകേന്ദ്രങ്ങളിലും ഇത്തരത്തിൽ സംവിധാനമൊരുക്കുമെന്നും മേയർ പറഞ്ഞു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് അദ്ദേഹം ചർച്ചകൾ നടത്തും. എട്ടു കോടിയുടെ ടെൻഡർ ഷുവർ ജോലികൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.