ട്രിൻ ട്രിൻ ഇനി ബംഗളൂരുവിലും മുഴങ്ങും
Friday, October 6, 2017 6:08 AM IST
ബംഗളൂരു: മൈസൂരുവിൽ നടപ്പാക്കിയ സൈക്കിൾ ഷെയറിംഗ് പദ്ധതിയായ ട്രിൻ ട്രിൻ ബംഗളൂരുവിലുമെത്തുന്നു. മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെയാണ് പദ്ധതിയ്ക്ക് നഗരത്തിൽ പച്ചക്കൊടിയായത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ കോർത്തിണക്കി 10 15 കിലോമീറ്റർ ദൂരപരിധിയിൽ ഒരുക്കുന്ന പദ്ധതിക്ക് 80.18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജൂണിലാണ് മൈസൂരുവിൽ ട്രിൻ ട്രിൻ പദ്ധതി നടപ്പാക്കിയത്. 450 സൈക്കിളുകളാണ് മൈസൂരുവിലെത്തിച്ചത്. അതേസമയം, ബംഗളൂരുവിൽ 6,000 സൈക്കിളുകൾ നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

എംജി റോഡ്, ഇന്ദിരാനഗർ, എച്ച്ബിആർ ലേഒൗട്ട്, കോറമംഗല, എച്ച്എസ്ആർ ലേഒൗട്ട്, കച്ചറകനഹള്ളി എന്നിവിടങ്ങളിൽ ഡോക്കിംഗ് സ്റ്റേഷനുകളുണ്ടാകും. ആവശ്യക്കാർക്ക് സ്മാർട്ട് കാർഡ് ഉപയോഗിച്ച് സൈക്കിൾ എടുക്കാം. യാത്ര കഴിഞ്ഞ് ഏതു സ്റ്റേഷനിൽ വേണമെങ്കിലും തിരികെ വയ്ക്കാനുമാകും. ഇന്ത്യയിൽ ആദ്യത്തെ സൈക്കിൾ ഷെയറിംഗ് പദ്ധതിയാണ് മൈസൂരുവിൽ ആരംഭിച്ചത്. 350 രൂപയാണ് അംഗത്വഫീസ്. അംഗങ്ങളാകുന്നവർക്ക് സ്മാർട്ട് കാർഡ് ലഭിക്കും. ഇവർക്ക് ആദ്യത്തെ ഒരു മണിക്കൂർ സൈക്കിൾ സൗജന്യമായി ഉപയോഗിക്കാനാകും. പിന്നീടുള്ള രണ്ടു മണിക്കൂറിന് അഞ്ചുരൂപയും മൂന്നു മണിക്കൂറിന് പത്തുരൂപയും നാലുമണിക്കൂറിന് 20 രൂപയുമാണ് നിരക്ക്.