ദസറയ്ക്ക് നാളുകളെണ്ണി മൈസൂരു; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Thursday, September 7, 2017 3:03 AM IST
മൈസൂരു: ദസറ വിളിപ്പാടകലെ എത്തിയതോടെ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ഈമാസം 21 മുതൽ 30 വരെയാണ് ദസറ ആഘോഷങ്ങൾ. ദസറയുടെ ഭാഗമായുള്ള കാർഷിക ദസറ 22 മുതൽ 24 വരെ ജെ.കെ. മൈതാനിയിൽ നടക്കും. മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ പരിപാടി ഉദ്ഘാടനം ചെയ്യും. ആയിരക്കണക്കിന് കർഷകർ അണിനിരക്കുന്ന ഘോഷയാത്ര, കാർഷികോപകരണങ്ങളുടെ പ്രദർശനം എന്നിവയും കൊട്ടാരപരിസരത്ത് നടക്കും. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന സെമിനാറുകൾ, കർഷകർക്കായുള്ള മത്സരങ്ങൾ എന്നിവയും കാർഷികദസറയിൽ ഒരുക്കുന്നുണ്ട്.

ദസറയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഇത്തവണ മൂന്നു വേദികളിലായാണ് നടക്കുന്നത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗ്രൗണ്ട്സിൽ സെപ്റ്റംബർ 21 മുതൽ 28 വരെയും ലളിത മഹൽ ഹെലിപാഡിനു സമീപമുള്ള എംയുഡിഎ ഗ്രൗണ്ട്സിലും സതഗള്ളി ബസ് സ്റ്റാൻഡിനു സമീപവുമുള്ള വേദിയിലും 21 മുതൽ 30 വരെയുമാണ് ഭക്ഷ്യമേള നടക്കുന്നത്.

ദസറയുടെ പ്രധാന ആകർഷണമായ ജംബോസവാരിയും ദസറ ഘോഷയാത്രയും മുപ്പതിനാണ് നടക്കുന്നത്. ജംബോ സവാരിക്കായുള്ള ആനകളുടെ പരിശീലനം നടന്നുവരികയാണ്.

ഇത്തവണ ദസറ കനത്ത സുരക്ഷയിൽ

മൈസൂരു: ഇത്തവണത്തെ ദസറയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുമെന്ന് മൈസൂരു പോലീസ് കമ്മീഷണർ ഡോ. എ. സുബ്രഹ്മണ്യേശ്വര റാവു അറിയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 3,500 പോലീസുകാരെയാണ് സുരക്ഷാ ജോലിക്കായി നിയമിക്കുന്നത്. സെപ്റ്റംബർ ഇരുപതിന് 2,500 പേരും 27ന് ബാക്കി ആയിരം പേരും മൈസൂരുവിൽ എത്തി ചുമതല ഏറ്റെടുക്കും. ദസറയ്ക്കു മുന്നോടിയായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായും കമ്മീഷണർ അറിയിച്ചു.

ഇത്തവണ ദസറ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കാൻ പോലീസ് പ്രത്യേക ബാരിക്കേഡുകൾ ഉപയോഗിക്കും. കഴിഞ്ഞ വർഷം ഘോഷയാത്ര കാണാനെത്തിയ ജനക്കൂട്ടം ബാരിക്കേഡ് തള്ളിനീക്കി കൊട്ടാരവളപ്പിലെ രാജമാർഗയിൽ കടന്നതിനെ തുടർന്ന് യാത്ര തടസപ്പെട്ടിരുന്നുവെന്നും കമ്മീഷണർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി ലഭിച്ചിരുന്നു. സംഭവത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തവണ ബംഗളൂരുവിൽ നിന്ന് പ്രത്യേക ബാരിക്കേഡുകൾ എത്തിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു. കൊട്ടാരവളപ്പിലും ജംബോസവാരി നടക്കുന്ന പാതയിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക ബാരിക്കേഡുകൾ ഉപയോഗിക്കും.