വിമാനയാത്രയിൽ ഉണ്ടാകുന്ന എല്ലാ കാലതാമസത്തിനും യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കില്ല
Tuesday, August 15, 2017 5:57 AM IST
ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങളിൽ നിന്നും സർവീസ് നടത്തുന്ന വിമാന കന്പനികൾ യാത്രാ സമയത്തിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ താമസം വരുത്തിയാൽ യാത്രക്കാരന് 250 മുതൽ 600 യൂറോ വരെ നഷ്ടപരിഹാരം നൽകണമെന്ന് യൂറോപ്യൻ കോടതി വിധി എല്ലാത്തരം വിമാന സർവീസ് വൈകലുകൾക്കും ബാധകമല്ല.

ഫ്രാങ്ക്ഫർട്ടിനടുത്ത് റുസൽസ്ഹൈം സെഷൻസ് കോടതി വിധിപ്രകാരം അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും മൂലം വിമാനം പുറപ്പെടുന്ന സമയത്തിൽ വരുന്ന കാലതാമസത്തിന് യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല. അതുപോലെ കാഴ്ച്ചയെ ബാധിക്കുന്ന മൂടൽമഞ്ഞ്, ശക്തമായ മഞ്ഞ് വീഴ്ച്ച എന്നീ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കില്ല.

ഫ്രാങ്ക്ഫർട്ടിൽ നിന്നും കരീബിയൻ ദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന കോണ്‍ഡോർ ഫ്ളൈറ്റ് ശക്തമായ മഴയും കാറ്റും ഇടിമിന്നലും മൂലം പുറപ്പെടേണ്ടിയിരുന്ന സമയത്ത് യാത്ര തിരിക്കാൻ സാധിക്കാതെ വന്നതിനെതിരെ ഒരു യാത്രക്കാരൻ നൽകിയ കേസിലാണ് റുസൽസ്ഹൈം സെഷൻസ് കോടതിയുടെ പുതിയ വിധി.

റിപ്പോർട്ട്: ജോർജ് ജോണ്‍