റാന്പിൽ തിളങ്ങി വർണ സന്പത്ത്
Thursday, June 1, 2017 5:47 AM IST
ബംഗളൂരു: കർണാടകയ് ക്കുവേണ്ടി റാന്പിൽ തിളങ്ങി മലയാളി യുവതി ശ്രദ്ധേയയാകുന്നു.വിജയ ബാങ്ക് മാനേജർ ബംഗളൂരു ബാബുസപാളയിലെ മല്ലപ്പ ലേഔട്ടിൽ താമസിക്കുന്നസന്പത്ത് കുമാറിന്‍റെയും തലയോലപ്പറന്പ് പുൽപ്പറയിൽ കുഞ്ഞുമോളുടെയും മകളായ വർണ സന്പത്താണ് മലയാളികൾക്കാകെ അഭിമാനമായിമാറുന്നത്.

അടുത്തിടെ കൊല്ലത്തു നടന്ന മിസ് ക്യൂൻ ഓഫ് ഇന്ത്യ 2017 സൗന്ദര്യമത്സരത്തിൽ റണ്ണറപ്പായാണ് ഈ സുന്ദരി ശ്രദ്ധേയയായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന മിസ് സൗത്ത് ഇന്ത്യ 2017 സൗന്ദര്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ടാലന്‍റ് പട്ടങ്ങളും വർണയ്ക്കു ലഭിച്ചിട്ടുണ്ട്. 2013ൽ മിസ് മലയാളി ബാംഗളൂർ കിരീടം ചൂടി. 2014ലെ മിസ് മംഗലാപുരം, 2016ലെ മിസ് ബാംഗളൂർ സൗന്ദര്യ മത്സരങ്ങളിൽ റണ്ണറപ്പുമായിരുന്നു.

ബംഗളൂരു സെന്‍റ് ഫ്രാൻസിസ് സേവ്യർ ഗേൾസ് ഹൈസ്കൂളിലുംമൗണ്ട് കാർമൽ കോളജിലുമായി പഠനം പൂർത്തിയാക്കിയ വർണ ഇപ്പോൾ കെആർ പുരം കേംബ്രിഡ്ജ്പിയു കോളജിൽ ബയോളജി അധ്യാപികയാണ്. ഒപ്പം ബംഗളൂരു സർവകലാശാലയിൽ ലൈഫ് സയൻസിൽ പിഎച്ച്ഡിയും ചെയ്യുന്നു. കുട്ടിക്കാലം മുതൽ നൃത്തം അഭ്യസിച്ചുതുടങ്ങിയ വർണ പത്താംവയസിൽ അരങ്ങേറ്റം കുറിച്ചു. 2003 ജൂണിൽ ഭരതനാട്യം ജൂണിയർ പരീക്ഷ പാസായി. 2011 ജൂണിൽ ഭരതനാട്യം സീനിയർ പരീക്ഷയുംപാസായി. ബാബുസപാളയയിലെവീടിനു സമീപത്തായി വർണ നൃത്തശാലഎന്നപേരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ചെറിയ രീതിയിൽ ആരംഭിച്ച നൃത്തശാലയിൽ ഇപ്പോൾ 175 വിദ്യാർഥികളുണ്ട്.

സൗന്ദര്യമത്സരം എന്നത് അഴകിന്‍റെ മാറ്റുരയ്ക്കലിനപ്പുറം ബുദ്ധിയും വിവേകവും നൽകുന്ന ആകർഷണീയതയാണെന്ന് വർണ പറയുന്നു. സിനിമയിൽ അവസരം ലഭിച്ചെങ്കിലും പെട്ടെന്ന് കുറച്ചു സിനിമകളിൽ അഭിനയിക്കുന്നതിനെക്കാൾ ഗൗരവമായി സിനിമയെ കാണാനാണ് വർണയ്ക്കു താത്പര്യം. തന്‍റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുയോജ്യമായ സിനിമകളിൽ മാത്രമേ അഭിനയിക്കൂവെന്നാണ് വർണ പറയുന്നത്. അധ്യാപനവും ഉപരിപഠനവും അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഈ സുന്ദരിയുടെ ആഗ്രഹം.

ഇന്ത്യൻ ഫൈനാർട്സ് സൊസൈറ്റിയുടെ വേദികളിലും കർണാടക സർക്കാരിന്‍റെ വിവിധ വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള വർണ ദൂരദർശന്‍റെ എഗ്രേഡ് ആർട്ടിസ്റ്റ് കൂടിയാണ്. ഇതിനുപുറമെ ബ്രിട്ടനിൽ വാൽതാംസ്റ്റോ, ബ ർമിംഗ്ഹാം,എസ്താം, ഈസ്റ്റ്ബോണ്‍, റെഡ്ഹിൽ എന്നിവിടങ്ങളിലും ജർമനിയിലും വർണ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലും കർണാടകയിലും വിവിധ ടിവിഷോകളിലും വർണ പങ്കെടുത്തിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങളുംവർണയെതേടിയെത്തിയിട്ടുണ്ട്. പ്രശസ്തമായ ഇന്ത്യൻ ഫൈൻ ആർട്സ് ആൻഡ് മ്യൂസിക് ട്രോഫി, നാട്യമയൂരി അവാർഡ്, ജിഎൻഡിഎൻ അവാർഡ് എന്നിവ പുരസ്കാരങ്ങളിൽ ഉൾപ്പെടുന്നു. ബംഗളൂരു മൗണ്ട് കാർമൽ കോളജിൽ വിദ്യാർഥിനിയായിരിക്കെ ഇന്‍റർ കോളജിയറ്റ് മത്സരങ്ങളിലും അന്തർ സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്ത് തിളങ്ങിയിട്ടുണ്ട്. വർണയുടെ മാതാവ് കുഞ്ഞുമോൾ ബംഗളൂരുവിൽ ചെറീഷ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന നടത്തുകയാണ്. കോട്ടയം തലയോലപ്പറന്പ് പുൽപ്പാറയിൽ കുടുംബാംഗമാണ് കുഞ്ഞുമോൾ. എംബിഎ വിദ്യാർഥിയായ വിവേക് വർണയുടെ സഹോദരനാണ്.