ബംഗാസോ അതിർത്തിയിൽ 115 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
Wednesday, May 17, 2017 7:01 AM IST
ബംഗാസോ: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്ക്(സാർ) അതിർത്തി പ്രദേശമായ ബംഗാസോയിൽ റെഡ്ക്രോസ് 115 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സൈനിക ആക്രമണം നടന്നു ദിവസങ്ങൾക്കുശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ അറിയിച്ചിരുന്നതിലും നാലിരട്ടിയാണ് മരണസംഖ്യയെന്നു റെഡ്ക്രോസ് അറിയിച്ചു. 26 പേർ മരിച്ചെന്നാണ് മുന്പ് യുഎൻ പ്രതിനിധി ഒൗദ്യോഗികമായി അറിയിച്ചിരുന്നത്.

മൃതദേഹങ്ങളിൽ ഭൂരിഭാഗത്തിലും കത്തിക്കുത്തിന്‍റെയോ വെടിയുണ്ടയുടേയോ പരിക്കുകളുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 35 എണ്ണം മറവു ചെയ്ത നിലയിലായിരുന്നു. ബംഗാസോയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ പ്രദേശത്തുനിന്ന് ആളുകളുടെ പലായനം തുടരുകയാണ്.