മദ്യപിച്ചു ലക്കുകെട്ടാൽ ഇനി വിഷമിക്കേണ്ട എല്ലാം ആപ് നോക്കിക്കോളും
Saturday, October 1, 2016 4:50 AM IST
സൂറിച്ച്: മദ്യപാനികൾക്കൊരു സന്തോഷവാർത്ത, ഇനിമുതൽ അമിതമായി മദ്യപിച്ച് ലെക്കു കെട്ട് വണ്ടിഓടിച്ച് അപകടം ക്ഷണിച്ചുവരുത്തുമെന്നോ പോലീസ് പിടിയിലാകുമെന്നോ പേടിക്കേണ്ടതില്ല. എല്ലാം ആപ്പ് നോക്കിക്കോളും. സ്വിറ്റ്സർലൻഡിലാണ് ഇതിനു അവസരം ഒരുങ്ങുക.

എങ്ങനെയാണെന്നല്ലേ മദ്യപിച്ച് അവശരാകുന്ന ചെറുപ്പക്കാർ ഇനി മൊബൈലിൽ ഒന്നു വിരൽ അമർത്തിയാൽ മതി ഡ്രൈവറും കാറും റെഡി. ഇതിനുവരുന്ന ചെലവ് ഓർത്തും വിഷമിക്കേണ്ട എല്ലാം ആപ്പ് നോക്കിക്കോളും. എല്ലാം വാലിസ് കന്റോൺമെന്റ് പോലീസ് ഒരുക്കുന്ന ഒരു സൗജന്യ സേവനം മാത്രമാണ്.

മദ്യപാനികളെയും വഹിച്ചുകൊണ്ടു പോകുന്ന വാഹനത്തിന്റെ െരഡെവർ മദ്യപിക്കാത്ത വ്യക്‌തിയായിരിക്കും. തന്നെയുമല്ല യാത്ര എപ്പോൾ, എവിടെ നിന്ന് എങ്ങോട്ട്, എത്ര സമയം എന്നീ വിവരങ്ങൾ യാത്രക്കാരനു നൽകും. ഈ സേവനത്തിൽ പങ്കാളികളാകുന്ന ഡ്രൈവർമാർക്ക് പ്രതിഫലമായി വൗച്ചറുകൾ ലഭിക്കും. കൂടാതെ വാലീസ് ഫെസ്റ്റിൽ ഫ്രീയായി പങ്കെടുക്കാം. കാറുകൾ സൗജന്യമായി കഴുകുന്നതിനുള്ള കൂപ്പൺ, ദോഷ് കാമറോ കാറിൽ ഒരു ദിവസത്തെ സൗജന്യ യാത്ര ഇവയൊക്കെയാണ് ഡ്രൈവർ മാർക്കുള്ള മറ്റു സമ്മാനങ്ങൾ.

ഫിയസ്റ്റാ െരഡെവ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വരുന്ന വാലിസ് ഫെസ്റ്റിനോടനുബന്ധിച്ച് പ്രവർത്തിച്ച് തുടങ്ങുമെന്ന് പോലീസ് വക്‌താവ് പറഞ്ഞു. കൂടാതെ ഈ ആപ്പ് നിലവിൽ വന്നാൽ ഫെസ്റ്റിന് വരുന്ന വാഹനങ്ങളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും സാധിക്കും.

അതേസമയം അപരിചിതനായ ഒരു വ്യക്‌തിയോടൊപ്പം എങ്ങനെ മദ്യപിച്ച് യാത്രചെയ്യുമെന്ന ചോദ്യം പ്രസ്ക്‌തമാണെങ്കിലും വണ്ടിയുടെ നമ്പരും മറ്റു വിവരങ്ങളും ലഭ്യമാണെന്നതിനാൽ ആശങ്ക വേണ്ടെന്നും എന്നിരുന്നാലും യുവതികൾ തനിച്ച് യാത്രചെയ്യാതിരിക്കുന്നതാണ് അഭികാമ്യമെന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ