പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിച്ച ഇന്ത്യൻ വംശജക്ക് 15 വർഷം തടവ്
Saturday, September 10, 2016 4:11 AM IST
ക്യൂൻസ് (ന്യൂയോർക്ക്): ഭർത്താവിന്റെ ആദ്യ ഭാര്യയിൽ നിന്നുള്ള പന്ത്രണ്ടു വയസുകാരി മകളെ അതി ക്രൂരമായ മർദിച്ച ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യൻ വംശജ ശീതൾ റാണോട്ടിനെ 15 വർഷത്തേക്ക് ജയിലിലടക്കുവാൻ ക്യൂൻസ് കോടതി വിധിച്ചു. ജൂലൈ 29 –നു ക്യൂൻസ് സുപ്രീം കോടതി ജഡ്ജി റിച്ചാർഡ്. എൽ. ബുച്ചർ, ശീതൾ കുറ്റക്കാരിയാണെന്ന വിധിച്ചിരുന്നെങ്കിലും സെപ്റ്റംബർ എട്ടിനാണ് ശിക്ഷ വിധിച്ചത്.

‘ഈവിൾ സ്റ്റെപ് മദർ’ എന്നാണ് ക്യൂൻസ് സിഡ്രികാറ്റ് അറ്റോർണി റിച്ചാർഡ് ബ്രൗൺ ശീതളിനെ വിശേഷിപ്പിച്ചത്. രാജേഷ് റാണോട്ടിന്റെ ആദ്യ ഭാര്യയിലുള്ള മായയെ രണ്ടു വർഷമാണ് (10 മുതൽ 12 വയസുവരെ) രണ്ടാമതു വിവാഹം ചെയ്ത ശീതൾ അതി ക്രൂരമായി പീഡിപ്പിച്ചതു.

പന്ത്രണ്ടു വയസുള്ള കുട്ടിയുടെ തൂക്കം 58 പൗണ്ടായിരുന്നു. മതിയായ ഭക്ഷണമോ, വസ്ത്രമോ കുട്ടിക്ക് നല്കിയിരുന്നില്ല. തണുത്ത വെള്ളത്തിൽ കുളിക്കാൻ നിർബന്ധിക്കുക. കൈകൊണ്ടും, മറ്റു പല ഉപകരണങ്ങൾ കൊണ്ടും കുട്ടിയെ മർദിക്കുക എന്നിവ ശീതളിന് ഒരു വിനോദമായിരുന്നു. ഒരിക്കൽ കൈപ്പത്തി തല്ലിയൊടിച്ചു രക്‌തത്തിൽ കുളിച്ച് കിടന്നിരുന്ന മായയെ പോലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാക്സി െരഡെവറായ രാജേഷും കുട്ടിയെ മർദ്ദദിക്കുന്നത് പതിവാണ്. മായയെ കൂടാതെ നാലു കുട്ടികളുള്ള ഇവർ ക്യൂൻസിലെ ഓസോൺ പാർക്കിനു സമീപമാണ് താമസിക്കുന്നത്. കുട്ടികൾ ഇപ്പോൾ എംസിഎസ് കസ്റ്റഡിയിലാണ്.

<യ> റിപ്പോർട്ട്: പി.പി ചെറിയാൻ