ഹില്ലരിക്കെതിരായ ഇമെയിൽ വിവാദം വീണ്ടും കൊഴുക്കുന്നു
Thursday, August 11, 2016 7:33 AM IST
വാഷിംഗ്ടൺ: മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ക്ലിന്റൺ ഫൗണ്ടേഷനു വേണ്ടി സംഭാവനകൾ ആവശ്യപ്പെട്ടു അയച്ച ഇമെയിലുകളെക്കുറിച്ചുളള വിവാദം വീണ്ടും കൊഴുക്കുന്നു.

ജൂഡിഷ്യൽ വാച്ച് ഡോഗ് പ്രസിദ്ധീകരിച്ച 296 പേജുകളുളള ഇ മെയിലുകൾ ഹില്ലരി ക്ലിന്റണിന്റെ സ്റ്റേറ്റ് സെക്രട്ടറി ഓഫീസും ക്ലിന്റൺ ഫൗണ്ടേഷൻ ഓഫീസും തമ്മിലുളള ബന്ധം വെളിപ്പെടുത്തുന്നതാണ്.

‘ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട്’ അനുസരിച്ച് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിനെതിരെ ഫയൽ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡിഷ്യൽ വാച്ചിന് ഇത്രയും ഇമെയിലുകൾ ലഭിച്ചത്.

അതേസമയം ട്രംപ് കാമ്പയിൻ ഹില്ലരി ക്ലിന്റൺ അഴിമതിക്കാരിയാണെന്നു വീണ്ടും ആവർത്തിച്ചു.

സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, പ്രൈവറ്റ് ഇമെയിൽ സെർവർ ഹില്ലരി ക്ലിന്റൺ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്മേൽ നടന്ന തെളിവെടുപ്പിനുശേഷം എഫ്ബിഐ ഡയറക്ടർ ജെയിംസ് കോർണി ഹില്ലരിയെ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്‌തമാക്കിയിരുന്നു.

ജുഡിഷ്യൽ വാച്ച് പ്രസിഡന്റ് ടോം ഫിൽട്ടൻ ഹില്ലരി ക്ലിന്റൺ നാല്പതോളം ഇ മെയിലുകൾ മനപൂർവം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. എന്നാൽ ഹില്ലരിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ