വോക്കിംഗ് കാരുണ്യ സഹായഹസ്തം കൈമാറി
Monday, July 11, 2016 6:25 AM IST
ലണ്ടൻ: കാൻസർ എന്ന മഹാരോഗം കണ്ണിരിലാഴ്ത്തിയ അന്നമ്മയെ സഹായിക്കുവാനായി വോക്കിംഗ് കാരുണ്യ സമാഹരിച്ച എൺപതിനായിരം രൂപയുടെ ചെക്ക് കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോർജ് അന്നമ്മയുടെ വീട്ടിലെത്തി കൈമാറി.

കുറ്റിയാടിയുടെ മലയോരപ്രദേശമായ കുണ്ടുതോട്ടിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ അന്നമ്മയും കുടുംബവും ഇന്നു ദുരിതങ്ങളുടെ നടുവിലാണ്. മൂന്നു വർഷത്തോളമായി അന്നമ്മയുടെ ആന്തരിക അവയവങ്ങൾ കാൻസർ എന്ന മഹാരോഗം കാർന്നു തിന്നുകയാണ്. ഈ കാലയളവിനുള്ളിൽ പതിമൂന്നു ലക്ഷത്തോളം രൂപ രണ്ട് സർജറിക്കും മറ്റു ചികിത്സകൾക്കുമായി ചെലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇതുവരെ മുന്നോട്ടുപോയത്.

ലക്ഷംവീട് കോളനിയിൽ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് സഹിക്കാൻ കഴിയാത്ത വേദന കടിച്ചമർത്തി അന്നമ്മ ദിനങ്ങൾ തള്ളിനീക്കുന്നത്. അസുഖം മാറിയില്ലെങ്കിലും ഈ കൊടിയ മഴക്കാലത്ത് നനയാതെ കിടക്കാൻ ഒരു മേൽക്കൂര ഉണ്ടായിരുന്നെങ്കിൽ എന്നാണ് വേദന കടിച്ചമർത്തി അന്നമ്മ ആഗ്രഹിക്കുന്നത്. പാൽ കച്ചവടക്കാരനായിരുന്ന അന്നമ്മയുടെ ഭർത്താവ് തങ്കച്ചൻ ജോലിക്ക് പോകാൻ സധിക്കാതെ അന്നമ്മയെ ശുശ്രൂഷിക്കുകയാണ്. അന്നമ്മയുടെ അഞ്ചുമക്കളിൽ ഏക മകൻ ഓട്ടോ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം അനുദിന ചെലവുകൾ തള്ളിനീക്കുന്നത്. അന്നമ്മയുടെ ഇളയ മകളുടെ ഭർത്താവ് രണ്ടുമാസം മുൻപ് കാൻസർ വന്നു മരിച്ചു. ഒരു മാസത്തെ മരുന്നിനുതന്നെ നാലായിരത്തിലധികം രൂപ വേണം. ഉടനടി ഒരു സർജറികൂടെ വേണമെന്നാണ് തലശേരി മലബാർ കാൻസർ സെന്ററിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

അന്നമ്മയുടെയും കുടുംബത്തിന്റെയും അവസ്‌ഥ അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പത്തിഒൻപതാമത് ധനസഹായം അന്നമ്മയ്ക്ക് നല്കുവാൻ തീരുമാനിക്കുകയായിരുന്നു.

ചടങ്ങിൽ വോക്കിംഗ് കാരുണ്യയുടെ ഭാരവാഹി ബോബൻ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് കാഞ്ഞിരത്തിങ്കൽ, മൗദീന്കുഞ്ഞു, നൈസി ജോസ് എന്നിവരും സന്നിഹിതരായിരുന്നു.

വിവരങ്ങൾക്ക്: ജയിൻ ജോസഫ് 07809702654, സിബി ജോസ് 07875707504, ബോബൻ സെബാസ്റ്റ്യൻ 07846165720. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംലയ: വേേു://ംംം.ംീസശിഴസമൃൗി്യമ.രീ.ൗസ/