സൌദിയില്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് പരിശോധനക്കൊരുങ്ങുന്നു
Monday, June 27, 2016 7:34 AM IST
ദമാം: സൌദിയില്‍ വേനല്‍ കനത്തതോടെ കുപ്പി വെള്ളത്തിനു ആവശ്യം ഏറുകയും ഇതു മുതലാക്കി ചില കമ്പനികള്‍ നിലവാരംകുറഞ്ഞ കുപ്പിവെള്ളവിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു രാജ്യത്തു വില്‍പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ നിലവാരം പരിശോധിക്കാന്‍ സൌദി ഫുഡ് ഡ്രഗ്സ് അഥോറിറ്റി പരിശോധനക്കൊരുങ്ങുന്നു.

കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്ന മുഴുവന്‍ ഫാക്ടറികളിലും പരിശോധന നടത്തുമെന്ന് സൌദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഥോറിറ്റി തലവന്‍ ഡോ. മുഹമ്മദ് അല്‍ നാസിര്‍ വ്യക്തമാക്കി.

കൂടാതെ കടകളില്‍ വില്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ സാമ്പിളുകളുകള്‍ പരിശോധിച്ചു ഗുണമേന്മ ഉറപ്പു വരുത്തും. റംസാന്‍ ആരംഭിച്ചതോടെ പല കമ്പനികളും നിലവാരം കുറഞ്ഞ കുപ്പി വെള്ളമാണു വില്പന നടത്തുന്നതെന്ന വ്യാപകമായ പരാതി ലഭിച്ചിട്ടുണ്െടന്ന് ഡോ. മുഹമ്മദ് അല്‍ നാസിര്‍ പറഞ്ഞു.

പരിശോധനകളില്‍ നിയമലംഘനം കണ്െടത്തുന്ന മുറയ്ക്ക് ഉത്പാദനം നിര്‍ത്തി വയ്പിക്കുകയും കമ്പനികളുടെ മേല്‍ മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

നേരത്തെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് നടത്തിയ പരിശോധനയില്‍ കുപ്പിവെള്ളത്തില്‍ നിലവാരം കുറഞ്ഞതിനെ തുടര്‍ന്നു 66 ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചിരുന്നു. പരിശോധനയില്‍ 48 ശതമാനം ഫാക്ടറികളും വിപണിയിലിറക്കുന്ന വെള്ളം നിലവാരമില്ലാത്തതാണെന്നാണ് കണ്െടത്തിയത്.

ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കണമെന്നു അടുത്തിടെ സൌദി ശൂറാ കൌണ്‍സിലും ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം