ഫൊക്കാനാ കണ്‍വന്‍ഷന്‍ ജൂലൈ ഒന്നിനു കൊടിയേറും
Monday, June 27, 2016 4:55 AM IST
ടൊറന്റോ: ഫോക്കാനയുടെ 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്ഠയോടും വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനു(വെള്ളിയാഴ്ച) രാവിലെ പത്തിനു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാഹ്നത്തില്‍ കേരളത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രക്ക് ശേഷം നൂറ്റി ഒന്ന് വനിതകളുടെ തിരുവാതിരയും ഉണ്ടായിരിക്കുനതാണ്. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം , കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്കാരിക രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. അതിനുശേഷം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കാനഡയിലേയും അമേരിക്കയിലെയും അംഗസംഘടനകളുടെ കലാശില്പങ്ങള്‍ ഒരുക്കുന്നതാണ്. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും, നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും, നിത്യജീവിതത്തിന്റേയും കഥപറയുന്ന കലാശില്‍പങ്ങള്‍ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ ഫൊക്കാനാ സ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഫൈനല്‍ . വിജയിയെ കാത്തിരിക്കുന്നതു നിരവധി സമ്മാനങ്ങള്‍ക്കു പുറമേ പുതിയതായി നിര്‍മ്മിക്കുന്ന മലയാളം സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിക്കും.

ജൂലൈ രണ്ടിനു (ശനിയാഴ്ച) രാവിലെ മുതല്‍ നടക്കുന്ന ടാലന്റ് യൂത്ത് ഫെസ്റിവല്‍ മത്സരത്തില്‍ ക്ളാസിക്കല്‍, നോണ്‍ ക്ളാസിക്കല്‍ നൃത്തങ്ങളും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും, സംഗീതം, ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളും നടക്കും. ബിസിനസ് സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച് സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍ , മതസൌഹാര്‍ദ സെമിനാറുകള്‍, ഉദയകുമാര്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്, മലയാളിമങ്ക മത്സരം, സാഹിത്യ പ്രേമികള്‍ക്ക് വളരെ വ്യത്യസ്തമായ സാഹിത്യ സമ്മേളനങ്ങള്‍, കവിയരങ്ങ് എന്നിവയും കണ്‍വന്‍ഷനെ മികവുറ്റതാക്കും. വൈകുന്നേരം ആറു മുതല്‍ ഫൊക്കാനാ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരം 'ഫിംക 2016'.ഫൊക്കാനാ കണ്‍വന്‍ഷന്റെ ഏറ്റവു ആകര്‍ഷണിമായ ഐറ്റം ആണ് ഫിംക 2016. മലയാള ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ ഒരു സാര്‍വ്വലോക വിനിമയശക്തി നല്‍കുന്നുണ്െടന്നു ലോകത്തിനുമുന്നില്‍ കാട്ടിക്കൊടുക്കാന്‍ കൂടി ഈ അവസരം അമേരിക്കന്‍ മലയാളികള്‍ ഉപയോഗിക്കണമെന്ന് ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ അറിയിച്ചു.

മൂന്നാം ദിവസമായ ജൂലൈ മൂന്നാം തിയതി രാവിലെ മുതല്‍ സ്പെല്ലിംഗ് ബീ മത്സരം, ഗ്ളിംപ്സ് ഓഫ് ഇന്ത്യ, ഷോര്‍ട്ട് ഫിലിം മത്സരം, ചീട്ടുകളി മത്സരം, ചെസ്, നഴ്സ് സെമിനാര്‍ തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ആണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നിനുശേഷം ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയും, ഫൊക്കാനാ ഇലക്ഷനും നടക്കും. മലയാളത്തിലെയും ഹിന്ദി, തമിഴ് എന്നെ ഭാഷകളിലേ മറക്കാന്‍ ആകാത്ത ഓര്‍മകളെ തൊട്ടുണര്‍ത്തുന്ന ഗാന സന്ധ്യ പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കുന്നത്. അതിവിപുലമായ ബ്യൂട്ടി പേജന്റ് മത്സരം ആണ് ഈ വര്‍ഷം ചിട്ടപ്പെടുതിയിട്ടുള്ളത്. വിധികര്‍ത്താക്കളായി എത്തുന്നത് മലയാള സിനിമാതാരങ്ങളായിരിക്കും . മിസ് ഫൊക്കാന മത്സരത്തിലെ വിജയിക്ക് മിസ് കേരളാ മത്സരത്തില്‍ പങ്കെടുക്കുന്നത്തിനുള്ള അവസരവും ലഭിക്കുന്നു.

എല്ലാ അമേരിക്കന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ .സെക്രട്ടറി വിനോദ് കെയാര്‍കെ. ഫൊക്കാനട്രഷറര്‍ ജോയി ഇട്ടന്‍ . ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൌണ്േടഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍ടൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍