തെരുവ് നായയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട കേസില്‍ അഞ്ച് മില്യണ്‍ നഷ്ടപരിഹാരം
Friday, May 27, 2016 4:36 AM IST
ഡാളസ്: കഴിഞ്ഞ മാസം തെരുവ് നായകളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട സൌത്ത് ഡാളസില്‍ നിന്നുളള ബ്രൌണിന്റെ മരണത്തിന് നഷ്ടപരിഹാരമായി അഞ്ചു മില്യണ്‍ ഡോളര്‍ ഡാളസ് സിറ്റി നല്‍കണമെന്നാവശ്യപ്പെട്ടു. കുടുംബാംഗങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുന്നു. തെരുവുനായ്ക്കളുടെ അക്രണത്തിനു സിറ്റിക്ക് ഉത്തരവാദിത്വം ഇല്ലെന്നാണു വിശ്വസിക്കുന്നതെന്നു സിറ്റി അറ്റോര്‍ണി അഭിപ്രായപ്പെട്ടു.

മുമ്പ് മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിട്ടുളള ബ്രൌണിന്റെ മരണം ഡാലസ് സിറ്റി കൌണ്‍സിലില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിറ്റി പിരിധിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിറ്റി കമ്മീഷന്‍ ചര്‍ച്ചയ്ക്കെടുത്തു. യുവതിയുടെ കുടുംബാംഗങ്ങളുടെ ആവശ്യവും കമ്മീഷന്‍ പരിശോധിച്ചു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഈ വര്‍ഷം പിടികൂടിയ തെരുവ് നായ്ക്കളുടെ എണ്ണം കുറവാണെന്ന് സിറ്റി അനിമല്‍ ഷെല്‍ട്ടര്‍ കമ്മീഷന്‍ അധ്യക്ഷന്‍ പീറ്റര്‍ ബ്രോഡ്സ്കി പറഞ്ഞു. 2015 വരെ 350 അമേരിക്കകാരാണ് നായകളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുളളത്. ഇതില്‍ ഭൂരിഭാഗവും പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ടവയുടെ അക്രമണത്തിലാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍